Home Blog

വീട് എന്ന അനുഭവം

മനോഹരമായൊരു ദൃശ്യം വീടിനടുത്തുള്ളപ്പോൾ എന്തിനാണ് കൃത്രിമ വസ്തുക്കൾ കൊണ്ട് അകത്തളം നിറക്കുന്നത്.ചുറ്റിനുമുള്ളത് ചിലപ്പോ കുന്നാവാം,അടുത്ത പ്ലോട്ടിലെ മരമാവാം പുഴയാവാം അങ്ങനെ പലതുമാവാം പ്രകൃതിയുടെ വരദാനങ്ങളെ അകത്തളത്തിൻറെ ഭാഗമാക്കുക അതുവഴി അകവും പുറവും തമ്മിലുള്ള ലയനം സാധ്യമാക്കുക .(interior exterior merging ) പെരിയാറിന്റെ തീരത്തുള്ള ഈ വീട് കാണുമ്പോൾ ഇത്തരമൊരു ചിന്തയാണുരുക.

ഉപയോഗിക്കുന്ന മെറ്റീരിയലിൻറെ പ്രൈസ് ടാഗിലോ,കൃത്രിമമായ് സൃഷ്ടിച്ചെടുക്കുന്ന അലങ്കാരത്തിലോ,ആർഭാടത്തിലോ അല്ല ഒരു വീട്  ചൈതന്യമുള്ളതാവുന്നത്.ഓരോ വീടും പണിത് കഴിഞ്ഞ് അതിൽ താമസിച്ച് തുടങ്ങുമ്പോൾ ആ വീടിന്  കൊടുക്കുന്ന  എനർജിയും ആ വീട് തിരിച്ചു നൽകുന്ന ഒരു എനർജിയുമുണ്ട് ഇതു രണ്ടും ബാലൻസിലാവുമ്പോഴാണ് വീട് ചൈതന്യമുള്ളതാവുന്നത്. അവിടെയാണ് വാസ്തുവിദ്യ വിജയിക്കുന്നത്. 

ഇതൊരു റെനൊവേഷൻ പ്രൊജക്റ്റാണ് .പ്ലോട്ടിൽ നിലവിലുണ്ടായിരുന്ന  ചെറിയൊരു സ്ട്രക്ച്ചർ അതിനെ പുതുക്കിയെടുത്തു.മുകളിൽ ഒരു നില കൂട്ടിച്ചേർത്തു. ഒരു വരാന്ത വഴി പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു നിർമ്മിതി അടുത്ത് തന്നെ തീർത്തു.പഴയ  സ്ട്രക്ച്ചറിനു മുന്നിലും  പിന്നിലും  ആയി വരാന്തകളും ഉള്ളിൽ കോർട്യാർഡും നൽകി.

രണ്ടു ബെഡ്റൂമുകൾ,ഒരു എന്റർടൈൻമെന്റ് ഏരിയ ഹോം തീയേറ്റർ ബാൽക്കണികൾ കിച്ചന്റെ സമീപം വർക്ക് ഏരിയ എന്നിവയെല്ലാം പുതുതായി ചെയ്തെടുത്തു ബെഡ്റൂം പുതുക്കിയപ്പോൾ പഴയ സ്ട്രക്ചറിൻറ ഭാഗമായുണ്ടായിരുന്ന ഭിത്തിയെ മരം കൊണ്ട് പൊതിഞ്ഞു ഒരു ഡിസൈൻ എലമെൻറാക്കി.

ഈ കൂട്ടിച്ചേർക്കലുകളെല്ലാം കഴിഞ്ഞു നിറയെ ജനാലകളും സുതാര്യമായ ഗ്ലാസ് ചുമരുകളും ഭംഗിയുള്ള വരാന്തകളും കൂടി ആയപ്പോൾ വീടിന്റെ മുൻഭാഗവും പിൻഭാഗവും ഒരേപോലെ ഭംഗിയുള്ളതായി.ഒരു ബൊട്ടിക്‌ റിസോർട്ട് പോലെ

പുഴയുള്ളത് വീടിന്റെ പിന്നിലാണ്.പുഴയുടെ കാഴ്ചകളെ വീടിന്റെ ഉള്ളിലും വ രാന്തകളിലും നിറച്ചു.ചുറ്റിനുമുണ്ടായിരുന്ന മരങ്ങൾക്ക് പുറമെ ലാൻഡ്സ്കേപ്പും ചെയ്തു പച്ചപ്പ് ഒന്ന് കൂടി നിറച്ചപ്പോൾ  എലിവേഷൻറെ കാഴ്ചക്ക് ഭംഗി കൂടുതൽ മുന്നിലാണോ  പിന്നിലാണോ എന്ന് ചിന്തിപ്പിക്കും വിധമായി .

ഇന്റീരിയറിൻറെ കാര്യമെടുത്താൽ ലിവിങ് ഡൈനിങ് ഏരിയകൾക്ക് ചുമരിൽ ചെങ്കല്ലിൻറെ ക്ലാഡിങ്ങും സീലിങ്ങിലും നിലത്തും എക്സ്പോസ്ഡ് കോൺക്രീറ്റിന്റെ ഗ്രേ കളറുമാണ്.ഫാമിലി ഡൈനിങ്ങിന്റെ സമീപമുള്ള വരാന്തക്കും ചെങ്കൽ ക്ലാഡിങ് തന്നെ.ഇവിടെ ഒരു ചുമരിൽ വുഡ് കൊണ്ട് ഹൈലൈറ്റ് ചെയ്തു പ്രെയർ ഏരിയ സ്ഥാപിച്ചു.ഇവിടുത്തെ വരാന്ത നൽകുന്ന കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.

പുഴയും പുഴയിലെ ചീന വലയും ചുറ്റിനുമുള്ള മരങ്ങളും പച്ചപ്പുമെല്ലാം ഉള്ളിലും എത്തുന്നുണ്ട്.അകത്തിരുന്നാലും  പുറത്തിരിക്കുന്ന അനുഭവം.അകത്തളത്തിലെ ഓരോ ഏരിയയും ഇന്നയാവശ്യത്തിനു  മാത്രമേ ഉപയോഗിക്കാവു എന്ന നിബന്ധനയൊന്നുമില്ല.എവിടെ വേണമെങ്കിലുമിരിക്കാം.സ്റ്റെയർകേസിനടിയിൽ, സ്റ്റെപ്പിൽ, ലിവിങ്ങിൽ വരാന്തകളിൽ ,കോർട്യാർഡിൽ അങ്ങനെ എവിടെയും.സ്റ്റെയർകേസ് കയറുന്നത് ഗ്ലാസ് ചുമരുകൾക്ക് അപ്പുറമുള്ള കോർട്യാർഡിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടാണ്.സ്റ്റെയർകേസ് ഏരിയ ഇവിടെ ഒരു ഡിസൈൻ എലമെന്റായി മാറുന്നുണ്ട്.

നാലുപാടും തുറക്കുന്ന ജനാലകൾ അതിലൂടെ ഉള്ളിലേക്ക് എത്തുന്ന പരിസര ക്കാഴ്ചകൾ.നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും അനുഭവമാക്കി മാറ്റുന്ന ആസ്വാദ്യകരമാക്കുന്ന അകത്തളം .വെളുത്ത ശൂന്യമായ ചുമരുകൾ ഉള്ളിൽ വെളിച്ചം നിറയ്ക്കാൻ സഹായിക്കുന്നു.കിച്ചൻറ വർക്കേരിയ ഒരു  ഗാർഡനായാണ് ഡിസൈൻ ചെയ്തിട്ടുളളത്.ജി ഐ പൈപ്പിലും സുതാര്യമായ റുഫിലും  വല്ലികൽ പടർന്നു കയറിയിട്ടുണ്ട്. ഇവിടുത്തെ പുറംചുമരിനും ചെങ്കല്ലിൻറ ക്ളാഡിങ്ങാണ്.ഇത് എലിവേഷൻറ കാഴ്ച യെ ഒന്ന് കൂടി ആകർഷകമാക്കുന്നു.

പിന്നിലെ പുഴക്കരയിൽ കാഴ്ചകൾ കണ്ടിരിക്കാൻ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു.പ്രാദേശികമായ, കാലാവസ്ഥക്ക് ഇണങ്ങുന്ന നിർമ്മാണ രീതിയും മെറ്റീരിയലുകളും .ഗുണമേന്മയിൽ ഒന്നിനും വിട്ട് വീഴ്ചയില്ല.കാറ്റ് മഴ വെയിൽ എന്നിങ്ങനെ പുറത്തേ ഓരോ മാറ്റവും അനുഭവവേദ്യമാക്കുന്ന വരാന്തകൾ;വീട് എന്ന അനുഭവത്തെ ഓരോ ഇഞ്ചിലും  ഏതു പ്രവർത്തി ചെയ്യുമ്പോഴും അതിൻറ പൂർണ്ണതയിൽ അനുഭവിക്കാൻ ആസ്വദിക്കാൻ കഴിയുന്ന ഇടം.

Plan

PROJECT TEAM

AR.Shyam RajChandroth, AR.Liya Paul,ER.Ajesh M C

7th HUE Architecture Collective,Patturaickkal ,Trissur

Contact : 9061048106/7012424405

Plot : 15 Cent, Total sqft : 4020 SQFT,Place : N.Pravur

Photos & Video: AR.Midhul M K, AR.Anas.M

ഓടക്കുഴൽ വിളി നിറയും സ്മാരകം

മഴവിൽ പാലവും കെട്ടുവള്ളം പാലവും കടന്ന് ഗോശ്രീ പാലത്തിലെത്തി അവിടുന്ന് പ്രസ്റ്റീജ് ഗ്രൂപ്പിൻറെ ഫ്ലാറ്റിനപ്പുറം വടുതല -ചിറ്റൂർ റോഡിലേക്ക് നീങ്ങുന്ന കൊച്ചി മറൈൻ ഡ്രൈവിന്റെ പിന്തുടർച്ച;സായാഹ്നം ചിലവഴിക്കാൻ ഇപ്പോൾ ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഈ റോഡും പരിസര പ്രദേശങ്ങളുമാണ്. മറൈൻഡ്രൈവിലെ തിരക്കും നഗരത്തിലെ വാഹന ബാഹുല്യവും കായലിനോട് ചേർന്നുള്ള താരതമ്യേന തിരക്കും ബഹളവും കുറഞ്ഞ ഈ റോഡിനെയും പരിസരത്തെയും തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. റോഡിൻറെ ഒരു ഭാഗത്തെ അവസ്ഥയാണ് ഇതെങ്കിൽ മറുഭാഗത്ത് റ്റാറ്റ ത്രിത്വത്തിന്റെ ഫ്ലാറ്റ് സമുച്ചയവും കൊച്ചിയുടെ പുരാതന റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന മംഗളവനവും അതിനപ്പുറം ഹൈക്കോർട്ടും സബ്ജയിലും സെൻട്രൽ പോലീസ് സ്റ്റേഷനും ഉൾപ്പെടുന്ന ഒരു ബഫർ സോൺ ആണ്. ഓൾഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന മംഗളവനം പക്ഷി സങ്കേതം കൊച്ചി നഗരത്തിന് ശുദ്ധവായു പ്രദാനം ചെയ്യുന്ന ഒരു ഹരിത കേന്ദ്രം തന്നെയാണ്.

മറൈൻഡ്രൈവിൽ നിന്നും ഗോശ്രീ പാലത്തിലേക്കുള്ള റോഡിൽ എബ്രഹാം മാടമാക്കൽ റോഡിൽ നിന്നും ഏതാനും മീറ്റർ ഉള്ളിലേക്ക്കയറി കുറ്റിക്കാടുകൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന ഒരൊറ്റ മരം ഉണ്ട്. ആ മരത്തിന് ചുവട്ടിലാണ് മഹാകവി ജി .ശങ്കരക്കുറുപ്പ് സ്മാരകം. അദ്ദേഹത്തെപ്പോലൊരു മഹാകവിക്ക് ഇവിടെയാണോ സ്മാരകം തീർക്കുന്നത് എന്നൊരു ചിന്ത ഇങ്ങോട്ടേക്ക് വരുമ്പോൾ നമ്മുടെ മനസ്സിൽ ഉണരുക സ്വാഭാവികമാണ്.എന്നാൽ ഈ നഗരത്തിരക്കിനിടയിൽ ചുറ്റിനും തലയുയർത്തി നിൽക്കുന്ന അംബര ചുംബികളായ സൗധങ്ങൾക്കിടയിൽ 25 സെൻറിൽ തീർത്തിട്ടുള്ള ഈ സ്മാരകത്തിൽ എത്തിയാൽ ഈ ചിന്തയൊക്കെ മാറും.

ഈ സ്ഥലം തന്നെയാണ് ഈ സ്മാരകത്തിന് ഏറ്റവും അനുയോജ്യമായത് എന്ന് നമുക്ക് മനസ്സിലാവും .ഒരു കെട്ടിടം അത് ബഫർ സോണിലോ അല്ലെങ്കിൽ പരിസ്ഥിതി ലോലപ്രദേശത്തോ ആണെങ്കിൽ അവിടെയൊക്കെ കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട,ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത്തരം എല്ലാവിധ മര്യാദകളും പാലിച്ചുകൊണ്ടുള്ള ഒരു നിർമ്മാണം തന്നെയാണ് ഈ സ്മാരകം എന്ന് ഉറപ്പിച്ചു പറയാം. അതിനു നേതൃത്വം വഹിച്ചതാകട്ടെ മുതിർന്ന ആർക്കിടെക്റ്റും ആർട്ടിസ്റ്റും കൂടിയായ എസ് ഗോപകുമാർ ആണ്. ഇത്തരം ഒരു സ്മാരകം നിർമ്മിക്കാൻ ഏറ്റവും അനുയോജ്യനായ ഒരു വാസ്തുശില്പിയെ തന്നെയാണ്കൊച്ചി കോർപറേഷൻ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതിൽ സംശയമില്ല.

പോയട്രി മ്യൂസിയം വിത്ത് ആർട്ട് ഗ്യാലറി

ഒരു കവിത മ്യൂസിയം ഒപ്പം ആർട്ട് ഗ്യാലറിയും ചേർന്നതാണ് സ്മാരകം.ഒരു ലോബിയിലേക്കാണ്ചെന്ന്കയറുന്നത്.അത് തന്നെയാണ് റിസപ്ഷനും. ഇടതുവശത്തെ വാതിൽ തുറന്നാൽ ബേസ്മെന്റ് ലെവലിലേക്കിറങ്ങാം ഇവിടെയാണ് കവിത മ്യൂസിയം.മഹാകവി ജിയെ കൂടാത വൈലോപ്പിള്ളിയുടെയും,ചങ്ങമ്പുഴയുടെയും പേരിലുള്ള ക്യൂബിക്കിളുകൾ കൂടിയുണ്ട്; അക്യൂസ്റ്റിക്,ലൈറ്റിങ് തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് മൂന്ന് ക്യൂബിക്കിളുകളും. ചുമരലങ്കരിക്കുന്നത് ഇവരുടെയെല്ലാം അപൂർവ്വ ചിത്രങ്ങളും കൊച്ചിയുടെ ആദ്യകാല ചിത്രങ്ങളും ചേർന്നാണ്. ചരിത്ര ഡോക്യുമെൻററികൾ പ്രദർശിപ്പിക്കുവാൻ ഒരു മിനി തിയേറ്ററും ഉണ്ട്.

മ്യൂസിയത്തിൽ നിന്നും ഏതാനും സ്റ്റെപ്പുകൾ കയറിയാൽ മുകളിലെ ആർട്ട് ഗ്യാലറിയിലെത്താം . ഈ ഗ്യാലറി കലാകാരന്മാർക്ക് അവരുടെ സൃഷ്ടികളുടെ പ്രദർശനത്തിന് റെന്റിനു നൽകപ്പെടും. ഇതൊരു വരുമാനമാർഗം കൂടിയാണ്. കെട്ടിടത്തിന്റെ മുകളിലെ ഓപ്പൺ എയർ ടെറസിലേക്ക് കയറിയാൽ ഇവിടെയാണ് ‘ജിയുടെ’ ചരിത്ര മ്യൂസിയം. ഒരു ഓപ്പൺ തീയേറ്റർ -ഇവിടം കവിത പാരായണത്തിനും മറ്റു ചെറിയ കലാപരിപാടികൾക്കുള്ള ഇടമാകുന്നു. ഏതാനും സ്റ്റെപ്പുകൾ കൂടി മുകളിലേക്ക് കയറിയാൽ മഹാകവി ജിയുടെ ചരിത്രവും ജീവിതവും പുരസ്ക്കാ രങ്ങളും കവിതകളുടെ വിശദാംശങ്ങളുമെല്ലാം ഫലകങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിനിടയിൽ സ്റ്റീൽ കമ്പികൾ ഉപയോഗിച്ച് ഒരു മ്യൂറൽ ആർട്ട് പോലെ മഹാകവിയുടെ രൂപം ദൂരെ നിന്ന് തന്നെ കാണാനാവും വിധം വലിയൊരു ടവറായി സ്ഥാപിച്ചിരിക്കുന്നു.

ഓടക്കുഴൽ അവാർഡ് 
                                                
 അദ്ദേഹത്തിന് ലഭിച്ച പുരസ്ക്കാരങ്ങളിൽ ഏറ്റവും പ്രധാനം ഇന്ത്യൻ പ്രസിഡന്റിന്റെ കൈകളിൽ നിന്നും വാങ്ങിയ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരമാണ്.'ഓടക്കുഴൽ'എന്ന കവിതാസമാഹാരത്തിന് ലഭിച്ച ഈ അംഗീകാരം മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവ് എന്ന സ്ഥാനത്തിന് മഹാകവി 'ജി'യെ അർഹനാക്കി.പിന്നീട് അദ്ദേഹത്തിൻറെ പേരിൽ എല്ലാവർഷവും ഏറ്റവും മികച്ച കൃതിക്ക്ഓടക്കുഴൽ അവാർഡും ഏർപ്പെടുത്തി.ഓടക്കുഴലിനെ വളരെ പ്രതീകാത്മകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.

മെറ്റലിൽ തീർത്തിട്ടുള്ള ആറു മീറ്റർ നീളമുള്ള വലിയൊരു ഓടക്കുഴൽ ഏറ്റവും മുകളിലത്തെ ഏരിയയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിൻറെ താഴെ നീലനിറത്തിലുള്ള പൂളും തീർത്തിരിക്കുന്നു.പൂളിലെ വെള്ളത്തിൽ ഓടക്കുഴലിന്റെ രൂപം പ്രതിഫലിക്കുന്നു.നിരന്തരം ഒഴുകുന്ന കാറ്റിനൊപ്പം നിറയുന്ന ഓടക്കുഴൽ നാദം സംഗീതവിരുന്നാകുന്നുണ്ട്. ആർക്കിടെക്റ്റിന്റെ നിർമ്മാണ വൈഭവം മാത്രമല്ല കലാ ചാതുര്യത്തിന്റെ,പ്രകടന വൈഭവത്തിന്റെ,സംഗീതാസ്വാദനത്തിന്റെ നേർക്കാഴ്ച കൂടിയാകുന്നു ഈ ശാന്തമായ ഇടം.

ഓപ്പൺ എയർ ഓഡിറ്റോറിയം രാവിലെ യോഗപരിശീലനത്തിനും ഉപയോഗിക്കാവുന്നതാണ്.വിവിധ ലെവലുകൾ ഉണ്ടെങ്കിലും എല്ലാ ഏരിയകളിലേക്കും വീൽചെയർ കയറും എന്നത് ശ്രദ്ധേയം തന്നെ കാലത്തിനൊത്ത മാറ്റം കൊണ്ട് വരുവാൻ മുതിർന്ന ആർക്കിടെക്റ്റ് ശ്രമിച്ചിട്ടുണ്ട്. തൊട്ടടുത്താണ് മംഗളവനം എന്ന ചെറുപക്ഷി സങ്കേതമെന്നതിനാൽ ചുറ്റുപാടുമുള്ള ,കണ്ടൽക്കാടുകളെ, മരങ്ങളെ,കുറ്റിചെടികളെ ഒന്നും നശിപ്പിച്ചിട്ടില്ല .സ്മാരകത്തിന് സമീപം നിറയെച്ചില്ലകളുമായി തണൽ വിരിച്ച് നിൽക്കുന്ന ഒറ്റമരത്തെ പ്രത്യേകം സംരക്ഷിച്ചിട്ടുണ്ട് .

നിർമ്മാണത്തിനുശേഷം ചുറ്റിനും ചെറുകാടുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുടെ നിറച്ചാർത്തിനു നടുവിൽ കവിയുടെ കാവ്യാലാപന ലാളിത്യത്തെ പ്രതിനിധീകരിക്കുന്ന വെള്ളനിറത്തിനാണ് എങ്ങും പ്രാധാന്യം നൽകിയിരിക്കുന്നത് . കഫറ്റീരിയയും വാഹന പാർക്കിങ് ഏരിയയുമെല്ലാം അധികം വൈകാതെ പണി പൂർത്തിയാകും. നിർമ്മിക്കുവാൻ ഏറെ വൈകിയെങ്കിലും മഹാകവിയുടെ സ്മാരകം നഗരനടുവിലെ തിരക്കുകൾക്കിടയിൽ പ്രത്യേകിച്ച് രാവിലെയും വൈകുന്നേരങ്ങളിലും ആളുകൾക്ക് സമയം ചിലവഴിക്കുവാൻ പറ്റുന്ന നേർത്ത ഓടക്കുഴൽ നാദമൊഴിവരുന്ന ശാന്തമായ,സ്വച്ഛമായ ഒരിടമായി മാറും എന്നതിൽ സംശയമില്ല. കൊച്ചി കോർപറേഷൻ കീഴിലുള്ള C-Head (Cultural & Heritage arms of Kochi co operation) നിർമ്മാണത്തിന് നേതൃത്വം വഹിച്ചത് .തുടർന്നുള്ള നടത്തിപ്പും മെയ്ന്റനൻസും C-Head തന്നെയാണ്.

മഹാകവി ജി സ്മാരകം ഉത്ഘാടന ദിവസം തന്നേ 30 വനിത ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ഇൻസ്റ്റലേഷൻറെയും പ്രദർശനവും അരങ്ങേറി.ബഹു.കൊച്ചി മേയർ അഡ്വ.അനിൽ കുമാർ പ്രദർശനം ഉത്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ബിന്ദി രാജഗോപാൽ ക്യൂറേറ്റർ ആയിരുന്നു

Project : G Shankarakurupp Smarakam

Public property -Management & Maintenance C-Head

(A Cultural & Heritage arms of Kochi corporation)

Place : Abraham Madamakkal Road, Kochi

https://maps.app.goo.gl/EExzrCFfNB5xGpC96

Design : Ar.S.Gopakumar

Kumar Group Total Designers

Kent Glass House Vyttila

Kochi-682019

Contact : 9846046464

Ar.S.Gopakumar

Photos: Kumar group/Aaruni/Albert

കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ

0

കാർബൺ നോയമ്പിന് ഒരുങ്ങി മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ എന്ന ഒരു പത്രവാർത്തയാണ് ഈ ഒരു ആർട്ടിക്കിളിന് അടിസ്ഥാനമായത്.തിരുവല്ലയിൽ മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ ഏഴാഴ്ച നീളുന്ന കാർബൺ നോയമ്പ് ആചരിക്കുവാൻ ഒരുങ്ങുന്നു. ഫെബ്രുവരി 11ന് ആരംഭിക്കുന്ന വലിയ നോയമ്പിനെ ‘കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ’ എന്ന പേരിലാണ് സഭ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് .കാർബൺ പാദമുദ്ര എന്നത് ഒരു വ്യക്തിയുടെ പ്രതിശീർഷ കാർബൺ നിർഗമനത്തിന്റെ അളവാണ്. വലിയ നോയമ്പിലെ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയം കേന്ദ്രീകരിച്ചാണ് വർജനവും ഉപവാസവും എന്ന് പരിസ്ഥിതി കമ്മീഷൻ കൺവീനർ ഡോക്ടർ പി എം മാത്യു പറഞ്ഞു.

ഒന്നാം ആഴ്ച
കാലാവസ്ഥയുടെ മാറ്റം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളുടെ അജ്ഞത ഒഴിവാക്കാനുള്ള പഠനത്തിൻറെ ആഴ്ചയാണ്.
രണ്ടാം ആഴ്ച
വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കും.
മൂന്നാം ആഴ്ച
ആഹാരം വർജിക്കുകയോ മിതത്വം പാലിക്കുകയോ ചെയ്യാം
നാലാം ആഴ്ച
അമിത വ്യയം ഒഴിവാക്കാൻ ശീലിക്കും
അഞ്ചാം ആഴ്ച
പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായി വേർതിരിക്കും
ആറാം ആഴ്ച
സ്വകാര്യ വാഹനങ്ങൾ കുറച്ച് പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള ശ്രമം തുടങ്ങും
ഏഴാം ആഴ്ച
സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വ്യക്തിബന്ധം ഊട്ടിയുറപ്പിക്കാൻ ഉള്ള ശ്രമം തുടങ്ങും

എത്ര നല്ല ആശയം!. നമ്മുടെ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും പരിപാടികളും ഇങ്ങനെയൊക്കെ സംഘടിപ്പിക്കുവാൻ കഴിഞ്ഞാൽ അത് കാലാവസ്ഥക്ക് പ്രകൃതിക്ക് പരിസ്ഥിതിക്ക് എത്ര പ്രയോജനകരം ആയിമാറും .ഇത്തരം ചിന്തകൾ എല്ലാവരിലും ഉണ്ടാവട്ടെ എല്ലാവരിലേക്കും എത്തട്ടേ .

പാഴൂർ പടുതോൾ : പടിപ്പുരയില്ലാത്ത മന

0

തികഞ്ഞ ഗ്രാമപ്രദേശമായ പിറവത്തിനടുത്ത് മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ വാസ്തുകലാ വിസ്മയമുള്ളത്. ഏതാണ്ട് 1500 വർഷമാണ് മനയുടെ പഴക്കം. ഏതൊരു നിർമ്മിതിയിലും അത് എത്ര പഴക്കമുള്ളതായാലും കാലാകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളും നവീകരണങ്ങളും ഒക്കെ ഉണ്ടാവും. ഇവിടെയും അത്തരത്തിൽ ചിലതെല്ലാമുണ്ട്.ഗുപ്തൻ  നമ്പൂതിരിയും കുടുംബവുമാണ് ഇപ്പോൾ മനയിലെ താമസക്കാർ .മനയുടെ ഇന്നു കാണുന്ന  ഘടനയ്ക്ക്  500 വർഷത്തോളം പഴക്കമുണ്ട് എന്നാണ് താമസക്കാർ പറഞ്ഞത്.മറ്റു മനകളിലേതുപോലെ ഇവിടെ പടിപ്പുരയോ, ഗേറ്റോ, ചുറ്റുമതിലോ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്.

വൈദ്യുതിയും സിമന്റും എത്തുന്നതിനുമുമ്പുള്ള കാലത്ത് പൂർണ്ണമായും തടിയിൽ നിർമ്മിച്ചിട്ടുള്ള ഇരുനിലയിലുള്ള  എട്ടുകെട്ട് .അറയും നിരയും നിലവറയും പത്തായവും തുളസിത്തറയും മുല്ലത്തറയും;കുടുംബപരദേവതാ ക്ഷേത്രം,കൊത്തുപണികൾ നിറഞ്ഞ മച്ച്, താമരപ്പൂവ്, ഒരേസമയം ഒരാൾക്ക് മാത്രം കയറിയിറങ്ങാൻ പാകത്തിനുള്ള ഇടുങ്ങിയ മരഗോവണികൾ ,ചുറ്റ് വരാന്ത, ഗൃഹവാസ്തുകലയിലെ തച്ചന്മാരുടെ മികവും തികവും പ്രകടമാക്കുന്ന, പരമ്പരാഗത ജീവിതരീതിയുടെ, പഴമയുടെ നേർക്കാഴ്ചകളാണ് ഓരോന്നും.

ഇന്ന് വൈദ്യുതിയും മെഷിനറിയും ഉപയോഗിച്ച്  നിർമ്മിക്കുന്ന ഫർണിച്ചറിൻറെ  ഡിസൈൻ മികവിനെ വെല്ലുന്നതായിരുന്നു അന്നത്തെ തച്ചന്മാരുടെ കരവിരുത്. അതും പൂർണമായും തടിയിൽ തീർത്ത കടഞ്ഞെടുത്ത കൈവേലകളുടെ വിസ്മയം. ഇൻബിൽറ്റായി നിർമ്മിച്ചിട്ടുള്ള  ചാരുപടിയോടുകൂടിയ നീളൻ ബഞ്ച്.അതിനു പിന്നിൽ, പൂർണമായും മരത്തിൽ നിർമ്മിച്ചിട്ടുള്ള വെന്റിലേഷനുകൾ ആവശ്യാനുസരണം വെളിച്ചക്രമീകരണം നടത്തുവാൻ കഴിയുന്നവയാണ് ഇന്നും അതിൻറെ തനിമ നഷ്ടമായിട്ടില്ല .ഈ ഡിസൈൻ മികവ് വീടിൻറെ പുറമേയുള്ള കാഴ്ചയിലും വിസ്മയം തീർക്കുന്നുണ്ട്.

മരത്തിൻറെ ഇരു പാളി  ജനാലകളിൽ ഓരോന്നിലും കാണുന്നത് ഓരോ തരം ഡിസൈനുകളാകുന്നു . ഇതൊക്കെ കൈയും ഉളിയും കൊട്ടുവടിയും പോലെയുള്ള നാടൻ പണിയായുധങ്ങളുപയോഗിച്ച്  തച്ചന്മാരുടെ പണിത്തികവിൽ വിരിഞ്ഞ കണക്കിന്റെ കണിശതയും കരവിരതുമാകുന്നു.  ഉള്ളിലെ തളത്തിന്റെ ചുമരിലെ അന:ന്തശയനം ഹനുമാൻ തുടങ്ങിയ ദൈവരൂപങ്ങളുടെയും മയിൽ തുടങ്ങിയ പക്ഷികളുടെയും ധാരാളം റിലീഫ് വർക്കുകൾ ഇന്നും പഴമചോരാതെ ചുമരലങ്കരിക്കുന്നുണ്ട്. കലക്കും ക്രാഫ്റ്റിനും അന്നും ഒരു കുറവുമുണ്ടായിരുന്നില്ല. ഫ്ലോറിങ് ടൈലുകളുടെ പൂർവ മാതൃക ഇവിടുത്തെ നിലത്ത് പലയിടങ്ങളിലും കാണുവാനാകും.

കോൺക്രീറ്റിന്റെ കടന്നുവരവിന് ശേഷമുള്ള ചില കൂട്ടിച്ചേർക്കലുകളും. അതിൽ ഒന്നാണ് ഇന്നത്തെ അറ്റാച്ച്ഡ് ബാത്റൂമിന്റെ പൂർവ  മാതൃകയായ ‘ഓവറ’  ഇത് കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഡ്രെയ്‌നേജ്  സംവിധാനം ഒരു ടവർ പോലെ മനയോടു ചേർന്ന് കാണാം .  അടുക്കളയിൽ നിന്നും വെള്ളംകോരാൻ പാകത്തിന്  പുറത്തേ കിണറിൽ മരത്തിൻറെ തുടിയും കയറും ഇന്നുമുണ്ട്.

സ്ത്രീകൾക്ക് അടുക്കളയുടെ ഭാഗത്തു നിന്നും  പുരുഷന്മാർക്ക് അല്പം മാറിയും  പ്രത്യേകം കുളിപ്പുരയോട് കൂടി പിന്നിലെ പുഴയിലേക്ക് കരിങ്കല്ലുകൊണ്ട് തീർത്തിരിക്കുന്ന പടവുകൾക്ക് ഇന്നും കേടുപാടുകളൊന്നുമില്ല. പുഴയിൽ നിന്നും മനയുടെ പിന്നിലുള്ള കുടുംബ ക്ഷേത്രത്തിലേക്കു പ്രവേശന മാർഗവും ഉണ്ട് .പടിക്കെട്ടുകളുടെ ഏറ്റവും താഴെ നിന്ന് മുകളിലേക്ക് നോക്കുമ്പോഴാണ് മനയിരിക്കുന്നത് എത്ര ഉയരത്തിലാണ് എന്ന് നമുക്ക് മനസ്സിലാവുക. മുന്നിൽ നിന്നും നീണ്ട ഒറ്റയടിപ്പാതയിലൂടെ നിരപ്പായ ഒരു സമതലത്തിലേക്ക് ആണ് ചെന്ന് കയറുന്നത് അതിൻറെ പിൻഭാഗത്തെ  പുഴയിലേക്ക് ഇത്ര  ആഴമുണ്ടെന്ന് മനസ്സിലാവുകയേയില്ല .

ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ കേരളീയ തനത് വാസ്തു കലയുടെ പ്രതിരൂപമായ ഓടുപാകിയ ചരിഞ്ഞ മേൽക്കൂര, ചുറ്റുവരാന്ത അതിലെ  പടിക്കെട്ടുകൾ നൽകിയുള്ള ഒന്നിലധികം പ്രേവേശനമാർഗങ്ങൾ ഇവയൊക്കെ കാലാവസ്ഥയെ എത്ര മാനിച്ചായിരുന്നു അന്നത്തെ കാലത്ത് ഗൃഹനിമ്മാണം നടത്തിയിരുന്നത് എന്ന് വ്യക്തമാക്കുന്നു. ഒരർത്ഥത്തിൽ ഇതല്ലേ  ഇന്നു നാം പറയുന്ന സസ്റ്റൈനബിൾ ആർക്കിടെക്ചർ അഥവാ സുസ്ഥിരവാസ്തു കല.

500 വർഷങ്ങൾക്കിപ്പുറം ഇന്നും കാലത്തെ അതിജീവിച്ച് ഈ വിസ്മയം നിലനിൽക്കുന്നു. ആ പഴമയും പാരമ്പര്യത്തെയും പിന്തുടർന്നുകൊണ്ട് പോകുവാനും കാലാകാലങ്ങളായി ഈ വാസ്തു ശില്പത്തെ സംരക്ഷിക്കുവാനും ആ വീട്ടുകാർ കാണിക്കുന്ന മനസ്സും വലുത് തന്നെയാണ്. പവിത്രം,അഗ്നിസാക്ഷി , പൗരൻ, ഉള്ളം തുടങ്ങിയ സിനിമകൾ ഇവിടെയാണ് ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ന് പാഴൂർ ഗൃഹസമുച്ചയം എന്നറിയപ്പെടുന്നത്പാഴൂരും മേൽപ്പാഴൂർ മനയും പടുതോൾ മനയും  ചേർന്നതാണ്. പാഴൂർ ഗ്രഹത്തിന്റെ ശാഖകളാണ് പടുതോളും മേൽപ്പാഴൂരും.ഇതിൽ മേൽപ്പാഴൂർ ഇന്ന്  ചിന്മയമിഷന്റെ ഉടമസ്ഥതയിലാണ്.ശ്രീ ശങ്കരാചാര്യരുടെ മാതൃഗ്രഹം കൂടിയാണ് മേൽപ്പാഴൂർ മന. ശാഖകളാണ് ഇവയൊക്കെയെങ്കിലും ഭരണപരമായ കാര്യങ്ങൾ പ്രേത്യേകമാകുന്നു.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് :ആരുണി

10  ലക്ഷത്തിൻറെ വീട്

ഒരു  വീട് എന്നത് സാധാരണക്കാരനെ സംബന്ധിച്ച്  ഇഷ്ടത്തിനൊത്ത് എപ്പോഴും മാറ്റാൻ കഴിയില്ല.അവരുടെ ജീവിതത്തിൻെറ,അദ്ധ്വാനത്തിൻെറ  നീക്കിയിരുപ്പിൻെറ ആകെ തുകയാണ്  ഒരു വീട്.അതിൽ ആർഭാടത്തിന് വലിയ സ്ഥാനമുണ്ടാവില്ല. അതിലെ കർട്ടൻെറ നിറമോ,ചുമരിലെ വാൾ പേപ്പറിൻെറ ഹൈലൈറ്റോ,ഫർണ്ണിച്ചറിൻെറ പ്രൗഢിയോ,ബെഡ്റൂമിൻെറ പകിട്ടോ ഒന്നുമല്ല പ്രധാനം. മറിച്ച് അവരുടെ നിത്യ ജീവിതത്തിന്  ഉതകുന്നതാണോ? ആ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾക്കാവും മുൻഗണന.ഓരോരുത്തരും വീടു പണിയുന്നത്  അവരുടെ വരുമാനത്തിന് അനുസരിച്ചാണ്.വീടു പണിയാൻ തെരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യവും അങ്ങനെ തന്നെ.ഓരോ വീടിൻെറയും വലിപ്പവും മൂല്യവും ഉപയുക്തതയും അതിലെ താമസക്കാരുടെ ജീവിതത്തേയും ആവശ്യങ്ങളെയും അടിസ്ഥാനമാക്കിയാണ്.ഏതൊരു ചെറിയ വീടിനും മറ്റേതൊരു വലിയ വീടിനൊപ്പം തന്നെ മൂല്യമുണ്ട് പ്രാധാന്യമുണ്ട്.അത് ആഡംബരവും കാഴ്ചഭംഗിയും പകരുന്ന മൂല്യമല്ല.ഓരോ കുടുംബവും അവരവരുടെ വീട്ടിൽ മനസു നിറഞ്ഞ് ജീവിക്കുന്നതിലാണ്.അവരുടെ സുരക്ഷിതത്വത്തിലാണ്.ആശങ്കയില്ലാതെ  ഉറങ്ങാൻ കഴിയുന്നതിലാണ്.

കറുകച്ചാൽ നെടുകുന്നം സ്വദേശി ജയകുമാറിനും കുടുംബത്തിനും  വീടുപണിയണം നിലവിലുള്ള വീടിന് സൗകര്യങ്ങൾ പോരാ എന്ന് മാത്രമല്ല കാലഹരണപ്പെടുകയും കുറച്ചൊക്കെ ബലഹീനമാകുകയും  ചെയ്തിട്ടുണ്ട്.അത് പൂർണമായും പൊളിച്ചു കളഞ്ഞിട്ട് ഒരു പുതിയ വീട് വയ്ക്കാൻ ഉള്ള സാമ്പത്തിക ഭദ്രത ഈ കുടുംബത്തിന് ഇല്ല;സർക്കാരിന്റെ ഭവന പദ്ധതി ലിസ്റ്റിൽ ഉണ്ട് ,എന്നാൽ സർക്കാർ അനുവദിക്കുന്ന 4 ലക്ഷം കൊണ്ട് പുതിയൊരു വീട് തീരില്ല.പുതിയ വീട് നിർമ്മിക്കാൻ മാത്രമേ സർക്കാർ തുക അനുവദിക്കൂ.നിലവിലുള്ള വീട് പൊളിച്ചാൽ താമസിക്കാൻ വേറെ വീടില്ല എന്ത് വേണം എന്ന് ആലോചിച്ച ജയകുമാറും കുടുംബവും അവസാനം ഒരു തീരുമാനത്തിൽ എത്തി.കോസ്റ്റ്ഫോഡിന്റെ നിർമ്മാണരീതികളും കാര്യങ്ങളെയും കുറിച്ച് അറിവുണ്ടായിരുന്നതിനാൽ കോസ്റ്റ്ഫോർഡിനെ ഒന്ന് സമീപിച്ചു നോക്കാം എന്ന ചിന്തയിൽ കോസ്റ്റ്ഫോഡിൻറെ  കോട്ടയം സെന്ററുമായി സംസാരിച്ചു.നിലവിലുള്ള വീട് പൊളിച്ചു കളയാതെ അതോടു കൂട്ടിച്ചേർത്തു പണിയാം എന്ന് കോസ്റ്റ്ഫോഡ് പറഞ്ഞത് ഈ കുടുംബത്തിന് ഏറെ ആശ്വാസമായി .

          പണി ആരംഭിക്കുന്നതിന് മുൻപ്  നിർമ്മാണ സാമഗ്രികൾ ശേഖരിച്ചു വയ്ക്കുക എന്നായിരുന്നു കോസ്റ്റഫോഡിന്റെ ആദ്യ നിർദ്ദേശം.കാരണം ഇടക്ക് ഗ്യാപ് വരാത്ത വിധം ഒറ്റത്തവണ കൊണ്ട് പണി പൂർത്തിയാക്കുക.ഗ്യാപ്  വരുന്നത്  ചെലവ്  കൂട്ടാൻ  ഇടയാക്കും.സമീപവാസികളും ജയകുമാറിന്റെ സുഹൃത്തുക്കളും ഒക്കെ നന്നായി സഹകരിച്ചു മര  ഉരുപ്പടികൾക്ക് തെങ്ങ് ഉപയോഗിക്കാം എന്ന് തീരുമാനിച്ചു അടുത്ത് നിന്ന് തന്നെ നാല് തെങ്ങുകൾ വാങ്ങി ട്രീറ്റ് ചെയ്യാൻ  ബോറാക്സ്‌ ,ബോറിക്കാസിഡ് ലായനിയിൽ മുക്കി  വച്ചു .പിന്നെ പഴയ ജനാലകളും കട്ടളകളും ഓടും എല്ലാം വാങ്ങിവച്ചു അതിനുശേഷം പണി ആരംഭിച്ചു.സിമന്റിൻറെ ഉപയോഗം കഴിവതും കുറച്ചു .ഇതു ചെലവ് കുറക്കാൻ സഹായിച്ചു

നിലവിൽ ചെറിയൊരു ലിവിങ്, ഡൈനിങ്,രണ്ടു കിടപ്പുമുറികൾ കിച്ചൻ എന്നിവയായിരുന്നു ഉണ്ടായിരുന്നത്   പണി തുടങ്ങുന്നതിന്റെ ഭാഗമായി ഉള്ള സ്ട്രക്ച്ചറിൻറെ റൂഫ് താഴെ ഇറക്കി ജീർണിച്ച ജനാലകളും വാതിലുകളും മാറ്റി സ്ഥാപിച്ചു വെട്ടുകല്ലിന്റെ ചുമരുകൾ ബലപ്പെടുത്തി.ഡൈനിങ് ഏരിയയുടെ ഭാഗമാണ് കൂടുതൽ സ്ട്രക്ച്ചർ സ്റ്റെബിലിറ്റി ഉള്ളത് അതിനാൽ അവിടെ തെങ്ങും ആഞ്ഞിലി പലകയും ഉപയോഗിച്ച്  മച്ച് തീർത്തു. അതിന് മുകളിൽ ഫൈബർ സിമൻറ് ബോർഡ് കൊണ്ട് ഭാരം കുറഞ്ഞ സ്ട്രക്ച്ചറിൽ ബെഡ്റൂം ആയും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റും  വിധം ഒരു മുറി തീർത്തു.റൂഫിന് ഓട് നൽകി.പുന:രുപയോഗിച്ച ജനാലകളാണ്ഇവിടെ.വലിപ്പത്തിൽ ചുമരിനു  അനുസരിച്ചുള്ള ജനൽ ആയിരുന്നില്ല അതിനാൽ പഴയ ജനാല തിരി ച്ചു ഹൊറിസോണ്ടൽ ആയി നൽകി.നിലവിൽ ഉണ്ടായിരുന്ന ലിവിങ് ഏരിയയുടെയും  ഒരു ബെഡ് റൂമിന്റെയും ചുമര് സിമന്റു ഹോളോബ്രിക്ക് കൊണ്ടായിരുന്നു അത് മാറ്റി സ്റ്റെബിലൈസ്ഡ് മഡ് ബ്ലോക്കുകൾ കൊണ്ട് പുതുതായി കിടപ്പുമുറിയും ലിവിങും  തീർത്തു.പ്ലാസ്റ്ററിങ്  ഒഴിവാക്കി .ഇതു ചെലവ് കുറച്ചു ചുമരുകൾ തേക്കാത്തതിനാൽ മണ്ണിന്റെ നിറം പ്രദർശിപ്പിച്ചു നിൽക്കുന്നു, ഡെക്കറേഷൻ വർക്ക് ഒന്നുമില്ലാത്ത തന്നെ അകത്തളത്തിൽ ഈ മൺ ചുമരുകൾ ഭംഗി പകരുന്നു  

ലിവിങ്ങിൽ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർകേസ്.മരവും ഇരുമ്പും ഉപയോഗിച്ച് ഒട്ടും  സ്ഥലനഷ്ട്ടം വരാതെ വളരെ ലളിതമായ  ഡിസൈനിൽ ചെയ്തടുത്തു.സ്റ്റെയർ കേസിൻറെ ലാൻഡിങ്ങിൽ നിന്നും പുറത്തു ടെറസിലേക്ക് ഒരു പ്രവേശന മാർഗവും നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ കുറെ പലകകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നു .അതിനെയെല്ലാം ഒരുക്കിയെടുത്തു സ്റ്റെപ്പിനും സ്വിച്ചു ബോർഡിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചു.സ്റൈർകേസിനടിയിലെ സ്ഥലം ടി വി ഏരിയയാക്കി ബെഡ്റൂമിന്റെ ഭാഗമായും അല്ലാതെയും രണ്ട് ബാത്‌റൂമുകൾ  പണിതു.ഫ്ലോറിങ്ങിന് ഓക്സൈഡ് ആണ്.വൈറ്റ് സിമന്റും അല്പം യെല്ലോ ഓക്സൈഡും ചേർത്തു  ഉപയോഗിച്ചപ്പോൾ വളരെ നേർത്ത ഒരു യെല്ലോ ഷെയ്ഡ് കിട്ടി.അടുക്കളക്കും നിലവിൽ ഉണ്ടായിരുന്ന ബെഡ് റൂമിനും സൗകര്യങ്ങൾ നൽകി പുതിക്കിയെടുത്തു. ഡെക്കറേഷൻ, അലങ്കാരങ്ങൾ എന്നിവയെല്ലാം ഒഴിവാക്കി എല്ലായിടത്തും സ്വാഭാവിക തനിമ മാത്രം.

കോസ്സ്റ്റ്ഫോർഡിന്റെ  ചെലവ് കുറഞ്ഞതും തനിമയുള്ളതുമായ ചില്ലു കുപ്പി കൊണ്ടുള്ള ചുമരിലെ ആർട്ട് വർക്ക് ഇവിടെയുമുണ്ട്.പണി പൂർത്തിയായപ്പോൾ വീട് 950 sqft ഉണ്ട്. ഒരു വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലവും ഉണ്ട് മുറ്റത്ത്.വശങ്ങളിലേക്ക് സ്ഥലമില്ല മുന്നിലും പുറകിലുമാണ് സ്ഥലമുള്ളത്.നിലവിലുള്ള വീടിൻറെ മുൻഭാഗം മാത്രം പൊളിച്ചു മാറ്റി  പുതുതായി സൗകര്യങ്ങളും മുറികളും കൂട്ടി ചേർത്ത് ഈ വീട് പണി പൂർത്തിയാക്കാൻ മൊത്തത്തിൽ ചെലവ് വന്നത് 10 ലക്ഷമാണ്. ഈ വീട് പണി പൂർത്തിയാക്കുന്നതിന് കോസ്റ്റഫോഡിനും മറ്റ്  പണിക്കാർക്കും ഒപ്പം തന്നെ ജയകുമാറും കുടുംബവും  സുഹൃത്തായ സി. ആർ.മോഹനൻ പിള്ളയും നിത്യവും ജോലി ചെയ്യുമായിരുന്നു.സ്വന്തം വീട് സ്വയം പണിത ഒരു ക്ലൈയന്റ്കൂടിയാണ്  ജയകുമാർ എന്ന് തന്നെ പറയാം.

Plan

Jayakumar and Family

Project details:

Design:Er.Biju P John

Costford Kottayam centre
Champakara P.O
Karukachal
Kottayam Dt
Ph: 8157932717

Client : Jayakumar and family

Plot  : 12 cent

Area : 960 sqft

Place : Nedumkunnam ,Kottayam (D t)

Total cost : 10 lakh

Photo Courtesy : Costford

10 Lakh’s House

A house is the sum total of a common man life and savings. So that  house cannot always be changed at will for the common man. There is no place for luxury in it,The color of the curtain, the highlight of the wallpaper on the wall, the hevy  furniture and the layout of the bedroom are not important.The thing is that house  is suitable for their day today life? According to the number of members in that house, there are enough facilities etc.

Everyone builds a house according to their income. The same is the case with the materials chosen to build the house. The size, value and utility of each house depends on the life and needs of its residents.Any small house has the same value and importance as any other large house. Every family is living in their home with peace of mind, in their safety, in being able to sleep without worry.

Jayakumar and his family, a resident of Nedukunnam- Karukachal, want to build a house. the government’s housing scheme is on the list, but a new house is not enough with the 4 lakhs allowed by the government.The government will only allow money to build a new house. if the existing house is demolished, there is no other house to live. Build a house by living in an existing small house and adding amenities to it.This family does not have the financial security to demolish it completely and build a new house;

After thinking about what to do, Jayakumar and his family finally came to a decision.

“I was aware of Costford’s manufacturing methods and things; Talked to Costford Kottayam Center with whom I am very familiar (Er.Biju John)”said jayakumar .This family was greatly relieved when Costford said that they could build an addition to the existing house without demolishing it.Costafod’s first suggestion was “to collect the construction materials before starting the work, because the work should be completed in one go so that there is no gap in between.The gap will increase the cost”.

          Neighbors and Jayakumar’s friends cooperated well and decided to use coconut tree can be used for wood.Four coconut tree were bought from nearby and dipped in borax and boricacid solution to treat them. Then all the old windows, roofing tiles were bought and the work started.The use of cement was reduced as much as possible. This helped to reduce the cost.

At present there was a small living room, dining room, two bedrooms and a kitchen. As part of the work, the roof of the existing structure was brought down, dilapidated windows and doors were replaced and the walls of  red stone were strengthened.

The part of the dining area has more structural stability so it is finished with coconut tree and rose wood planks. On top of that, a light structure with fiber cement board is finished, which can be used as a bedroom and for other purposes. The roof was tiled.Here the windows were reused. The window was not in size according to the wall, so the old window was turned and given horizontally. The wall of the existing living area and one bedroom was replaced with cement holobrick and the bedroom and living room were newly finished with stabilized mud blocks.

Plastering was avoided.It is less expensive as the walls are not painted and the color of the soil is displayed and these mud walls add beauty to the interior without any decoration work.

The staircase leading up from the living room is made in a very simple design using wood and iron without wasting any space. From the landing of the stair case there is also an access way to the terrace. They had a number of small and big planks. All of them were prepared and used for steps, switch boards and other purposes.The space under the staircase was converted into a TV area.Two bathrooms were built as part of the bedroom and apart from it. Flooring is oxide. White cement mixed with a little yellow oxide gave a very subtle yellow shade. The kitchen and the existing bedroom were renovated with facilities.

All decorations and ornamentation works are avoided and only natural uniqueness is everywhere. Costford’s low cost and unique glass bottle wall art is also here. The finished home is 950 sqft. There is also a parking space in the yard. There is no space at the sides, there is space at the front and back. Only the front of the existing house has been demolished and replaced.

The total cost to complete this house with new facilities and rooms is 10 lakhs. To complete the construction of this house, along with costfod and other workers, Jayakumar and his family, friend C. R. Mohanan Pillai used to work all the time. It can be said that Jayakumar is also a client who built his own house.

Plan

Jayakumar and Family

Project details:

Design:Er.Biju P John

Costford Kottayam centre
Champakara P.O
Karukachal
Kottayam Dt
Ph: 8157932717

Client : Jayakumar and family

Plot  : 12 cent

Area : 960 sqft

Place : Nedumkunnam ,Kottayam (D t)

Total cost : 10 lakh

Photo Courtesy : Costford

പ്രാദേശിക രൂപകല്പന കാലോചിതമായ രീതിയിൽ

വീട് നിർമ്മാണത്തിന് അത്രയെളുപ്പം വഴങ്ങിത്തരാത്ത ഒന്നായ് മാറാറുണ്ട് പലപ്പോഴും വീട് വയ്ക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം.ലഭ്യമായ സ്ഥലം ഏതാണോ അതിൻറെ മികവും ന്യൂനതകളും മനസിലാക്കി വീട്ടുകാരുടെ ആവശ്യം നിറവേറ്റികൊടുക്കുക അവിടെയാണല്ലോ ആർക്കിടെക്ചർ ഡിസൈനിങ് വിജയിക്കുന്നത്.

ഇവിടെ പ്ളോട്ട് Z ഷേയ്പ്പിലാണ് അതിൽ Lഷേയ്പ്പിലായി  വീടു പണിതിരിക്കുന്നു. Lഷേയ്പ്പിൻറ  ഒരു ഭാഗത്ത് കിച്ചൻ, ബെഡ്റൂമുകൾ,ഡൈനിങ് തുടങ്ങി എപ്പോഴും ഉപയോഗിക്കുന്ന ഏരിയകൾ.മറുവശത്ത് ലിവിങ്, സ്റ്റെയർകേസ്,ജിം,സ്ററഡി ഏരിയകൾ.അതായത് എപ്പോഴും   ശ്രദ്ധ വേണ്ടാത്ത,അല്ലെങ്കിൽ ഉപയോഗം കുറഞ്ഞ  ഏരിയകൾ.

ഇങ്ങനെ പ്ളോട്ടിൻറ പ്രത്യേകത പുറത്തറിയാതെ അതി വിദഗ്ധമായി  സ്പേസ് ഡിസൈനിങ്ങും സ്ട്രക്ചർ ഡിസൈനിങ്ങും സാധ്യമാക്കി.  മാസ്റ്റർ ബെഡ്റൂമും കിഡ്സ് ബെഡ്റൂമും അടുത്തടുത്താണ്.ഫാമിലി,ജിം  ഏരിയകളോടു ചേർന്ന് നൽകിയിട്ടുളള  ഗ്രീൻ ഡെക്കുകൾ ആണ് അകത്തളത്തെ പച്ചപ്പിനാൽ സമ്പന്നമാക്കുന്നത്.

പ്രാദേശികമായ രൂപകല്പനയിൽ കാലോചിതമായ രീതിയിലുളള ഒരുക്കങ്ങളും മെറ്റീരിയലുകളും ഉപയോഗിച്ചു.ആദ്യാവസാനം പിൻതുടരുന്ന ഒരൊറ്റ ശൈലി എന്നതിനപ്പുറം കുടുംബത്തിന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കുവാൻ കഴിയുന്ന വിശാലവും പ്രയോജനപ്രദവുമായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള   ഡിസൈനിങ് രീതിയാണിവിടെ.സ്പേസ് പ്ളാനിങ്,യൂട്ടിലിറ്റി എന്നിവക്ക് പ്രാമുഖ്യം നൽകിയിരിക്കുന്നു.

വലിയ ഗ്ളാസ് ജനാലകൾ പുറത്തെ കാഴ്ചകളും കാറ്റും വെളിച്ചവും ഉള്ളിൽ എത്തിക്കുന്നു.ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിൽ നിന്നും ഒരേ പോലെ പ്രവേശിക്കാൻ കഴിയുന്ന;മുകളിൽ നിന്നും സ്റ്റെയർകേസ് ഏരിയയിൽ നിന്നുമെല്ലാം കാഴ്ച ലഭിക്കുന്ന ഡെക്ക്  ഏരിയ വീടിൻറ പ്രധാന ഹൈലൈറ്റാകുന്നു. മുകൾ നിലയിലെ എൻറർടെയ്മെൻറ് ഏരിയ,പാർട്ടി ഏരിയ എന്നിവയെല്ലാം ഓപ്പൺ ഡിസൈൻ നയത്തിലായതിനാൽ താഴെയുളള മനോഹരമായ  കാഴചകളെല്ലാം മുകളിലും എത്തുന്നുണ്ട്. ഇഷ്ടാനുസരണം ഓരോ സ്പേസിൻറ ഉപയോഗത്തിനനുസരിച്ച് ഡിസൈൻ ചെയ്തെടുത്ത ഫർണിച്ചർ അകത്തളത്തിൻറ മറ്റൊരു ഹൈലൈറ്റാകുന്നു.

ഇൻറീരിയർ ഡൊക്കോർ മികവുറ്റതാക്കുന്നത് ഈ ഫർണിച്ചർ തന്നെയാണ്. ലിവിങ്ങിലെ ഗ്രേ കളർ സോഫ,ഡൈനിങ് ടേബിൾ,ബുക്ക് ഷെൽഫ്,കാബിറ്റുകൾ എന്നിങ്ങനെ ഓരോന്നും പ്രാധാന്യമർഹിക്കുന്നു.ഉള്ളിലെ കളർ തീം പ്രത്യേകിച്ച് ആംഗലേയ വർണങ്ങൾ, എർത്തി ഫീൽ തരുന്ന ബ്രൗൺ,കാവി നിറങ്ങൾ  ലളിതമായ  സ്ട്രയിറ്റ് ലൈനുകളും  പാറ്റേണുകളും ഇവയെല്ലാം ചേർന്നാണ് വീട്ടകത്തെ ജീവസുറ്റതാക്കുന്നത്. ഊഷ്മളമായ നിറങ്ങളും ടെക്സ്ചറുകളും നിറഞ്ഞ അകത്തളം.

 വീടിൻറ ഗേറ്റ് മുതൽ  കണ്ണുകൾക്ക് കാഴ്ച വിരുന്നാണ്.പ്ളോട്ടിലെ വലുതും ചെറുതുമായ മരങ്ങളൊന്നും മുറിച്ചിട്ടില്ല.കൂടാതെ പുല്ലും ചെടികളുമായി സമൃദ്ധമായ ലാൻഡ്സ്കേപ്പ് ഒരുക്കുകയും ചെയ്തു. സിറ്റൗട്ടിലേക്കെത്തിയാൽ വുഡ്പാനലിങ് കൊണ്ട് ശ്രദ്ധേയമാണ് ചുമര്.ഫോയറിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ സിമൻറ് ടെക്സ്ചറിലുളള ഫ്ളോർ മുതൽ ഗ്ളാസ്, ചൂരൽ എന്നിങ്ങനെ മെറ്റീരിയലിലെ വ്യത്യാസവും മാറുന്ന ടെക്സ്ചറും കാണാം.

വലിയ ജനാലകൾ അകവും പുറവും തമ്മിലുള്ള ഏകോപനം സാധ്യമാക്കുന്നു.സ്കാൻറിനേവിയൻ, എത്നിക്  ശൈലിയെ അനുസ്മരിപ്പിക്കുന്ന കിടപ്പുമുറികൾ.ഇൻറീരിയർ ഡെക്കറേഷനു വേണ്ടി അലങ്കാര സാമഗ്രികൾ കുത്തി നിറക്കാത്ത  ലാൻഡ്സ്കേപ്പിൻറ ഭംഗിയും ഗ്രേ,എർത്തി കളർ ടോണുകളുമായി കാലാവസ്ഥക്കും കാലത്തിനും ഇണങ്ങുന്ന വീട്

Plan Ground floor First Floor

Project Details

Ar.Shabana Rasheed

Er.Nufail Moidoo

Nufailshabana Architects

Calicut & Mahe

Contact :9048241331/9048201331

mail@nufailshabana.com

Client : Shareef Residence

Place : Kannur

Plot:33 cent

Total Area :5200 sqft

Photography : Turtle art photography

Ar.Shabana Rasheed

Er.Nufail Moidoo

ലക്ഷ്വറി ഫീൽ തരുന്ന അകത്തളം

ഓരോ വീടും അതിൽ താമസിക്കുന്ന ആളുകളുടെ രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കും.ഇവിടെ ഈ വീട് റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ തരുന്ന പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് കൊണ്ട് എന്നാൽ ഹെവി ഇൻറീരിയർ എന്ന തോന്നൽ ഉളവാക്കാത്ത വിധം ചിട്ടപ്പെടുത്തിയതാകുന്നു . കൻറംപ്രററി ഡിസൈനിലെ മുഖ്യധാര നയങ്ങളായ ഓപ്പൺ ഡിസൈൻ,ഗ്രീൻ കോർട്ട്യാർഡ്,നാച്വറൽ ലൈറ്റ്,ലാൻഡ്സ്കേപ്പിങ് എന്നിവക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്.

എലിവേഷൻറ കാഴ്ചയിൽ ക്ളാഡിങ് വർക്കിനാണ് കൂടുതൽ ഫോക്കസ്. മെറ്റൽ ലൂവറും അതിനൂ മുകളിൽ ഗ്ളാസ് മേൽക്കൂരയുമുളള നിറയെ വെളിച്ചം കടന്നുവരുന്ന ഗ്രീൻ കോർട്ട്യാഡിലൂടെയാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. അകത്തളത്തിലെ ഓരോ ഇടവും വിശാലവും വെളിച്ചം നിറഞ്ഞതും ലക്ഷ്വറി അനുഭവം പകരുന്നതുമാണ്.

ലിവിങ് ഡൈനിങ് ഏരിയകളിലെ ഫർണിച്ചർ അതിൽ ഡിസൈൻ,അപ്ൾഹോൾസ്റ്ററിയുടെ നിറങ്ങൾ മെറ്റീരിയൽ എന്നിവയോരോന്നും ആകർഷകവും ശ്രദ്ധയാകർഷിക്കുന്നവയുമാണ്.ട്വിൻ സെൻട്രൽ ടേബിളിൻറ മാർബിൾ ടോപ്പ്, ലിവിങ്ങിലെ ഗ്രീൻ കോർട്ട്യാർഡ്, വീട്ടകമാകെ പ്രകാശമാനമാനമാനമാക്കുന്ന ഡബിൾ ഹൈറ്റ് ഏരിയ,ഡബിൾ ഹൈറ്റ് വിൻഡോ ;വുഡ് ഉപയോഗിച്ച് തീർത്തിട്ടുളള മിതമായ സീലിങ്, അതിനു ചുറ്റിനുമുളള ലൈറ്റിങ് സംവിധാനം, ലൂവർ ഡിസൈനിലുളള സ്റ്റോറേജ് അതിനോട് ചേർന്നുളള മിറർ എന്നിവവെല്ലാം ഒന്നിനൊന്ന് മികച്ചതാകുന്നു.
പ്രയർ ഏരിയ മാത്രം അല്പം ട്രഡീഷണൽ ശൈലിയിലും വുഡൻ പാനലിങ് പോലുളള താരതമ്യേന ഹെവി വർക്കുകൾ ചേർന്നതുമാകുന്നു.

സ്റ്റെയർകേസിൻറ സമീപത്തെ ചുമരിലെ ഗ്രേ കളറിലുളള ടെക്സചർ പെയിൻറ് വുഡും ഗ്ളാസും ചേർന്നുളള ഹാൻറ് റെയിലിന്റെ സുതാര്യമായ ഡിസൈൻ എന്നിവ അകത്തളത്തിന്റെ ഹൈലൈറ്റാകുന്നു.
ഡൈനിങ്ങിൻറ വാഷ് ഏരിയയാകട്ടെ മിറർ,ചുമരിലെ ക്ളാഡിങ്, അതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോറിങ്,ചുമരിലെ മെറ്റൽ ലൂവറുകൾ എന്നിവയെല്ലാം ചേർന്ന് ഭംഗി മാത്രമല്ല ഉപയുക്തതയും പ്രദാനം ചെയ്യുന്നു

അപ്പർ ലിവിങ്ങും മികച്ച ഡിസൈനർ ഫർണിച്ചർ, നിറയെ കടന്നു വരുന്ന നാച്വറൽ ലൈറ്റ്സീ,ലിങ് വർക്ക് എന്നിവ കൊണ്ട് ശ്രദ്ധയർഹിക്കുന്നു.അപ്പർ ലിവിങ്ങിൻറ ഇരുവശവും ഓപ്പൺ ആയതിനാൽ താഴെയുളള ലിവിങ് ഡൈനിങ് ഏരിയകളുമായി ആശയവിനിമയം സാധ്യമാകുന്നു.

അക്രലിക്കിൽ പിസ്താ ഗ്രീൻ കളറിനു പ്രാധാന്യം നൽകി ചെയ്തിട്ടുളള കിച്ചൻ മിതമായ സീലിങ് വർക്കും,ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ചുമരിലെ ലൂവർ ഡിസൈനും വുഡ് വർക്ക് കൊണ്ട് ലക്ഷ്വറി ഫീൽ പകരുന്നു

സ്ററഡി ഏരിയ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.കിടപ്പുമുറികൾ ആകട്ടെ അതുപയോഗിക്കുന്ന വ്യക്തിയുടെ ആവശ്യാനുസരണം ഡിസൈൻ ചെയ്തവയാകുന്നു.

വാഡ്രോബ്,എഴുത്തുമേശ,ചെറിയ സ്റ്റോറെജ്,കട്ടിലിൻറ ഹെഡ് റെസ്റ്റിലെ പി.യു ഫിനിഷ് മൊത്തത്തിലുളള ഐവറി,ഓഫ് വൈറ്റ് നിറങ്ങൾ എന്നിവയാൽ ആകർഷകമാണ്.സൈറ്റിൽ വച്ച് ആവശ്യാനുസരണം ഡിസൈൻ ചെയ്തെടുത്ത ടീക് ഫിനിഷ് ഫർണിച്ചർ ആണ് ഈ വീടിൻറെ അകത്തളത്തിന്റെ മുഖ്യാകർഷണം

റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ അതായിരുന്നു വീട്ടുകാരുടെ ആവശ്യം.അതിനാൽ ഈ അകത്തളം വീട്ടുകാരുടെ ഇഷ്ടപ്രകാരം ഡിസൈൻ ചെയ്തതാകുന്നു

Shakkeer and Family

Plan

Ground Floor First Floor

Designer Najoob

Project Details

Morriz Indezign Studio

TM II 357,City Tower

Near Chinmaya BalaBhavan

Kannur-670002

Mob:+91 9633 99 33 22

Client : Shakkeer Zunnoor

Place: Veliyancode,Ponnani

Plot :15 Cent

Total.sq..3870

Structural & Civil Work

Sideeque & Nishah

Habrix architects, Tirur

Photography:Binil

ലക്ഷ്വറി ഫീൽ തരുന്ന അകത്തളം

ഓരോ വീടും അതിൽ താമസിക്കുന്ന ആളുകളുടെ രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കും.ഇവിടെ ഈ വീട് റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ തരുന്ന പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് കൊണ്ട് എന്നാൽ ഹെവി ഇൻറീരിയർ എന്ന തോന്നൽ ഉളവാക്കാത്ത വിധം ചിട്ടപ്പെടുത്തിയതാകുന്നു . കൻറംപ്രററി ഡിസൈനിലെ മുഖ്യധാര നയങ്ങളായ ഓപ്പൺ ഡിസൈൻ,ഗ്രീൻ കോർട്ട്യാർഡ്,നാച്വറൽ ലൈറ്റ്,ലാൻഡ്സ്കേപ്പിങ് എന്നിവക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്.

എലിവേഷൻറ കാഴ്ചയിൽ ക്ളാഡിങ് വർക്കിനാണ് കൂടുതൽ ഫോക്കസ്. മെറ്റൽ ലൂവറും അതിനൂ മുകളിൽ ഗ്ളാസ് മേൽക്കൂരയുമുളള നിറയെ വെളിച്ചം കടന്നുവരുന്ന ഗ്രീൻ കോർട്ട്യാഡിലൂടെയാണ് സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്നത്. അകത്തളത്തിലെ ഓരോ ഇടവും വിശാലവും വെളിച്ചം നിറഞ്ഞതും ലക്ഷ്വറി അനുഭവം പകരുന്നതുമാണ്.

ലിവിങ് ഡൈനിങ് ഏരിയകളിലെ ഫർണിച്ചർ അതിൽ ഡിസൈൻ,അപ്ൾഹോൾസ്റ്ററിയുടെ നിറങ്ങൾ മെറ്റീരിയൽ എന്നിവയോരോന്നും ആകർഷകവും ശ്രദ്ധയാകർഷിക്കുന്നവയുമാണ്.ട്വിൻ സെൻട്രൽ ടേബിളിൻറ മാർബിൾ ടോപ്പ്, ലിവിങ്ങിലെ ഗ്രീൻ കോർട്ട്യാർഡ്, വീട്ടകമാകെ പ്രകാശമാനമാനമാനമാക്കുന്ന ഡബിൾ ഹൈറ്റ് ഏരിയ,ഡബിൾ ഹൈറ്റ് വിൻഡോ ;വുഡ് ഉപയോഗിച്ച് തീർത്തിട്ടുളള മിതമായ സീലിങ്, അതിനു ചുറ്റിനുമുളള ലൈറ്റിങ് സംവിധാനം, ലൂവർ ഡിസൈനിലുളള സ്റ്റോറേജ് അതിനോട് ചേർന്നുളള മിറർ എന്നിവവെല്ലാം ഒന്നിനൊന്ന് മികച്ചതാകുന്നു.
പ്രയർ ഏരിയ മാത്രം അല്പം ട്രഡീഷണൽ ശൈലിയിലും വുഡൻ പാനലിങ് പോലുളള താരതമ്യേന ഹെവി വർക്കുകൾ ചേർന്നതുമാകുന്നു.

സ്റ്റെയർകേസിൻറ സമീപത്തെ ചുമരിലെ ഗ്രേ കളറിലുളള ടെക്സചർ പെയിൻറ് വുഡും ഗ്ളാസും ചേർന്നുളള ഹാൻറ് റെയിലിന്റെ സുതാര്യമായ ഡിസൈൻ എന്നിവ അകത്തളത്തിന്റെ ഹൈലൈറ്റാകുന്നു.
ഡൈനിങ്ങിൻറ വാഷ് ഏരിയയാകട്ടെ മിറർ,ചുമരിലെ ക്ളാഡിങ്, അതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോറിങ്,ചുമരിലെ മെറ്റൽ ലൂവറുകൾ എന്നിവയെല്ലാം ചേർന്ന് ഭംഗി മാത്രമല്ല ഉപയുക്തതയും പ്രദാനം ചെയ്യുന്നു

അപ്പർ ലിവിങ്ങും മികച്ച ഡിസൈനർ ഫർണിച്ചർ, നിറയെ കടന്നു വരുന്ന നാച്വറൽ ലൈറ്റ്സീ,ലിങ് വർക്ക് എന്നിവ കൊണ്ട് ശ്രദ്ധയർഹിക്കുന്നു.അപ്പർ ലിവിങ്ങിൻറ ഇരുവശവും ഓപ്പൺ ആയതിനാൽ താഴെയുളള ലിവിങ് ഡൈനിങ് ഏരിയകളുമായി ആശയവിനിമയം സാധ്യമാകുന്നു.

അക്രലിക്കിൽ പിസ്താ ഗ്രീൻ കളറിനു പ്രാധാന്യം നൽകി ചെയ്തിട്ടുളള കിച്ചൻ മിതമായ സീലിങ് വർക്കും,ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ചുമരിലെ ലൂവർ ഡിസൈനും വുഡ് വർക്ക് കൊണ്ട് ലക്ഷ്വറി ഫീൽ പകരുന്നു

സ്ററഡി ഏരിയ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.കിടപ്പുമുറികൾ ആകട്ടെ അതുപയോഗിക്കുന്ന വ്യക്തിയുടെ ആവശ്യാനുസരണം ഡിസൈൻ ചെയ്തവയാകുന്നു.

വാഡ്രോബ്,എഴുത്തുമേശ,ചെറിയ സ്റ്റോറെജ്,കട്ടിലിൻറ ഹെഡ് റെസ്റ്റിലെ പി.യു ഫിനിഷ് മൊത്തത്തിലുളള ഐവറി,ഓഫ് വൈറ്റ് നിറങ്ങൾ എന്നിവയാൽ ആകർഷകമാണ്.സൈറ്റിൽ വച്ച് ആവശ്യാനുസരണം ഡിസൈൻ ചെയ്തെടുത്ത ടീക് ഫിനിഷ് ഫർണിച്ചർ ആണ് ഈ വീടിൻറെ അകത്തളത്തിന്റെ മുഖ്യാകർഷണം

റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ അതായിരുന്നു വീട്ടുകാരുടെ ആവശ്യം.അതിനാൽ ഈ അകത്തളം വീട്ടുകാരുടെ ഇഷ്ടപ്രകാരം ഡിസൈൻ ചെയ്തതാകുന്നു

Shakkeer and Family

Plan

Ground Floor First Floor

Designer Najoob

Project Details

Morriz Indezign Studio

TM II 357,City Tower

Near Chinmaya BalaBhavan

Kannur-670002

Mob:+91 9633 99 33 22

Client : Shakkeer Zunnoor

Place: Veliyancode,Ponnani

Plot :15 Cent

Total.sq..3870

Structural & Civil Work

Sideeque & Nishah

Habrix architects, Tirur

Photography:Binil

നഗര പശ്ചാത്തലത്തിൽ മരങ്ങളെക്കുറിച്ച് ഒരു അവലോകനം

പരിണാമ പ്രക്രീയയിൽ മനുഷ്യൻ പ്രകൃതിയുടെ ഭാഗമായിരുന്നു. അവരുടെ താമസ സ്ഥലം ഗുഹകളിലും മരപ്പൊത്തുകളിലും മരത്തണലുകളിലും മറ്റുമായിരുന്നു,ഇന്ന് മനുഷ്യൻ പ്രകൃതിയെ പരിഷ്ക്കരി ക്കുന്ന ഒരാളായി മാറിയിരിക്കുന്നു.ഗുഹകളും പ്രകൃതിയോട് ചേർന്നുള്ള ആവാസ വ്യവസ്ഥയും വിട്ട് അവർ വീടുകളിലേക്ക് മാറി.ഇന്ന് വീട് പരിഷ്ക്കാരത്തിത്തിൻറെ ഭാഗമാണ്.വാസ സ്ഥലങ്ങൾ ഗ്രാമത്തിലും നഗരത്തിലും എല്ലാം ഇടംപിടിച്ചു.പ്രകൃതിദത്ത ഘടകം എന്ന നിലയിൽ പരിണാമ പ്രക്രീയയിൽ മരങ്ങൾക്ക് സുപ്രധാന സ്ഥാനമുണ്ട്.അത് പരിസ്ഥിതി കേന്ദ്രീകൃതവും മനുഷ്യ കേന്ദ്രീകൃതവുമാണ്.വൃക്ഷങ്ങൾ മനുഷ്യൻറെ സഹജാവബോധത്തെ പ്രകൃതിയുമായി ചേർത്ത് നിർത്തുന്നു.മരങ്ങൾ ഓരോരുത്തരെയും ഓരോ രീതിയിൽ ആണ് സ്വാധിനിക്കുക.കാഴ്ചപ്പാടുകൾ,സാഹചര്യം ഇവയൊക്കെ അനുസരിച്ചു മാറ്റം വരാം.

നഗര ജീവിതവും മരങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്നത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരിക്കും.നഗരത്തിലെ പല മരങ്ങളും നിർവഹിക്കുന്ന ധർമം പലതാണ്.തണൽ വിരിച്ചും പൂക്കൾ നൽകിയും ഉപജീവന മാർഗമായും അങ്ങനെ പലവിധ റോളുകൾ വഹിക്കുന്നുണ്ട്. തലസ്ഥാന നഗരിയായ തിരുവന്തപുരത്തിന്റെ നഗര പശ്ചാത്തലം വിശദമായി പഠിച്ച് നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള മരങ്ങളെ തെരഞ്ഞെടുത്ത് അവയുടെ ഉത്ഭവം,വളർച്ച,ഇപ്പോഴത്തെ അവസ്ഥ,അവക്ക് സമൂഹവുമായുള്ള ബന്ധം അവയുടെ സാമൂഹ്യ,സാംസ്കാരിക നില എന്നിവയൊക്കെ നിരീക്ഷണ വിധേയമാക്കി കൊണ്ടുള്ള ഒരു പഠന യാത്രയാണ് ഈ അവലോകനം.അതിനായി തെരഞ്ഞെടുത്തത് കേശവദാസപുരം ജംഗ്ഷൻ, മാനവീയം വീഥി,കൗഡിയാർ,ശാസ്തമംഗലം, തമ്പാനൂർ മേൽപ്പാലം ഏരിയ,കുറവങ്കോണം -മരപ്പാലം,ഗോൾഫ് ലിങ്ക് റോഡ്,ബാർട്ടൺ ഹിൽ എന്നിവിടങ്ങളാണ്

വൃക്ഷത്തിൻറെ പ്രായം,വൃക്ഷവുമായി ബന്ധപ്പെട്ട ചരിത്രം,ഭൂതകാലവും വർത്തമാന കാലവും സന്ദർഭങ്ങളും,മനുഷ്യൻ മരങ്ങളെ എത്രമാത്രം നന്നായി ഉപയോഗിക്കുന്നു,ഒരു വൃക്ഷം എങ്ങനെ നഗരത്തിൻറെ നാഴിക കല്ലായി മാറുന്നു,വൃക്ഷങ്ങളോടുള്ള നഗരവാസികളുടെ വികാരങ്ങൾ,മരച്ചുവടുകൾ ഉപയോഗിക്കുന്നവരുടെ പ്രതികരണങ്ങൾ,ദിനചര്യ,കാലാനുസൃതമായ വ്യതിയാനങ്ങൾ,അതിനനസരിച്ചു മരങ്ങൾ വഹിക്കുന്ന പങ്ക്,വേഷങ്ങൾ,ആഘോഷങ്ങൾ,ആചാരങ്ങൾ,എന്നിവയെല്ലാം മനസിലാക്കുകഏറെ കൗതുകകരമായ കാര്യമാണ്

തിരക്കേറിയ നഗര നടുവിലെ വൃക്ഷങ്ങൾ നൽകുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ് തിരക്കിനിടയിൽ ശാന്തമായ അന്തരീക്ഷം പകരുക,തണൽ നൽകുക,ഓക്സിജൻ പ്രദാനം ചെയ്യുക എന്നിവ മാത്രമല്ല മരങ്ങൾ നൽകുന്ന സേവനങ്ങൾ.സാഹചര്യങ്ങൾക്ക് അനുസരിച്ച് ,സ്ഥലത്തിന്റെ പ്രാധാന്യമനുസരിച്ചു അത് വ്യത്യസപ്പെട്ടിരിക്കുന്നു.ആളുകളുടെ മനസ്സിൽ ചിന്തോദ്ദീപകമായ ആശയങ്ങൾ പകരുക,മരച്ചുവടുകളിലെ ഒത്തുകൂടലുകൾ,പലരുടെയും നിത്യജീവിതത്തിനു ഉതകുന്ന കച്ചവട കേന്ദ്രങ്ങൾ ആയി വർത്തിക്കുക ഇങ്ങനെ നഗര വീഥികളിലെ മരച്ചുവടുകളിൽ അരങ്ങേറുന്ന നിരവധി അനവധി കാര്യങ്ങൾ ഉണ്ട്.പക്ഷെ,നാമാരും അതിനെ കാര്യഗൗരവത്തോടെ ,അർഹിക്കുന്ന പ്രാധാന്യത്തോടെ കാണാറില്ല,മനസിലാക്കാറില്ല എന്ന് മാത്രം.മരച്ചുവടുകൾ ഉപയോഗിക്കുന്നവർ പറഞ്ഞ പ്രതികരണങ്ങൾ,ഹരിത ഇൻഫ്രാസ്ട്രക്ച്ചറിൻറെ പ്രാധാന്യം,അത് ശക്തിപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ,വൃക്ഷങ്ങളെ വിശകലനം ചെയ്യൽ,ശ്രദ്ധിക്കാതെ പോകുന്ന മരങ്ങൾ അവയുടെ പ്രാധാന്യം എന്നിങ്ങനെ ഉരുത്തിരിഞ്ഞു വന്ന അനേകം കാര്യങ്ങൾ ഉണ്ട്.സാമൂഹ്യ,സാംസ്കാരിക രംഗത്ത് മുന്നിൽ നിൽക്കുന്ന മൂല്യങ്ങൾ പകരുന്ന,സർവോപരി സംസഥാനത്തിന്റെ തലസ്ഥാനം എന്ന പദവി വഹിക്കുന്ന തിരുവനന്തപുരം നഗരത്തിലെ മരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയും ശ്രദ്ധയാകർഷിക്കുന്നവയും ആകുന്നു.

കേശവദാസപുരത്തെ ആൽമരം

അന്പത്തിയഞ്ചു വർഷത്തിൽ അധികമായി മണ്ണിൽ വേരുകൾ പടർത്തി ശ്രദ്ധയാകർഷിച്ചു നിൽക്കുന്ന കേശവദാസപുരം ജംഗ്ഷനിലെ ഭീമൻ ആൽ മരം (Banyan tree) ആയിരുന്നു ഈ ട്രീ വാക്കിൽ ആദ്യം സന്ദർശിച്ചത് .ഏതാണ്ട് പന്ത്രണ്ടു മീറ്റർ ഉയരമുള്ള ഈ വൃക്ഷത്തിൻറെ ഉത്ഭവം തിരഞ്ഞു പോയാൽ തുടക്കത്തിൽ അത് ഒറ്റക്കായിരുന്നു .കാലക്രമേണ പതുക്കെ വേരുകൾ ചുറ്റിനും വ്യാപിക്കുവാൻ തുടങ്ങി.അതിൻറെ വേര് പൊട്ടിക്കിളിർത്തു ആദ്യത്തെ കുട്ടി ഉണ്ടായി,പിന്നെ രണ്ടാമത്തെ,അങ്ങനെ വൃക്ഷത്തൈകളുടെ എണ്ണം കൂടി വന്നു.ഈ മരത്തിൻറെ അരികിലൂടെയാണ് ആദ്യം റോഡ് ഉണ്ടായിരുന്നത്.പിന്നീട് N H 66 (പഴയ N H 47) ഹൈവേ പദ്ധതി പ്രകാരം റോഡ് വിപുലീകരിച്ചപ്പോൾ ഈ മരത്തെ സംരക്ഷിച്ചുകൊണ്ട് മരത്തിൻറെ അപ്പുറത്തു കൂടി പുതിയ റോഡ് ഒരുക്കി.അതിന്റെ ഫലമായി ഇരു റോഡുകൾക്കും നടുവിലായി ഒരു ഡിവൈഡർ എന്ന നിലയിൽ ഈ ആൽ മരം നിൽക്കുന്നു.രണ്ടു റോഡുകളുടെയും ഇരു വശങ്ങളിലുമായി ചെറിയ കടകൾ പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ.പടർന്നു പന്തലിച്ച മരത്തിൻറെ ചില്ലകൾ റോഡിൻറെ തെക്ക് ഭാഗത്തുള്ള കടകൾക്ക് തണൽ ഏകുന്നു ഇത് കടക്കാർക്ക് നേട്ടവും പ്രയോജനവും ആകുന്നു.കാരണം കടയിൽ എത്തുന്നവർക്ക് പാർക്കിങ് ഒരുക്കേണ്ട.ആളുകൾ സ്വയം മരത്തിന്റെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്തുകൊള്ളും.വണ്ടിയിൽ ഉള്ളവർക്ക് ഒന്ന് പുറത്തു ഇറങ്ങി നില്ക്കാൻ പറ്റിയ ഇടം.പൊതുവെ ചൂട് കൂടിയ തിരുവനന്തപുരം നഗര നടുവിലെ ഈ മരം തണല് വിരിച്ചും ഓക്സിജൻ നൽകിയും നഗരത്തെ പോഷിപ്പിക്കുന്നു. എളുപ്പത്തിൽ പോസ്റ്ററുകൾ പതിപ്പിക്കാം,പതിച്ച പോസ്റ്ററുകൾ,ബാനറുകൾ,ഫ്ളക്സ്കൾ എന്നിവയൊക്കെ പെട്ടന്ന് ദൃഷ്ടിയിൽ പെടുകയും ചെയ്യുന്നതിനാൽ രാഷ്രീയ,സാമുദായിക സംഘടനകൾക്കും പാർട്ടികൾക്കും റാലികൾ സംഘടിപ്പിക്കാനും ഒത്തുകൂടലുകൾ നടത്തുവാനും പരസ്യങ്ങൾ പോസ്റ്ററുകൾ പതാക എന്നിവയെല്ലാം സ്ഥാപിക്കാനും ചെലവ് കൂടാതെ പ്രവർത്തിക്കുവാനും പറ്റിയ ഒരിടമാണ് ഈ മരവും പരിസര പ്രദേശവും.നഗരവാസികളുടെ ഗൃഹാതുരമായ ഓർമകളുമായി ബന്ധിപ്പിക്കുന്ന ശക്തമായ ഒരു ലാൻഡ്മാർക് കൂടിയാണീ ആൽമരം.തലസ്ഥാന നഗരിയുടെ അൻപത്തിയഞ്ചിനു മേൽ വർഷങ്ങളുടെ വളർച്ചക്കും സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾക്കും സാക്ഷിയായ തണൽ മരം.ഒപ്പം കേശവദാസപുരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന,വികസനത്തിനും വളർച്ചക്കും സാക്ഷിയായി നിലകൊള്ളുന്ന മരം

ബാർട്ടൻ ഹില്ലിലെ മലബാർപ്ലം


നിത്യ ഹരിതഫലം നൽകുന്ന ജാമുൻ വൃക്ഷമായിരുന്നു (സാധാരണയായി മലബാർ പ്ലം എന്ന് അറിയപ്പെടുന്നു )രണ്ടാമത്തേത്.ബാർട്ടൻഹിൽ കുന്നു കുഴി ഏരിയ ജന സാന്ദ്രത കൂടിയതും വിവിധ വിഭാഗക്കാർ ഒരുമിച്ചു പാർക്കുന്ന ഇടവുമാണ്.മരം നൽകിയ തണലിൽ ഒരു ചായക്കട പ്രവർത്തിക്കുന്നു വൈകുന്നേരങ്ങളിൽ വിവിധ കൂട്ടായ്മകളുടെ ഭാഗമായി നിരവധി ആളുകൾ ചായക്കടക്ക് ചുറ്റും കൂടാറുണ്ട്.ഈ കൂട്ടാമയിൽ സംവദിക്കുന്ന,പങ്കു വയ്ക്കപ്പെടുന്ന അനേകം കാര്യങ്ങൾ ഉണ്ട്.ഇത്തരം നിരവധി കൂട്ടായ്മകളുടെ,അനേകരുടെ ജീവിതത്തെയും ജീവിത പരിസത്തെയും കുറിച്ചുള്ള ഒരുപാട് ദൈനംദിന കഥകൾ പറയുവാനുണ്ട് ഈ വൃക്ഷത്തിന്.

മനോരമ റോഡിലെ ബോധി വൃക്ഷം

തിരുവനന്തപുരത്ത് മനോരമ റോഡിലെ പീപ്പൽ മരം (ബോധി വൃക്ഷം, )പല കാരണങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്നു.ഈ മരത്തിന്റെ ചുവട്ടിൽ ‘മാടൻ’ എന്ന ദൈവത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു.കഴിഞ്ഞ നാൽപതു വർഷമായി ഈ മരം ഇവിടെയുണ്ട്.ഇപ്പോൾ മരവും അതിന്റെ ചുവട്ടിലെ ദൈവത്തെയും ചേർത്തു ‘മാടൻ കോവിൽ’ എന്നാണ് അറിയപ്പെടുന്നത്.ഏതാണ്ട് പന്ത്രണ്ടു പതിമൂന്നു മീറ്റർ വരെ ഉയരവും 2 .09 മീറ്റർ വ്യസവും ഉണ്ട്.ആദ്യം ഈ മരത്തിൻറെ തൊട്ടു അടുത്തുകൂടി ഒരു ഇടുങ്ങിയ റോഡ് കടന്നു പോയിരുന്നു.പിന്നീട് റോഡിനു വീതി കൂട്ടിയപ്പോൾ സ്ഥലമെടുത്തു പോയതിനാൽ മരം ഇപ്പോൾ നടപ്പാതയുടെ ഭാഗമായി.ഈ മരം അപ്പുറമുള്ള കടക്കാർക്ക് മറ തീർക്കുന്നുണ്ട്.എല്ലാ തിങ്കൾ,ചൊവ്വ ദിവസങ്ങളിലും മരത്തിൽ പൂജ നടത്താറുണ്ട്.തൽസമയം ഒരു വലിയ ജന കൂട്ടം ഇവിടെ സന്നിഹിതരാവാറുണ്ട്. ഈ വൃക്ഷത്തിൻറെ മത പരമായ പ്രാധാന്യവും മാടൻ ദൈവത്തിൻറെ പ്രാധാന്യവും കണക്കിലെടുത്തു കൂടുതൽ ഒന്നും ഇവിടെ ചെയ്യാനാകില്ല.ഈ മരവുമായി ബന്ധപ്പെട്ടു പലരുടെയും കാഴ്ചപ്പാടുകളും വികാരങ്ങളും അഭിപ്രായങ്ങളും വ്യത്യസ്തമാണ്.ചിലർക്ക് ഈ മരം തടസ്സം ആകുമ്പോൾ മറ്റു ചിലർക്ക് അത് വിശ്വാസത്തിന്റെ ഭാഗമാണ്.ഇങ്ങനെ വളരെ രസകരമായ കഥകളും കാര്യങ്ങളും ആയിരുന്നു ഈ മരത്തെ ചുറ്റിപറ്റി ഉണ്ടായിരുന്നത്.

തമ്പാനൂർ മേൽപ്പാലത്തിനു സമീപത്തെ തണൽ മരം

തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ തമ്പാനൂർ മേൽ പാലത്തിനോട് ചേർന്നു നിൽക്കുന്ന ഒരു വൻ മരമുണ്ട്.നടപ്പാതയിൽ ആകെ തണൽ വിരിച്ചു കാൽനടക്കാർക്ക് പ്രേത്യേകിച്ചും ആശ്വാസം പകർന്ന് നിൽക്കുന്ന ഈ മരത്തിൻറെ ചുവടും പരിസരവും ഇപ്പോൾ പെയ്ഡ് പാർക്കിങ് ഏരിയ ആയി ഉപയോഗിക്കുന്നു.ഇവിടുത്തെ മര,പ്രകൃതി സ്നേഹികൾ ചേർന്ന് കോർപറേഷൻന്റെ സഹായത്തോടെ വൃക്ഷത്തെയും വേരുകളെയും കേടുപാടിൽ നിന്നും സംരക്ഷിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരിക്കുന്നു.

മാനവീയം വീഥിയിലെ നീർമാതളം

സാമൂഹ്യ സാംസ്കാരിക കൂട്ടായ്മകൾക്ക് പേരുകേട്ട മാനവീയം വീഥിയിലെ നീർമതളത്തിന് ഏറെ കഥകൾ പറയാനുണ്ട്.ഭൂമിയുടെ ആത്മാവുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന മരം നട്ടു വളർത്തിയത് അന്തരിച്ച പ്രശസ്ത കവയിത്രിയും ആക്ടിവിസ്റ്റുമായ സുഗതകുമാരി ടീച്ചറും ഇവിടുത്തെ വനിതാ കൂട്ടായ്മകളും ചേർന്നാണ്.മലയാളത്തിലെ അന്തരിച്ച പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നട്ട നീർമാതളം ആണിത്.പിന്നീട് ഈ മരച്ചുവടും പരിസരവും സ്ത്രീകളുടെ കൂട്ടായ്മകൾക്കും അവരുടെ ആശങ്കയും പ്രതിഷേധവും പ്രകടമാക്കാനുള്ള വേദിയായും മാറി.കലാസാഹിത്യ രംഗത്ത് ഉള്ളവർക്കും സാധാരണക്കാർക്കും ഒത്തുകൂടുവാനുള്ള സ്ഥലം.മരത്തിനു ചുറ്റും ഇരിപ്പിടങ്ങളും ഉണ്ടിപ്പോൾ.ഇവിടുത്തെ ഒത്തുകൂടലുകളും സായാഹ്ന സഞ്ചാരവും എല്ലാം ഇവിടെയുള്ള ചായ,ഭക്ഷണ കടക്കാർക്കും മറ്റും ഉപകാരമായി.അവർക്ക് ഒരു പ്രധാന വരുമാനമാർഗ്ഗമാണീ കൂട്ടായ്മകൾ.

ആൽത്തറ ജംഗ്ഷനിലെ സയാമീസ് ഇരട്ട മരങ്ങൾ

മാനവീയം വീഥിയോട് ചേർന്നുള്ള ആൽത്തറ ജംഗ്ഷനിൽ സയാമീസ് ഇരട്ടകളെ പോലെ രണ്ടു മരങ്ങൾ ഉണ്ട്.ഉയരമുള്ള നിത്യഹരിത മരങ്ങളായ ഇലഞ്ഞിയും മഹാഗണിയും.ഇവക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്.തലസ്ഥാന നഗരിയുടെ വലിയ മാറ്റങ്ങൾക്കും വളർച്ചക്കും സാക്ഷിയായ രണ്ടു വൃക്ഷങ്ങൾ.ഈ മരങ്ങൾക്ക് മുന്നിലൂടെ പോകുന്ന റോഡിനിരുവശത്തും കടകൾ ഉണ്ട്.എതിർഭാഗത്ത് ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്. ഒരു ഒരു സഞ്ചരിക്കുന്ന ഭക്ഷണ ശാലയും വൈകുന്നേരം മുതൽ രാത്രി വരെ പ്രവൃത്തിക്കുന്നുണ്ട്.

ആൽത്തറ

ആൽത്തറ ജംഗ്ഷൻ എന്ന് പേര് വീഴുവാൻ കൂടി കാരണമായൊരു മരമാണിത്. ഇപ്പോൾ ആൽ മരത്തിനു ചുറ്റുമായി ഒരു ക്ഷേത്രമുണ്ട്.ആൽ മരത്തിനു ഇരുന്നൂറ് വർഷവും ക്ഷേത്രത്തിനു അറുപത്തിയെട്ടു വർഷവും പഴക്കമുണ്ട്.തിരുവിതാംകൂർ മഹാരാജാവിൻറെ കുതിരകളെ കെട്ടിയിടുവാൻ നട്ടുപിടിപ്പിച്ചതാണ് ആൽമരം.അത് ആ പ്രദേശമാകെ തണൽ വിരിച്ചു നിന്നു.പണ്ട് പ്രായമായ ഒരു സ്ത്രീ ഈ മരത്തിനടിയിൽ സ്ഥിരമായി മഞ്ഞൾ വിൽക്കാറുണ്ടായിരുന്നു ,പിന്നീട് ആ സ്ഥലം വിശുദ്ധമാണ് എന്ന വിശ്വസം ഉടലെടുക്കുകയും അവിടെ പൂജകൾ നടത്തുകയും വിളക്കുകൾ തെളിക്കുകയും ചെയ്തിരുന്നു.പിന്നീട് ക്ഷേത്രം സ്ഥാപിക്കുകയുമാണുണ്ടായത്.ആൽ മരത്തിന്റെ വളർച്ചയെ തടസപ്പെടുത്താതെ അതിനു ചുറ്റിനുമായാണ് ക്ഷേത്രം;ധാരാളം ആളുകൾ ആരാധനക്ക് എത്തുന്ന സ്ഥലം.ഇവിടെ പൂജ സാമഗ്രികളുടെയും അതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികളുടെയും കടകളും പ്രവർത്തിക്കുന്നു.

ശാസ്തമംഗലത്തെ കോപ്പർ പോഡ് മരം

നിരത്തിലും,നടപ്പാതയിലും എല്ലാം മഞ്ഞ പരവതാനി വിരിച്ച പോലെ പൂക്കൾ കൊണ്ട് മഞ്ഞ പൂശുന്ന കോപ്പർ പോ ഡ്.ഇവിടുത്തെ വാഹന പാർക്കിങ് ഏരിയയിൽ മതിയായ തണൽ നൽകുന്നുണ്ട്ഇതിനു തൊട്ടടുത്തായി ഒരു മിൽമ ബൂത്തും ഉണ്ട് ഉപജീവനത്തിനായി ഈ മര തണലിൽ മൽസ്യം വിൽക്കുന്ന ഒരു സ്ത്രീയും ഉണ്ട്.അവരുടെ ജീവിതമാർഗം ഈ വൃക്ഷത്തെ അടിസ്ഥാനമാക്കി ഉള്ളതാകുന്നു.

ശാസ്തമംഗലം ജംഗ്ഷനിലെ ഭീമൻ ആൽമരം

ശാസ്തമംഗലം ജംഗ്ഷനിൽ ഒരു കനോപ്പിക്കു തുല്യമായി വിശാലമായി തണൽ കുട വിരിച്ചു നിൽക്കുന്ന കൂറ്റൻ ആൾ മരത്തിൻറെ പ്രാഥമിക ധർമം റൗണ്ടിന് ചുറ്റുമുള്ള റോഡുകളെ വേർതിരിക്കുക എന്നതാണ്.അറിഞ്ഞോ അറിയാതെയോ ആ വഴി കടന്നു പോകുന്ന ഓരോരുത്തർക്കും തണുത്ത കാറ്റും ശുദ്ധ വായുവും തണലും പ്രദാനം ചെയ്യുന്നു.വിവിധ തരം ജീവജാലങ്ങൾക്ക് അഭയസ്ഥാനം കൂടിയാണ് ഈ മരം.കൂടാതെ ഒരു ലാൻഡ്മാർക് ആയും അറിയപ്പെടുന്നു.നഗര നിവാസികളുടെ ഗൃഹാതുരമായ ഓർമകളിൽ എന്നും ഈ ആൽ മരത്തിനു സ്ഥാനം ഉണ്ട്.

ജവഹർനഗർ ചിൽഡ്രൻസ് പാർക്കിലെ മരം

ജവഹർ നഗറിൽ കുട്ടികളുടെ ഒരു ചെറിയ പൊതു പാർക്ക് ഉണ്ട് അവിടെയാണ് ഈ മരത്തെ കണ്ടെത്തിയത് .ചുറ്റിനും തണലും തണുപ്പും പരത്തി നിൽക്കുന്ന ഇതിനു ചുറ്റും ഒരു ആവാസ വ്യവസ്ഥ തന്നെ ഉണ്ട്.ഇതിനു താഴെ കുട്ടികൾ കളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു.പാർക്ക് സന്ദർശകരുടെയും പ്രദേശത്തെ യുവജനതയുടെയും ഒരു ഹാങ് ഔട്ട് സ്പേസ് കൂടിയാണ്, .സമീപത്തായി ചെറിയൊരു കുളവും ,പാർക്ക് ആയതുകൊണ്ട് ഇരിപ്പിട സൗകര്യവുമുണ്ട്.തൊട്ടടുത്തായി ഒരു ഓട്ടോറിക്ഷ സ്റ്റാൻഡും.ഒരു ദിവസത്തെ ജോലിയുടെയും ഓട്ടത്തിന്റെയും തിരക്കുകൾക്ക് ശേഷം മരച്ചില്ലകളുടെ മേലാപ്പിനു താഴെ വിശ്രമിക്കുന്ന ഓട്ടോഡ്രൈവർമാർക്ക് തണുത്ത കാറ്റേകി തണലും ആകുന്നു ഈ മരം.

ജവഹർനഗറിനും ഗോൾഫിലിങ്കിനും ഇടയിലാണ് മറ്റൊരു കോപ്പർ പോഡ് മരം കണ്ടെത്തിയത് ഇതിനു താഴെയിരുന്ന് പ്രായമായ ഒരു സ്ത്രീ പച്ചക്കറി വിൽക്കുന്നുണ്ട്.കടുത്ത വേനലിൽ കത്തുന്ന വെയിലിൽ ഏറെ ആശ്വാസമാണ് ഈ മരം.പാരിസ്ഥികമായ നേട്ടങ്ങൾക്ക് പുറമെ ആളുകൾ ആ മരത്തിൻറെ ചുവട്ടിൽ വാഹനം പാർക്ക് ചെയ്യുവാൻ താൽപര്യപ്പെടുന്ന ഒരു ഏരിയ കൂടിയാണ്.ഗോൾഫ് ലിങ്കിൻറെ പ്രവേശന കവാടത്തിലേക്കുള്ള റോഡിലും കുറവൻകോണം -പട്ടം റോഡിനടുത്തും പച്ചപുതച്ചു നിൽക്കുന്ന വലിയ മരങ്ങൾ ആരുടേയും ശ്രദ്ധ കവരുന്നവയാണ്.അവയെക്കൂടി കണ്ടുകൊണ്ടാണ് ഞങ്ങളുടെ യാത്ര അവസാനിപ്പിച്ചത്

കനോപ്പിക്കു തുല്യമായി തണൽ വിരിച്ചു നിൽക്കുന്ന ഈ മരങ്ങൾ എല്ലാം കാൽനടക്കാർക്കും വാഹനം പാർക്ക് ചെയ്യുന്നവർക്കും തണലും കുളിർമയും നൽകിയാണ് നിലനിൽക്കുന്നത് .ഒരു കൂട്ടം പഴം പച്ചക്കറി വിൽപ്പനക്കാർ ഈ മരച്ചുവട്ടിലെ സ്ഥിര സാന്നിധ്യമാണ്.മറ്റ് ആർക്കും അറിയില്ലെങ്കിലും ഈ കച്ചവടക്കാർക്ക് അറിയാം മരങ്ങളുടെ മൂല്യം.ആ കച്ചവടകാർക്കും അവിടുത്തെ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും ഒരു കെട്ടിടത്തിന്റെ അനുഭവം പകരാൻ ഈ വൻ വൃക്ഷങ്ങൾക്ക് കഴിയുന്നുണ്ട്.

ഒരു മരം ഏതൊക്കെ തരത്തിലാണ് മനുഷ്യ ജീവിതത്തെ സ്വാധീനിക്കുക കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവര്ക്കും അറിവുള്ളതാണ്.അതിനു പുറമെ മറ്റ് ഏതൊക്കെ തരത്തിൽ?.തണലായി,തണുപ്പായി,ഒത്തുകൂടൽ ഏരിയയായി,വിശ്രമ സങ്കേതമായി,ഡംപിങ് യാർഡ് ആയി ജീവിതോപാധിയായി,കച്ചവട കേന്ദ്രമായി,ഓരോ മരവും വഹിക്കുന്ന റോളുകൾ വ്യത്യസ്തമാണ്.ബഹുമുഖ സ്വഭാവമുള്ള ഈ വൃക്ഷങ്ങൾ ഓരോന്നും സൂക്ഷ്മ കാലാവസ്ഥയെ പുഷ്ടിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് ആവാസ വ്യവസ്ഥക്ക് മുതൽ കൂട്ടാവുന്നു.

സൗന്ദര്യാത്മകതയുടെ പാരിസ്ഥിക നേട്ടങ്ങളുടെ ഹരിതനിധികളാണ് ഓരോ വൃക്ഷവും. പ്രേത്യേകിച്ചു നഗകേന്ദ്രങ്ങളിലെ വൃക്ഷങ്ങൾ നൽകുന്ന വീക്ഷണകോണുകൾ വളരെ വ്യത്യസ്തമാകുന്നു.എന്തായാലും ഹരിത നിധികളെ തേടിയുള്ള യാത്രക്ക് പ്രസക്തി ഏറെയുണ്ട്. ഇതു ഇവിടം കൊണ്ട് അവസാനിക്കുന്നില്ല എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു.

Team Tree walk

ഇന്ത്യൻ സൊസൈറ്റി ലാൻറ്സ്കേപ്പ് ആർകിടെക്റ്റ്സും(ISOLA)    തിരുവനന്തപുരം മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചർ ആൻറ് പ്ളാനിങ്ങും(MCAP)സംയുക്കതമായി Retrospective into trees in Urban Context എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ വെബ്ബിനാറിൽ MCAP യിലെ രണ്ടാം വർഷ ബി.ആർക് വിദ്യാർത്ഥികൾ ചെയ്ത ‘പച്ചപ്പ് പച്ചപ്പ് ‘എന്ന വീഡിയോ ഡോക്യുമെൻററി അവതരിപ്പിക്കുകയുണ്ടായി.പ്രൊഫ.ഗംഗ കൃഷ്ണൻെറ നേതൃത്വത്തിൽ എട്ടു വിദ്യാർത്ഥികളും ചേർന്നു തിരുവനന്തപുരം നഗരനടുവിലെ തെരഞ്ഞെടുത്ത വീഥികളിലെ വൃക്ഷങ്ങളെ സന്ദർശിച്ചു നടത്തിയ ട്രീ വാക്കിനെ ആസ്പദമാക്കി ആയിരുന്നു ഡോക്യുമെൻററി.അതിൽ നിന്നും ഉരുത്തിരിഞ്ഞ പ്രസക്തമായ, വിജ്ഞാന പ്രദമായ പഠന റിപ്പോർട്ടിലെ വിശദാംശങ്ങൾ ആണീ ലേഖനം 

Picture courtesy :Team tree walk,Aalthara temple portal,K A Beena

ഹൃദ്യം ഹരിതമീ ട്രോപ്പിക്കൽ ഹൗസ്

എലിവേഷന് പരമ്പരാഗതവും അകത്തളത്തിന് ആധുനികവുമായ ശൈലി നൽകി രുപപ്പെടുത്തിയിരിക്കുന്ന ട്രോപ്പിക്കൽ വീട് .ഈ വീടും പരിസരവും ഏറെ ഹൃദ്യവും ആസ്വാദ്യകരവും ജീവസുറ്റതും ആക്കി മാറ്റുന്നത് അതിനു ചുറ്റിനുമുളള ഹരിതാഭ തന്നെയാണ്. എത്ര ലക്ഷ്വറി ഉല്പന്നങ്ങൾ നിരത്തിയാലും എത്ര അലങ്കാരങ്ങൾ നിറച്ചാലും ശരി ഒരു വീട് ജീവസുറ്റത് ആവണമെന്നില്ല.

പരിസ്ഥിയോട് ഇണങ്ങി

ഓരോ വീടും അതിരിക്കുന്ന പരിസരത്തോടും കാലാവസ്ഥയോടും സൂക്ഷ്മ കാലാവസ്ഥായോടു പോലും ഇണങ്ങുന്നതാവുമ്പോഴാണ് അതിലെ നിവാസികൾക്ക് ജീവിത സൗഖ്യം പകരുക.ഗൃഹ നിർമ്മാണത്തിന് ഒപ്പം തന്നെ ആരംഭിച്ചതാണ് ഈ പച്ച തുരുത്തിൻറയും ലാൻഡ്സ്കേപ്പിൻറയും പണികൾ.വീടു പണി പൂർത്തിയായപ്പോഴേക്കും പച്ചപ്പിന് ജീവനും സമൃദ്ധിയും കൈവന്നു.അവ വീടിനോട് സംവദിക്കാൻ തുടങ്ങി.

അകത്തളം തികച്ചും മോഡേൺ

അകത്തളം തികച്ചും മോഡേൺ ആയ മെറ്റീരിയലുകൾ കൊണ്ടും ലൈറ്റിങ് സംവിധാനങ്ങൾ കൊണ്ടും മികച്ചതാകുമ്പോൾ; പരമ്പരാഗത രീതികൾ പ്രതിഫലിപ്പിക്കുന്ന കൃത്യമായ അനുപാതത്തിലുളള ഓടുപാകിയ മേൽക്കൂരയും സൺഷേഡുകളും,തികച്ചും നാച്വറൽ ആയ അനുഭവം പകരുന്ന ലാൻഡ്സ്കേപ്പും ഹാർഡ്സ്കേപ്പും മുളം ചെടികളും മറ്റനേകം കുറ്റിച്ചെടികളും ചെറു സസ്യങ്ങളും ശില്പഭംഗിയൊത്ത തൂണുകൾ നിരന്നു നിൽക്കുന്ന പൂമുഖത്തോടും കാർപോർച്ചും ചേർന്ന് നിന്ന് വീടിനെ ഒരു കാവ്യശില്പം പോലെ ഇമ്പമാർന്നതാക്കുന്നു.

പരമ്പരാഗത ഗൃഹ വസ്തുകലയെ പ്രതിഫലിപ്പിക്കുന്ന ഡിസൈൻ ഡീറ്റൈലിങ് എലിവിഷന്റെ കാഴ്ചയിൽ പ്രകടമാണ്.അകത്തളത്തിലേക്ക് വരുമ്പോൾ ഇത് തികച്ചും മോഡേൺ ആയ സൗകര്യങ്ങൾക്കും ഒരുക്കങ്ങൾക്കും വഴിമാറുന്നു. മിതത്വം എല്ലാമുറികളിലെയും അലങ്കാരങ്ങളിൽ ദൃശ്യമാണ്.ചുമരുകൾ അലങ്കരിക്കുന്നത് വർണാഭമായ പെയിന്റിങ്ങുകൾ തെരഞ്ഞെടുത്തിരിക്കുന്നു.

പച്ചപ്പ് നൽകുന്ന ഊർജ്ജം പുറത്തു മാത്രമല്ല അകത്തേക്കും പ്രസരിക്കുന്നുണ്ട്.ആ ഊർജ്ജ പ്രസരണമാണ് വീട്ടകത്തെ ജീവിതം സുഖദായകമാക്കുന്നത്.ചുമരുകളുടെ കനത്ത മറകളില്ലാത്ത അകത്തളം.മുക്കിലും മൂലയിലും ജീവൻപകർന്ന് ചെടികൾ.

സ്ഥലസൗകര്യത്തിനും ഇൻറീരിയർ തീമിനും അനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്ത് എടുത്ത ഫർണ്ണിച്ചർ. ഗുണമേൻമയിൽ മുന്നിട്ടു നിൽക്കുന്ന മറ്റ് മെറ്റിരിയലുകളിലുകളുടെയും ആകർഷകമായ അലങ്കാര സാമഗ്രികളുടെയും നിറവ്.ഇവയാണ് പരമ്പരാഗതവുംആധുനികതയും ഇടകലരുന്ന അകത്തളത്തിന് ലക്ഷ്വറി അനുഭവം പകരുന്നത്.

മുറ്റത്തെയും ലാൻഡ്സ്കേപ്പിനെയും അകത്തേക്ക് ക്ഷണിക്കുന്ന സുതാര്യവും വിശാലവുമായ വാതിലുകളു ജനാലകളും തുറന്നു വച്ചാൽ പുറത്തേ പച്ചപ്പ് അകത്തളത്തിൻറ ഭാഗമാകും.മിനിമലിസം കിടപ്പുമുറികളിലും അടുക്കളയിലുമെല്ലാം തെളിഞ്ഞുകാണാം.

പരമ്പരാഗതവുംആധുനികവും പ്രകൃതിക്ക് ഇണങ്ങിയതുമായ നിർമ്മാണ സങ്കേതങ്ങളെ ആധുനീകമായ സൗകര്യങ്ങളോട് ചേർത്ത് നിർത്തികൊണ്ടുള്ള ഈ വീടിൻറെ നിർമ്മാണം രണ്ടു ശൈലികളെ പൂർണ്ണതയോടെ എത്രമേൽ ചേർത്ത് നിർത്താമെന്നതിന് മികച്ച മാതൃകയാണ്.നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഇണങ്ങുന്ന ഇത്തരം വീടുകൾക്ക് എന്നും പ്രസക്തിയുണ്ട്

Project Details

Design : Vineesh Mullappilly Kulaparambil
Northpole Consultants, Trissur & Ernakulam

FBURL https://www.facebook.com/vineesh.mullappillykulaparambil

Insta URL: https://www.instagram.com/northpole.vineesh

Contact :+91 9207450480

Client : Sakilan. P
Kunnamkulam, Trichur
Site area-21 cent
Area 3857 sqft

Vasthu Consultant :
Vasudevan Namboothirippad
Chottanikkara

Photography-Justin Sebastian

INSTA URL : https://www.instagram.com/justin_sebastian_photography

Read another tropical house click :https://malayalam.archnest.in/residential-project-2/

സിമൻറ് പരമാവധി ഒഴിവാക്കി

കെട്ടുകാഴ്ചകൾ എല്ലാം വേണ്ടന്നു വച്ച് മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കുന്ന ഈ   വീട് സിമൻറ് ഉപയോഗിക്കാതെ നിർമ്മിച്ചിരിക്കുന്ന  ഒന്നാണ്.നിറത്തിൻറ കാര്യത്തിൽ മാത്രമല്ല മണ്ണിനോടുളള ഈ പ്രതിപത്തി നിർമാണ രീതിയിലും സ്വീകരിച്ചിട്ടുണ്ട് വീട്ടുടമകളായ സജിത്തും അമ്മുവും.ഈ വീട് ഇവരുടെ സ്വപ്ന സാഫല്യമാണ്.കോൺക്രീറ്റ് സൗധമല്ല തങ്ങൾക്ക് വേണ്ടത് എന്ന ഉറച്ച തീരുമാനത്തോടെ മനസിലെ സങ്കല്പത്തിന് അനുസരിച്ചുളള വീട് നിർമിക്കുവാൻ ഇവർ സമീപിച്ചത് കോസ്റ്റ്ഫോർഡിനെയാണ്.

തൃശൂർ ജില്ലയിലെ വെസ്‌റ്റ് കൊരട്ടിയിലുളള ഈ വീടിൻറ നിർമമാണം വീട്ടുടമകൾക്കും നിർമമാണ ചുമതല വഹിച്ച എഞ്ചിനീയർ ശാന്തിലാലിനും ഏറെ ആത്മ സംതൃപ്തി പകർന്ന ഒന്നാണ്.നാലു കിടപ്പുമുറികൾ ലിവിങ്,ഡൈനിങ് കിച്ചൻ,കോറിഡോർ, കോർട്ട്യാർഡ്,സ്ററഡി ഏരിയ,ലൈബ്രറി എന്നിങ്ങനെയാണ് അകത്തള സജ്ജീകരണങ്ങൾ

പുന:രുപയോഗത്തിൻറ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മര ഉരുപ്പടികൾ,ഓട് എന്നിവയെല്ലാം പഴയവ വാങ്ങി ഉപയോഗിച്ചതാണ്.കൂടാതെ മുള,സ്റ്റീൽ ഫ്രെയിം,ബാംബൂ സീലിങ്,ഫില്ലർ സ്ളാബ് രീതി തുടങ്ങിയ കോസ്റ്റ്ഫോർഡ് പിൻതുടരുന്ന സസ്ററയ്നബിൾ നിർമ്മാണ രീതികളൊക്കെ സ്വീകരിച്ചിട്ടുണ്ട്.

ചുമരുകൾക്ക് ചിലയിടങ്ങളിൽ മണ്ണ് കൊണ്ട് പ്ളാസ്റ്ററിങ് നടത്തി മറ്റിടങ്ങളിൽ വെട്ടുകല്ലിന് സാധാരണ നൽകാറുളള കോട്ടിങ്ങും കൊടുത്തു.ഈ കോട്ടിങ് വാട്ടർ ബേസ്ഡ് ആയതിനാൽ ചുമരുകൾക്ക് ശ്വസിക്കുവാൻ കഴിയുന്നുണ്ട്.പ്ളോട്ടിൽ തന്നെ ലഭ്യമായിരുന്ന മണ്ണ് കുമ്മായവും ചേർത്ത് പ്ളാസ്റ്റിറിങ്ങിന് ഉപയോഗിച്ചു.

തുറന്ന സമീപനത്തോടെയുളള പ്ളാനിങ്ങാണ് അതിനാൽ ഉളളിൽ വെളിച്ചത്തിന് പ്രാധാന്യം കൈവന്നിട്ടുണ്ട്.ഡൈനിങ്ങിൻറ ഉയരം കുറച്ച് മുകളിൽ മെസാനിൻ ഫ്ളോർ നൽകി അവിടെ സ്ററഡി ഏരിയ സ്ഥാപിച്ചു.

ഇവിടെ റെയിലിങ്ങിനു   മുളയാണ് തെരഞ്ഞെടുത്തത്.കോർട്ട്യാർഡ്  ഉള്ളിലെ പ്രധാന വെളിച്ച സ്രോതസ്സാണ്.ക്രോസ് വെൻ്റിലേഷനുകൾ കാറ്റും വെളിച്ചവും പ്രദാനം ചെയ്യുന്നു.കിടപ്പു മുറികളുടെ ജനാലകൾ നടുമുറ്റത്തേക്ക് തുറക്കുന്നവയാണ്.

ഇൻറീരിയർ ഒരുക്കാനാവശ്യമായ സാമഗ്രികൾ ഫർണ്ണിച്ചർ ഫർണിഷിങ് ഇവയിലൊക്കെ   വീട്ടുകാരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. വീടിനകം അല്പം വ്യത്യസ്തമായിരിക്കണം എന്നായിരുന്നു സജിത്തിന്റെയും അമ്മുവിന്റെയും തീരുമാനം  അതു നടപ്പിലാക്കുവാൻ  ഏതറ്റം വരെയും പോകുവാനും അവർ  തയ്യറായിരുന്നു.

വീട്ടുകാരുടെ ശ്രദ്ധയും സ്നേഹപൂർണ്ണമായ  ഇടപെടലുകളും വീടുപണിയെ ഏറെ സഹായിച്ചിട്ടുണ്ട്.കബോഡുകൾക്കും സ്റ്റെയർകേസിനും മറ്റും ഫെറോസിമൻറാണ്.പടിപ്പുര,ലാൻഡ്സ്കേപ്പ് കിണർ എന്നിവയൊക്കെ വീട്ടുകാരുടെ പ്രത്യേക താല്പര്യമനുസരിച്ച് ചെയ്തവയാണ്.

കിണർ റീചാർജ് സംവിധാനം,സോളാർ തുടങ്ങിയ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവയെല്ലാം ചേർത്ത് പ്രകൃതിക്കിണങ്ങിയ ഗൃഹവാസ്തുകലയുടെ മർമ്മമറിഞ്ഞ് സിമൻറ് ഒഴിവാക്കി പണിതിരിക്കുന്ന വീട്. ഫർണിഷിങ് കൂടാതെ  ഈ വീടിന് ആകെ ചിലവ് മുപ്പത് ലക്ഷമാണ്.

Design

Er.Santhilal,Costford Valappad Centre,Mob:9747538500,9495667290

Client:Sajith & Ammu,Place:Koratty Trissur

Plot: 5 Cent,Total Area:2300SQFT,Total Cost 30 lks

Photography : Sajayan,Orma Studio,Vellikulangara

ഇരുവഞ്ഞിപ്പുഴയുടെ കരയിലെ  നൊസ്റ്റാൾജിക് വീട്

0

കോഴിക്കോട് പുല്ലൂരാമ്പാറയിൽ ഇരുവഞ്ഞിപ്പുഴയുടെ നൊസ്റ്റാൾജിക് ആയ പരിസര കാഴ്ചകളും ഓർമ്മകളും ചേർത്തു പണിതിട്ടുള്ളഈ വീടിനെ മോഡേൺ ട്രോപ്പിക്കൽ ഹൗസ് എന്ന് എല്ലായർത്ഥത്തിലും വിളിക്കാം. പ്രായമായവർ ഉൾപ്പെടെയുള്ള എല്ലാവരുടെയും ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും നിറവേറ്റിക്കൊണ്ട് പണിതൊരു വീടാണിത്. ആർകിടെക്റ്റായ അക്ഷയും വീട്ടുടമ ബിജോയിയും തമ്മിലുള്ള  ചർച്ചക്കിടയിൽ പല നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിരുന്നു.

50 വർഷം പഴക്കമുള്ള പഴയ വീട് പൊളിച്ചു കളയാതെ അതിൽ പ്രായമായ മാതാപിതാക്കളെ താമസിപ്പിച്ചുകൊണ്ട് അവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ പുതിയ വീട് പണിയണം. ബിജോയിയും കുടുംബവും വിദേശ വാസികളാണ്. വിദേശ മാതൃകയിലുള്ള സൗകര്യങ്ങളെല്ലാം വേണം. ബിജോയിക്ക് കുട്ടിക്കാലത്തിൻറെ ഓർമ്മകൾ നിറയുന്ന പരിസരവും വീടിൻറെ പിന്നിലെ ഇരുവഞ്ഞിപ്പുഴയുടെ കാഴ്ചകളെയും കൊണ്ട് അകത്തളം നിറയ്ക്കണമെന്നായിരുന്നു. ഓപ്പൺ പ്ലാനിനോടാണ് താൽപര്യം.

 ഈ വീടിൻറെ പ്ലോട്ടിനുമുണ്ട് പ്രത്യേകത .റോഡിൻറെ ലെവലിൽ നിന്നും ഒന്നര മീറ്റർ താഴ്ചയിലാണ് പഴയ വീടുണ്ടായിരുന്നത്. പലതട്ടുകളായി കിടക്കുന്ന ഭൂമിയാണ് അസാധ്യമായതിനെ സാധ്യമാക്കുമ്പോഴാണല്ലോ ആർക്കിടെക്ചർ വിജയിക്കുക.അതാണല്ലോ ഒരു ആർക്കിടെക്റ്റിൻറെ വിജയവും.

പ്രായമായവരെ പരിഗണിച്ചു

80നോട് അടുത്ത് പ്രായമുള്ള ചാച്ചനെയും അമ്മച്ചിയെയും പഴയ വീട്ടിൽ തന്നെ താമസിപ്പിച്ചുകൊണ്ട് അതിന് ചുറ്റിനുമായി ‘L’ ഷേപ്പിൽ പുതിയ വീട് നിർമ്മാണമാരംഭിച്ചു. തട്ടുകളായുള്ള പ്ലോട്ടിനെ പ്രയോജനപ്പെടുത്തുവാൻ ആർക്കിടെക്റ്റ്  അക്ഷയ്  തീരുമാനിക്കുകയായിരുന്നു. വിവിധ ലെവലുകളിലായി എല്ലാവരുടെയും ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾമൊത്ത് വീടുപണി പൂർത്തിയായപ്പോൾ വീട് റോഡിൻറെ ലെവലിലായി.

റോഡിൽ നിന്നും നേരെ കയറുന്നത് വീടിൻറെ മുകളിൽ നിലയിലേക്കാണ്. പ്രായമായ മാതാപിതാക്കൾക്കുള്ള സൗകര്യങ്ങൾ ഇവിടെയാണ്. 80 നടുത്തു  പ്രായമുള്ള ചാച്ചൻറെ  താൽപര്യം വീടിനു മുന്നിലെ മുറ്റത്തേക്കും ഗേറ്റിലേക്കും  നോട്ടമെത്തുന്ന  വിധം മുറി വേണമെന്നായിരുന്നു.എന്നാൽ അമ്മച്ചിക്കാകട്ടെ പുഴയുടെ കാഴ്ചകളെ ഉള്ളിലിരുന്ന് ആസ്വദിക്കണമെന്നും. ഈ ആഗ്രഹങ്ങളെയൊക്കെ ആർക്കിടെക്റ്റ്  സാധ്യമാക്കി കൊടുത്തിട്ടുണ്ട്.

മാതാപിതാക്കളെ  അവരുടെ വയ്യായ്കകളും ബുദ്ധിമുട്ടും മനസ്സിലാക്കിക്കൊണ്ട് അവരുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി റോഡിനോട് ചേർന്ന് ഫസ്റ്റ് ലെവലിൽ തന്നെ കൈപിടിച്ച് നടക്കാൻ സ്റ്റീൽ റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുറികളും എല്ലാം ഒരുക്കി. താഴെ അടുത്ത ലെവലിലാണ് ഫാമിലി ഏരിയകൾ ഏറ്റവും താഴെ ബേസ്മെന്റ് ലെവലിൽ ഗാരേജ്,പാർട്ടിഏരിയ എന്നിവയൊക്കെ. വാഹനത്തിൽ വീട്ടിലേക്ക് എത്തുന്ന ഒരാൾക്ക് താഴെ ബേസ്മെന്റിൽ വണ്ടി നിർത്തി  അവിടെനിന്നും വീട്ടിലേക്ക് പ്രവേശിക്കാം.  

ഓർമ്മകൾ ഉണർത്തുന്ന വീട് 

വീടുപണി ഏതാണ്ട് തീരാറായപ്പോഴാണ് മാതാപിതാക്കളെ വീട്ടിൽ നിന്നും മാറ്റി താമസിപ്പിച്ചുകൊണ്ട് പഴയ വീട് പൊളിക്കുന്നത്. പഴയ വീട് പൊളിച്ചപ്പോൾ  വലിയൊരു ഓപ്പൺ സ്പേസ് ആണ് ലഭിച്ചത് വിവിധ ഏരിയകളുമായി കണക്ട് ചെയ്യുന്ന മഞ്ഞും മഴയും വെയിലും പുഴക്കാഴ്ചകളും എല്ലാം വീടിനുള്ളിൽ ഇരുന്ന ആവോളം ആസ്വദിക്കാൻ കഴിയുന്ന ഒരു ഓപ്പൺ സ്പേസ്. അത് തന്നെയാണ് ഇന്റീരിയറിന്ററെ ഹൈലൈറ്റും.

ബിജോയ്ക്ക് തന്റെ കുട്ടിക്കാലത്തെ ഏറ്റവും നൊസ്റ്റാൾജിക്കായ ഓർമ്മകളെ ചേർത്തുപിടിക്കുവാനും; ആ കാഴ്ചകളെ ചേർത്ത് വീടൊരുക്കാനായിരുന്നു താല്പര്യം. കളിച്ചും കുളിച്ചും തിമിർത്ത ഇരുവഞ്ഞിപ്പുഴയും പച്ചപ്പ് നിറഞ്ഞ പരിസരക്കാഴ്ചകളും വീടിലേക്ക് ആവാഹിക്കുന്ന ഓപ്പൺ സ്പേസ് നിറഞ്ഞ അകത്തളം. വീടിൻറെ മൊത്തത്തിലുള്ള പ്ലാനിങ് എടുത്താൽ തികച്ചും ഓപ്പൺ ആണ്.

” എനിക്ക് ഈ വീടും സ്ഥലവും ഇവിടുത്തെ മഴയും  പുഴയുമൊന്നും മറക്കാൻ പറ്റുന്ന കാര്യങ്ങളല്ല. ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ എവിടെപ്പോയാലും എൻറെ മനസ്സിലുണ്ടാവും.വല്ലപ്പോഴും അവധിക്ക് നാട്ടിൽ വരുമ്പോൾ ഇവിടുത്തെ വരാന്തകളിൽ, ബാൽക്കണിയിൽ കാലുനീട്ടിയിരുന്നാൽ പുഴയുടെ കാഴ്ചകൾ ആസ്വദിക്കാം. മഴയുടെ പുഴയുടെ പ്രകൃതിയുടെ പച്ചപ്പിന്റെ പരിസരത്തിന്റെ കാഴ്ചകൾ” ഗൃഹനാഥൻ ബിജോയ് നൊസ്റ്റാൾജിക്കായ ഓർമ്മകൾ പങ്കുവച്ചു.

പ്ലോട്ടിൻറെ  ലെവൽ ഡിഫറൻസ് പ്രയോജനപ്പെടുത്തി  

ലിവിങ്,കോർട്ട്യാർഡ്സ്പേസ് ഇതൊക്കെ ലെവൽ ഡിഫറൻസ് ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്തിരിക്കുന്നതാണ്. ഫോയർ,സെൻട്രൽ ഓപ്പൺ കോർട്ട്യാർഡ്, സ്റ്റെയർകെയ്സ് ഇവയെല്ലാം ഒരൊറ്റ ഓപ്പൺ സ്പേസിൽ വിവിധ ഇടങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുകയാണ്. സമൃദ്ധമായ സ്കൈലൈറ്റ് കടന്നുവരുന്ന ഏരിയകൾക്ക്  സമീപമാണ് ഫോർമൽ ലീവിങ്ങും. കിച്ചനും ബേസ്‌മെന്റും തമ്മിൽ ലെവൽ ഡിഫറെൻസ് ഉള്ളതിനാൽ കിച്ചൻറെ അടിയിലെ ഓപ്പൺ സ്പേസ് പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞു.

വീട്ടിൽ നിന്നും അല്പം വിട്ടുകൊണ്ട് എന്നാൽ വീടിൻറെ കിച്ചനെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഒരു പാർട്ടി ഏരിയയുമുണ്ട്.  പുഴയുടെ കരയിലേക്ക് ഇറങ്ങുവാൻ എളുപ്പത്തിനാണ് ഈ പാർട്ടി ഏരിയ. മാസ്റ്റർ ബെഡ്റൂമും മറ്റു കിടപ്പുമുറികളും പുഴയിലേക്ക് കാഴ്ച ലഭിക്കും വിധമാണ്. കിടപ്പുമുറികളിൽ ബാൽക്കണിക്ക് പുറം കാഴ്ചകളെ ഒപ്പിയെടുക്കുന്ന വലിയ ബേവിൻഡോകളാണ്.സ്കൈലൈറ്റ് കടന്നു വരുന്ന വിശാലമായ ബാത്ത്റൂമുകളാണിവിടെ.ഇതൊക്കെ ഗൃഹനാഥൻ ബിജോയിയുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള ഡിസൈനിങ് ആയിരുന്നു.

“ഈ ഓപ്പൺ ഏരിയകൾ മുഴുവനും ഞങ്ങൾ ഒരുപാട് ആസ്വദിക്കുന്നുണ്ട്. 4300 സ്ക്വയർ ഫീറ്റിലുള്ള വീട് ഞങ്ങൾ മനസ്സിൽ വിചാരിച്ചത്പോലെ തന്നെ പണിപൂർത്തിയാക്കുവാൻ സാധിച്ചു. 2023 മാർച്ച് വരെ ആ വീട്ടിൽതന്നെ ഞങ്ങൾ താമസിച്ചുകൊണ്ടാണ് വീട് പണി നടത്തിയത്. പൊടിയും മറ്റ് ബുദ്ധിമുട്ടുകളും ഏറിവന്ന സമയത്താണ് വീട്ടിൽ നിന്നും മാറി താമസിച്ചിട്ട് പഴയ വീട് പൊളിക്കുന്നത്.

” പഴയ വീട് പൊളിച്ചപ്പോൾ കിട്ടിയ അടിത്തറകല്ല്, സ്റ്റെപ്പുകൾ,ചെങ്കല്ല്,ഓട് ഇങ്ങനെ പല സാമഗ്രികളും ഉപയോഗിച്ചിട്ടുണ്ട്.കിണറിനെ സംരക്ഷിച്ചു. വാതിലുകളും ജനലുകളും ചുറ്റുമുതലും ഉൾപ്പെടെ എഴുപത് ശതമാനം  മെറ്റീരിയലുകളും രൂപമാറ്റം വരുത്തി പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു. 

 

വീടിൻറെ ചുമരുകൾ അലങ്കരിക്കുന്നത് ആർട്ടിസ്റ്റ് സെബി വരച്ചിട്ടുള്ള പെയിൻറിങ്ങുകളാണ് അതും വീടിൻറെ പരിസരക്കാഴ്ചകളെ അടിസ്ഥാനമാക്കി വരച്ചിട്ടുള്ള അബ്സ്ട്രാക്റ്റ്. ഈ വീടിന് ഏറ്റവും യോജിക്കുന്ന തരത്തിലുള്ള ഫർണിച്ചറാണ്.തികച്ചും കസ്റ്റമൈസ് ചെയ്ത് എടുക്കുകയായിരുന്നു. കാരണം ഓരോ സ്പേസിനും ഓരോ ലെവലിനും അനുസരിച്ച് വേണ്ട ഫർണിച്ചർ എന്തൊക്കെയാണോ അത്‌ കൃത്യമായ പ്ലാനിങ്ങിലും ലേഔട്ടിലും ചെയ്തു എടുക്കുകയായിരുന്നു .

വീട് 3d വിഷ്വലൈസ് ചെയ്ത് കാണിച്ചതിനുശേഷമാണ് പണി ആരംഭിക്കുന്നത്. ഈ വീട്ടിൽ നിന്നാൽ ഇരുവഞ്ഞിപ്പുഴയുടെയും ചുറ്റുമുള്ള പച്ചപ്പിന്റെയും ഒരു പനോരമിക് വ്യൂ ആണ് ദൃശ്യമാകുന്നത്. വീട്  ഓരോ സമയത്തും ഓരോ കാഴ്ചകളാണ് സമ്മാനിക്കുന്നത്  പുറത്ത് മാറി വരുന്ന വെയിലും മഞ്ഞും മഴയും എല്ലാം അതിനെ എല്ലാ ഭാവതീവ്രതയോടെയും വീടിനുള്ളിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് എന്ന് ആർക്കിടെക്റ്റ് പറയുന്നു .”ഈ സൈറ്റിന്റെ പണി നടന്നുകൊണ്ടിരിക്കുമ്പോൾ ഓരോ തവണയും ഞാൻ ഇവിടെ വന്നിരുന്നത്  ഓരോ സമയങ്ങളിൽ ആയിരുന്നു.

ഓരോ സമയത്തെയും വീഡിയോയും ഫോട്ടോസും എടുത്ത് സൂക്ഷിച്ചിരുന്നു. കാരണം ഈ ഒരു പ്ലോട്ട്  ഈ ഒരു പരിസരം  എനിക്കും അത്രമേൽ ഇഷ്ടമായിരുന്നു ഇതിലെ ഓരോ മാറ്റങ്ങളെയും അറിഞ്ഞു അതിനെ യഥാസമയം വേണ്ടവിധത്തിൽ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുവാൻ വേണ്ട പ്ലാനിങ്ങോടെയാണ് ഈ വീട് തയ്യാറാക്കിയിരിക്കുന്നത്”. ഊർജ്ജ ഉപഭോഗത്തിൽ ഇതൊരു സെൽഫ് സഫിഷ്യന്റായ , സസ്‌റ്റൈയ്നബിളായ വീട് കൂടിയാണ്. സോളാർ പാനൽ നൽകുന്ന സൗരോർജ്ജത്തിലാണ് വീട് പ്രവർത്തിക്കുന്നത്  

ഒരു പ്ലോട്ടിന്റെ ലെവൽ ഡിഫറൻസിനെയും  അതിന്റെ എല്ലാ അർത്ഥത്തിലും ഉപയോഗപ്പെടുത്തിക്കൊണ്ട് പണിതൊരു വീടാണിത് പ്ലോട്ട് മണ്ണിട്ട് പോക്കുകയോ, നിരപ്പാക്കുകയോ ചെയ്തിട്ടില്ല  എങ്ങനെയാണോ അതിന്റെ സ്വഭാവികമായ കിടപ്പ് അത് പ്രയോജനപ്പെടുത്തുകയായിരുന്നു.

നാടിന്റെ നന്മയും ബാല്യകൗമാരങ്ങളുടെ ഓർമകളും ഇരുവഞ്ഞിപ്പുഴയുടെ ദൃശ്യവിരുന്നും ചേർത്തൊരുക്കിയിരിക്കുന്നഈ ട്രോപ്പിക്കൽ ഹൗസ് തദ്ദേശീ യമായ കാലാവസ്ഥായോടും പ്രദേശത്തോടും ഇണങ്ങിച്ചർന്ന് നിൽക്കുന്നു.

PLAN

Project Details :

Ar. Akshy A G,OFF-White Architecture, Calicut, Kerala

Contact :: 9645687984,

email :akshayag94@gmail.com

Facebookhttps://www.facebook.com/akshay.ag.5/

Instagramhttps://www.instagram.com/akkosottu/?hl=es

LinkedInhttps://in.linkedin.com/in/akshay-a-g-626132173

Facebookhttps://www.facebook.com/offwhite.architecture/

Instagramhttps://www.instagram.com/offwhite_architecture/?hl=en

LinkedInhttps://www.linkedin.com/company/off-white-architecture/?originalSubdomain=in

Plot : 21 cents,Total sqft:4000 sqft,Client: Bijoy Babu, Location : Calicut

Photography:Shamindha Kuzhupally

Art work : Seby Augustin

www.sebyaugustine.com

https://www.instagram.com/sebyaugustinemp?utm_source=qr&igsh=MXAwbmRhem55c2s2bg==

https://www.facebook.com/ArtofSeby

Read another tropical house click :https://archnest.in/2024/08/level-scape/

ലെവൽ സ്‌കേപ്പ്

പേര് പോലെ തന്നെ വിവിധ ലെവലുകളിലായ് നിർമ്മിച്ചിരിക്കുന്ന മോഡേൺ ട്രോപ്പിക്കൽ വീടാണിത്.അതുകൊണ്ടുതന്നെ ‘ലെവൽ സ്കേപ്പ്’ എന്നാണ് ആർക്കിടെക്റ്റ് ഈ വീടിനെ വിശേഷിപ്പിക്കുന്നത്. ആർക്കിടെക്ചർ ഡിസൈനിങ്ങിൻറെയും സ്പേസ് ഡിസൈനിങ്ങിൻറെയും മികച്ച മാതൃകകളിൽ ഒന്നാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മേപ്പയൂരുള്ള  ഈ വീട്.

സ്പേസ് ഡിസൈനിങ്ങിൻറെ  മികവ് തെളിയിച്ചിരിക്കുന്ന ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത് കോഴിക്കോട് നെസ്റ്റ് ക്രാഫ്റ്റ് ആർക്കിടെക്ചറിലെ ആർക്കിടെക്റ്റ് രോഹിത് പാലക്കലാണ്.

പൊതു ഇടങ്ങൾക്ക് പ്രാധാന്യം  നൽകി

യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നുള്ള രണ്ട് സഹോദരന്മാരും അവരുടെ കുടുംബവും ചേർന്ന് വീട് രൂപകൽപ്പന ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ; അതിൽ അവർക്ക് വേണ്ടകാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.”4 കിടപ്പുമുറികൽ വേണം. കിടപ്പുമുറികൾക്ക് അടിസ്ഥാന വലുപ്പം മാത്രം മതി.സഹോദരങ്ങളുടെ  3 കുട്ടികൾ വീതമുള്ളതിനാൽ വീടിൻറെ പൊതുവായ മേഖലകൾ വിശാലവും തുറന്നതും സംവേദനാത്മകവുമായിരിക്കണം. വീടിനുള്ളിൽ കുടുംബ ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങൾക്ക് ആയിരിക്കണം പ്രാമുഖ്യം”

മോഡേൺ ട്രോപ്പിക്കൽ ആർക്കിടെക്ചർ  

ലെവൽസ്‌കേപ്പ് വെല്ലുവിളി നിറഞ്ഞ ചരിഞ്ഞ സൈറ്റിലെ ലാൻഡ്‌സ്‌കേപ്പിൻറെയും നിർമ്മിത ഘടനയുടെയും സംയോജനമാണ്. ഒരു മോഡേൺ ട്രോപ്പിക്കൽ ആർക്കിടെക്ചർ. ഒപ്പം വിഷ്വൽ ഇമ്പാക്റ്റിന് തടസ്സം സൃഷ്ടിക്കാതെ, പല ലെവലുകൾക്കുള്ളിൽ ഗൃഹാന്തരീക്ഷത്തെ ഉൾകൊള്ളിച്ചു.താമസസ്ഥലം വീട്ടുകാരുടെ ബാഹ്യലോകവുമായുള്ള ബന്ധം കുറച്ചു. എപ്പോഴും വീടിനുള്ളിൽ തന്നെ ഇരിക്കാൻ ക്ഷണിച്ചുകൊണ്ട്    ശാന്തതയുടെ പ്രഭാവലയം തീർക്കുന്നു.

ഒരു വീട്ടിലേക്ക് കയറുവാൻ 10 സ്റ്റേപ്പുകൾ ആവശ്യമുണ്ടെങ്കിൽ അത് ഒരുമിച്ച് നൽകാതെ രണ്ടും മൂന്നും എണ്ണം വീതം അവിടെയും ഇവിടെയും ആയി നൽകുക. ഓരോ ലെവലുകളിലും ഓപ്പൺ ടെറസോ മുറ്റമോ ലഭിച്ചിട്ടുണ്ട്. ഇവയെ ഗ്രീൻ പോക്കറ്റുകളാക്കി വീട്ടുകാർക്ക് നൽകി.

.

ബേസ്‌മെൻറ് ഫ്ലോറിലുള്ള ഗാരേജിന്റെ മേൽക്കൂര ടെറസ്സാക്കി അവിടെ ഒരു ഗാർഡൻ തീർത്തു. അതിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. ലിവിംഗ്, ഡൈനിംഗ് സ്പേസുകൾക്കിടയിൽ പ്രഭാത സൂര്യൻറെ കിരണങ്ങൾ നിറയുന്ന ഒരു നടുമുറ്റം.അതാണ് അകത്തളത്തിന്റെ മുഖ്യാകർഷണം.വീട്ടുകാർ ഒത്തുകൂടുന്ന,കൂടുതൽ സമയം ചെലവഴിക്കുന്ന പ്രിയപ്പെട്ട ഇടം.

 കോർട്യാർഡുകൾക്കാണ് പ്രാധാന്യം

വീടിൻറെ വാസ്തുവിദ്യയുടെ ആസൂത്രണം നാല് യാർഡുകൾക്ക് ചുറ്റുമായാണ്. പാർക്കിംഗ് യാർഡ്, എൻട്രി യാർഡ്, പൂമുഖത്തിൻറെ മേൽക്കൂരയ്ക്ക് മുകളിലുള്ള കോർട്യാർഡ്.കൂടാതെ കിഴക്കോട്ട് അഭിമുഖമായുള്ള ഡൈനിംഗുമായി ബന്ധിപ്പിച്ച പ്രഭാത വെളിച്ചം കൊണ്ടുവരുന്ന നടുമുറ്റം.

ഇത് അടുക്കളയിലും ഡൈനിനിങ്ങിലും പോസിറ്റിവിറ്റിക്ക് കാരണമാകുന്നു. ഈ യാർഡുകൾ പ്രകൃതിയോടും ബന്ധം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ, ചുവരുകൾ ലാൻഡ്‌സ്‌കേപ്പിലേക്ക് ലയിക്കുന്ന. അകവും  പുറവും  തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നു.ട്രോപ്പിക്കൽ കാലാവസ്ഥക്ക് യോജിക്കുന്ന ട്രോപ്പിക്കൽ ആർക്കിടെക്ചർ

ഉയരമുള്ള ഒറ്റ മേൽക്കൂര നൽകുന്നതിന് പകരം. വിവിധ ലെവലുകളിലായി  ശ്രദ്ധാപൂർവ്വം മേൽക്കൂരകളെ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ വീടിനുള്ളിലെ എല്ലാ പൊതു സ്ഥലങ്ങളുമായി ദൃശ്യപരമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രധാന വാതിൽ മുതൽ പിൻ മുറ്റം വരെ ഒരു അച്ചുതണ്ട് സൃഷ്ടിക്കുന്നതിനായി  ഒരു നീണ്ട വരാന്ത നൽകിയത് ക്ലയൻറ് ഏറെ ഇഷ്ടപ്പെട്ടു.

സൈറ്റിൻറെ ഭൂപ്രകൃതി ഡിസൈൻ പ്രക്രിയയിൽ നേരിട്ട ഒരു രസകരമായ വെല്ലുവിളിയായിരുന്നു എന്ന് ആർകിടെക്റ്റ് ഓർക്കുന്നു. നിലവിലുള്ള സസ്യങ്ങളും ഭൂപ്രദേശങ്ങളും കഴിയുന്നത്ര നിലനിർത്തണമെന്നും ക്ലയൻ്റ് ആഗ്രഹമുണ്ടായിരുന്നു.  ഭൂമിയുടെ ലെവൽ വ്യതിയാനത്തെ പ്രയോജനപ്പെടുത്തി  റീടൈനിംഗ് വാൾ അധികം വരാത്ത രീതിയിൽ ഭൂമിയെ കണ്ടം തുണ്ടം മുറിക്കാതെ  നീതിപുലർത്തിക്കൊണ്ട് ഓരോ ലെവലും രൂപപ്പെടുത്തുകയായിരുന്നു. 

പ്രാദേശിക വിഭവങ്ങൾകൊണ്ട്

മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിലുമുണ്ട് പ്രാദേശികമായ ഒരു രീതി. കരിങ്കല്ല്, ഓട്,ചെങ്കല്ല് ഇവയെല്ലാം സൈറ്റിൽ തന്നെയുണ്ടായിരുന്നു. അത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് നന്നായി പണി ചെയ്യുവാൻ അറിയാവുന്ന നാടൻ പണിക്കാരും. ഇവ രണ്ടും പ്രയോജനപ്പെടുത്തിയാണ് മോസ്റ്റ് മോഡേൺ ഡിസൈനിലുള്ള വീട് ചെയ്തിരിക്കുന്നത്. വിശാലമായ ജാലകങ്ങൾ ധാരാളം സൂര്യപ്രകാശം നൽകി കൃത്രിമ വിളക്കുകളുടെ ആവശ്യകത കുറയ്ക്കുന്നു. പകൽ സമയത്ത് നല്ല വായുസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് എസി യുടെയും ഫാനിൻറെയും ഉപയോഗം  കുറയ്ക്കുന്നു.

പ്ലിൻത്ത് ലെവൽ ഉയർന്നതാണ്. കാർ പോർച്ച് താഴ്ന്ന നിലയിലാണ്. ഭൂമിയുടെ യഥാർത്ഥ ചരിവിനെ  ബഹുമാനിച്ചു കൊണ്ടുള്ള  വ്യത്യസ്‌ത ഓറിയൻറേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന കോർട്ട്യാർഡുകൾ. ഇവിടേക്ക്സ്വാഭാവിക വെളിച്ചം കടന്നു വരുമ്പോൾ നിഴലും വെളിച്ചവും ചേർന്ന് ചിത്രമെഴുതുന്നുണ്ട്. ഈ  വീടിൻറെ ഡിസൈനിങ്ങിലൂടെ വെളിവാകുന്നത് ആർക്കിടെക്റ്റിൻറെ ഡിസൈനിങ് സെൻസും മികവും കൈത്തഴക്കവും തന്നെയാണ്.

ആർകിടെക്റ്റ് ക്ളയ്ൻറ് ബന്ധം 

ഒരു ഗൃഹനിർമാണത്തിൻറെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ ആർക്കിടെക്റ്റും വീട്ടുകാരും  തമ്മിൽ ഉടലെടുക്കുന്ന ഒരു സൗഹൃദമുണ്ട്.അത് നൽകുന്ന ഒരു വിശ്വാസവും സ്വാതന്ത്ര്യവും ഉണ്ട്. അതാണ് ഈ വീടിൻറെ ഡിസൈനിങ്ങിൽ  തെളിഞ്ഞു കാണുന്നത്.

പ്രകൃതിദൃശ്യങ്ങളും പ്രകൃതിദത്തമായ വെളിച്ചവും വായുസഞ്ചാരം ശാന്തമായ മൺ നിറങ്ങളും മണ്ണുകൊണ്ടുള്ള വസ്തുക്കളാലും  താമസസ്ഥലം ശാന്തതയുടെ പര്യായമായി മാറിയിരിക്കുന്നു.

Project Details

Ar.Rohit Palakkal,Nestcraf Architecture,Calicut

Mob:97463 33043

Client : Riyas and Najeeb

Plot : 30 Cents,Total sq ft :3500 sq ft,Place: Meppayoor,Calicut

Photos & Video: Gopikrishnan Vijikumar

https://instagram.com/nestcraftarchitecture?igshid=YmMyMTA2M2Y=

https://www.facebook.com/NestcraftArchitecture

www.nestcraftarchitecture.comhttp

s://youtube.com/@nestcraftarchitecture?si=D30CiYM4cNvYKyYD

LEVEL SCAPE PLAN

Click

Read Another Tropical Architecture

ആംഗലേയ ശൈലിയുമായി സെഹ്ർ 

ആംഗലേശൈലിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന  സെഹ്ർ എന്ന ഈ വീട് കണ്ണൂരിലാണ്. സെഹ്ർ എന്ന ഉറുദു പദത്തിനർത്ഥം ‘ഉദയസൂര്യൻ’ എന്നാണ്. പേരുപോലെ തന്നെ  ഉദയസൂര്യൻറെ കിരണങ്ങളെ മുഴുവനും ഏറ്റുവാങ്ങുന്ന വീട്. കണ്ണൂർ ടൗണിനടുത്ത് ചുറ്റിനും വീടുകളുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സെഹറിൻറെ സ്ഥാനം .

ആംഗലേശൈലിയിൽ സലാമിനും കുടുംബത്തിനുമായി ഈവീട് ഒരുക്കിയിരിക്കുന്നത്കണ്ണൂരിലെ ആകൃതി ഡിസൈൻസിലെ ഡിസൈനർ അമിഷ് ആണ്.

സൈറ്റ്/സ്പേസ്പ്ലാനിങ്     

സൈറ്റിൻറെ പ്രത്യേകത മൂലം പടിഞ്ഞാറു ദിശയിൽ നിന്നുമാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതും ഏതാണ്ട് അകത്തളത്തിൻറെ മദ്ധ്യഭാഗത്തേക്ക്.  ചുറ്റുപാടും വീടുകളുണ്ടായിരുന്നതിനാൽ,സ്വകാര്യത സലാമിനും കുടുംബത്തിനും പ്രധാനമായിരുന്നു.അതുകൊണ്ട് വീടിൻറെ മുൻഭാഗത്ത് അധികം ഒരുക്കങ്ങൾ ഇല്ല.

അകത്തേക്ക് പ്രവേശിച്ചാൽ ഒരു നേർ രേഖയിൽ എന്ന പോലെയാണ് ഓരോ ഇടങ്ങളും. ഒരു സൈഡിൽ മാസ്റ്റർ ബെഡ്റൂം നടുവിൽ ഫോയർ,ലിവിങ്,ഡൈനിങ്,കിച്ചൻ.അതിനുമപ്പുറം ബെഡ്റൂമുകൾ.മുകൾ നിലയിൽ മൂന്ന് കിടപ്പുമുറികൾ,മെസാനിൻ  ഫ്ലോർ ഇത്രയുമാണുള്ളത്.മൊത്തത്തിൽ 6 ബെഡ്റൂമുകൾ ചേർന്ന് വിശാലമായ ഇടങ്ങളാണ്.വീടിനുള്ളിൽ സ്വകാര്യതക്കും സ്ഥല ഉപയുക്തതക്കും പ്രാധാന്യമുണ്ട്.

എലിവേഷൻ

ഒന്നിനു മുകളിൽ ഒന്നായി പല  ലെവലുകളിലുള്ള സ്ലോപ്പിങ് റൂഫുകൾ ട്രോപ്പിക്കൽ ക്ലൈമറ്റിന് ഏറ്റവും ഇണങ്ങുന്ന മികച്ച റൂഫിങ് രീതിയാണിത്. ലെവലുകളിലായുള്ള സ്ലോപ്പിങ് റൂഫുകൾ ചേർന്ന് തീർക്കുന്ന വിഷ്വൽ  ഇംപാക്റ്റാണ് എലിവേഷൻന്റെ പ്രത്യേകത.

അതുപോലെ പുറം കാഴ്ചയിൽ തെളിഞ്ഞു കാണുന്ന ഉയരമുള്ള ചുമരിലെ സ്ട്രെയ്റ്റ് ലൈൻ ഗ്രൂവുകളും ആർച്ച് ഡിസൈനുകളും സ്ലൈഡിങ് ഗ്ലാസ് ഡോറുകളും ഫ്ലോറൽ പ്രിന്റും ഉയരമുള്ള ചുമരുകളും എല്ലാം ആംഗലേയ ശൈലിയെ പ്രതിഫലിപ്പിക്കുന്നു.

ബാൽക്കണി ഒരു മെസ്സാനിൻ ഫ്ലോർ ആയിട്ടാണ് ഡിസൈൻ ചെയ്‌തിട്ടുള്ളത്. പടിഞ്ഞാറൻ വെയിൽ അധികമായി ഏൽക്കുന്ന വിധമാണ് വീട് എന്നതുകൊണ്ട് ഇരുവശങ്ങളിലും ഉള്ള ബെഡ്റൂമുകൾക്ക് പുറം . ചുമരുകളിൽ ക്ലാഡിങ് നൽകി ചൂടിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്.

ഇന്റീരിയർ

വീടിൻറെ മുൻപിൻ ഭാഗങ്ങൾക്ക് ഒരേ പോലെ  പ്രാധാന്യമുണ്ട്  വീട്ടുകാർ കൂടുതൽ സമയവും ചെലവഴിക്കുന്നത് വീടിൻറെ പിൻഭാഗത്താണ്.ഇവിടെ വീടിന്റെ കിഴക്ക് ദിശയാണ് പിൻഭാഗം. ഡൈനിങ്ങിന്റെ ഭാഗത്തുനിന്നും പുറത്തേക്ക്  ആർച്ചു ഡിസൈനിലുള്ള വലിയ ഗ്ലാസ് ഓപ്പണിങ്ങോടെ  വരാന്ത നൽകി. പിന്മുറ്റം കൂടി ഉപയോഗപ്പെടുത്തികൊണ്ടാണ് ഈ വരാന്ത. ഇവിടമാണ് ഫാമിലി.

പുറത്തെ കാഴ്ചകളെക്കാൾ വീടിനുള്ളിലെ അന്തരീക്ഷത്തിനും ഫാമിലി ഏരിയകൾക്കും മുൻഗണന കൊടുത്തു.വളരെ സജീവമായ ഏരിയകളാണ് അകത്തളത്തിൽ.ഫാമിലിയുമൊത്തു സമയം ചെലവഴിക്കാനും കുട്ടികൾക്ക് കളിക്കാനും ഒക്കെയായി പിന്മുറ്റം കൂടി ഉപയോഗിക്കുവാൻ കഴിയും വിധമുള്ള സ്പേസ് ഡിസൈനിങ് രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.

അകത്തളമൊരുക്കൽ

അകത്തളമൊരുക്കാൻ ഏറ്റവും മിനിമലിസ്റ്റിക് ആയിട്ടുള്ള നയമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഫർണിച്ചർ  ആയാലും കളർ തീമിൻറെ കാര്യത്തിലായാലും മറ്റു ആക്സസറീസുകളിയാലും ഒരുമിതത്വം പാലിച്ചിട്ടുണ്ട്.ലിവിങ്ങിലും ഡൈനിങ്ങിലും ബെഡ്റൂമിലും ഒക്കെ ഏറ്റവും മിനിമൽ ആയിട്ടുള്ള ഒരുക്കങ്ങളും ഫർണിച്ചറും കളർ സ്കീമുകളുമാണ്.

അനാവശ്യമായ നിറങ്ങളോ ആക്സസറീസുകളോ ഒന്നുമില്ല.ഫർണിച്ചർ ഓരോ ഏരിയക്കും സ്ഥലവിസ്തൃതിക്ക് അനുസരിച്ചു ഏറ്റവുമനുയോജ്യമായവ മാത്രം. ഫർണിഷിങ്ങിലും സിമ്പിൾ ആൻഡ് മിനിമലിസ്റ്റിക് നയം തെളിഞ്ഞു കാണാം.

ന്യൂട്രൽ കളറുകളും ആധുനിക സൗകര്യങ്ങളുമായി ആംഗലേയ ശൈലിക്ക് ചേരുന്ന കിച്ചൻ.ആംഗലേയ ശൈലിയുടെ സവിശേഷതകൾ ഘടനയിലും ഒപ്പം മിനിമലിസ്റ്റിക് ശൈലി അകത്തളത്തിലും സ്വീകരിച്ചുകൊണ്ട് വീട്ടുകാരുടെ ആഗ്രഹങ്ങൾക്കൊത്തു പണിത വീട്

Design : Amesh K E Design Director

Aakriti design studio, Kannur & Dubai

https://www.instagram.com/ameshke

https://www.facebook.com/aakritidubai

Contact : 9747012288

Plot : 15 cent Total area : 3901sq ft

Place : Kannur town

Photos & video : Alvin & Aakriti design studio

സ്വപ്‍നസാഫല്യം ഈ മൺ വീട്

കരിങ്കല്ലിൻറെയും മണ്ണിൻറെയും ഓടിൻറെയും ഭംഗി നിറയുന്ന ഈ വീട് തമിഴ്നാട്ടിൽ കോയമ്പത്തൂരിനടുത്ത് പാപ്പംപട്ടിയിലാണ്. പ്രവാസിയായ അനിരുദ്ധൻറെ സ്വപ്ന സാക്ഷാത്ക്കാരമാണീ മൺവീട്.

A mud house in the middle of a coconut grove mud architecture
A mud house in the middle of a coconut grove

പൂർണമായും മണ്ണുപയോഗിച്ചു ഒരു വീട് നിർമ്മിക്കുവാനാണ് വീട്ടുടമ ആഗ്രഹിച്ചത്. അത് ഈ സൈറ്റിൽ അത്ര പ്രയോഗികമായിരുന്നില്ല .വിശാലമായ തെങ്ങിൻതോപ്പിന് നടുവിലുള്ള ഈ വീട് ഒരു ഫാം ഹൗസ് കൂടിയാണ്. അതിനാൽ കല്ലും മണ്ണും ഉപയോഗിച്ച് വീട് പണിതതിനുശേഷം ചുമരുകൾക്കു മണ്ണിൻറെ പ്ലാസ്റ്ററിങ്നൽകുകയായിരുന്നു.

ഔട്ട് ഹൗസ് പുതുക്കി

ഒരു ഏക്കറിനു നടുവിൽ ചെറിയൊരു വീടുണ്ടായിരുന്നു. ആ വീടിനെ  ഒരു ഔട്ട് ഹൗസ് ആക്കിക്കൊണ്ട് അതിനു മുന്നിൽ പുതിയൊരു വീട് പണിതു. ഒരു വരാന്ത വഴി രണ്ടു വീടുകളെയും തമ്മിൽ ബന്ധിപ്പിച്ചു.

മണ്ണുകൊണ്ടുള്ള കെട്ടിട നിർമ്മാണ കലയിൽ  വിദഗ്ധനായ തൃശ്ശൂർ  വാസ്‌തുകം ഓർഗാനിക് ആർക്കിടെക്ചറിലെ എൻജിനീയർ ശ്രീനിവാസനാണ് പ്രവാസിയായഅനിരുദ്ധൻറെ സ്വപ്നം സഫലീകരിച്ചത്.

ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ മോഡേൺ രീതിയിലുള്ള കിച്ചൻ വലിയൊരു നടുമുറ്റം പൂമുഖവും വരാന്തകളും ആറ്റിക് സ്പേസും അവിടെയൊരുക്കിയിട്ടുള്ള ലൈബ്രറിയും ചേർന്നതാണ് വീട്. വാതിലുകൾക്കും ജനാലകൾക്കും മുകളിലെ ആർച്ച് ഡിസൈനുകൾ പരമ്പരാഗത രീതിയെ ഓർമിപ്പിക്കുന്നു.

ചുമരിലെ നിഷ് സ്റ്റോറേജ്

മണ്ണ് ഉപയോഗിച്ച് ചുമരുകളിൽ തീർത്തിരിക്കുന്ന നിഷ് ആർട്ട്  ക്യൂരിയോസ് വയ്ക്കാനും  പുസ്തക സ്റ്റാൻഡായുമൊക്കെ ഉപയോഗിക്കുന്നു . ചുമരുകളിൽ ചെടികളുടെ ഇല കൊണ്ട് തീർത്തിട്ടുള്ള മ്യൂറലുകളാണ് ചുമരലങ്കാരം .

ആർച്ച് ഡിസൈനുകളുടെയും ശില്പ ഭംഗിയുത്ത തൂണുകളുടെയും ഓക്സൈഡ് ഫ്ലോറിങ്ങിന്റെയും ഭംഗി നിറയുന്ന വരാന്തകളും നടുമുറ്റവും പൂമുഖവും. കൊത്തുപണികളും കാണാം  ഇടക്ക്. ഈ വീടിൻറെ മരപ്പണികൾക്ക്  പ്രത്യേകിച്ച് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിട്ടുള്ളത് തെങ്ങും പനയുമാണ്. 

ഇവിടുത്തെ നടുമുറ്റം വീടിൻറെ കേന്ദ്രബിന്ദുവാണ്  കരിങ്കല്ലിന്റെ തൂണുകളും ആർച്ച് ഡിസൈനുകളും നടുമുറ്റത്തിന് പ്രൗഢിയേകുന്നു.   സൂര്യപ്രകാശവും മഴയും നിർലോഭം കടന്നുവരുന്നതാണ് നടുമുറ്റത്തിന്റെ മേലാപ്പ്.

കോർട്ട്യാടിനുള്ളിൽ നിരത്തിയിരിക്കുന്ന വൃത്താകൃതിയിലുള്ള കരിങ്കൽ ഡിസൈൻ പാറ്റേണുകൾ ശ്രദ്ധേയമാണ് വീടിൻറെ പരിസരപ്രദേശത്ത് തന്നെ പരമ്പരാഗത രീതിയിൽ കല്ല് കൊത്തുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അരകല്ലും ഉരലും ആട്ടുകല്ലുമൊക്കെ നിർമ്മിക്കുന്ന സ്ഥലം . ഇതിൻറെ പണികൾക്കിടെ കട്ട് ചെയ്തു കളയുന്ന ഒരേ കനത്തിലുള്ള വേസ്റ്റ് കല്ലുകൾ   അവ ശേഖരിച്ച് നടുമുറ്റത്ത് പാകി.

ചുമരുകൾക്കു മുഴുവനും മണ്ണിൻറെ  പ്ലാസ്റ്ററിങ്ങാണ്. അകത്തളത്തിന് കുളിർമയേകാൻ ഈ മൺചുമരുകൾക്ക്  കഴിയുന്നുണ്ട്. പല കളറിലുള്ള മണ്ണ് ഉപയോഗിച്ചിരിക്കുന്നതിനാൽ സ്വാഭാവികമായ നിറവ്യത്യാസം കാണാനാവും.

പിന്നിലുള്ള പഴയ വീടുമായി കണക്റ്റ്  ചെയ്യുന്ന വരാന്തയിലെ ഇരിപ്പിടങ്ങളും കല്ലിന്റേതാണ് മണ്ണും കല്ലും മണ്ണിന്റെ ഇഷ്ടികയും ഓടും അങ്ങനെ എല്ലാ മണ്ണിനോട് ചേർന്ന് നിൽക്കുന്ന മെറ്റീരിയലുകൾ കൊണ്ട് പണിതിരിക്കുന്ന വീട്. ഏത് മോഡേൺ മെറ്റീരിയലുകൾക്ക് ഇടയിലും ടെക് നോളജിക്കിടയിലും മണ്ണിൻറെ പ്രാധാന്യം ഊന്നി പറയുന്ന വീട്

PROJECT DETAILS

Design

Er.sreenivasan P K

https://www.facebook.com/sreenivasan.pandiathkuttappan

Vasthukam Organic Architecture

Trissur,Kerala

Contact :8606279946

Photos & Video : Pradeep Kumar

https://www.facebook.com/meleppurath.kumr

https://www.instagram.com/meleppurathpradeepmpk

Client : Anirudhan

Plot : 1 Acer

Total sqft : 2671 Sqft

Place : Pappampatti,Coimbatore (Tamilnadu)

ഡിസൈൻ ആണ് ഈ വീടിൻറെ ഹൈലൈറ്റ്!

കന്റംപ്രറി ശൈലിയിലെ ബോക്സ് മാതൃകയിലുള്ള എലിവേഷനും നാടൻ ചെടികളും മുറ്റവും തൊടിയും ഫലവൃക്ഷങ്ങളും നിറഞ്ഞ വീട്  എന്ന വിശാലമായ ലോകത്തേക്ക് ചേക്കേറുമ്പോൾ രാജേന്ദ്രന്റെയും കുടുംബത്തിന്റെയും പ്രതീക്ഷകളും ആവശ്യങ്ങളും ഏറെയായിരുന്നു .കാലികമായ ജീവിതശൈലിക്ക് യോജിക്കാത്ത ഒരിടത്തു നിന്നുമായിരുന്നു പുതിയ വീട്ടിലേക്കുള്ള ഈ മാറ്റം.

കാറ്റും വെളിച്ചവും നിറഞ്ഞ പുതിയ വീട്ടിലേക്ക്

പുതിയൊരു വീട് എന്ന് പറയുമ്പോൾ നിറയെ കാറ്റും വെളിച്ചവും ശുദ്ധവായുവും ഉണ്ടായിരിക്കണം .മഴക്കാലത്ത് വെള്ളം കയറാത്ത വിധത്തിൽ അടിത്തറ ഉയർത്തി കെട്ടിയതായിരിക്കണം.പകൽ നാച്വറൽലൈറ്റ്  മാത്രം മതി .വൈദ്യുതി വിളക്കുകൾ ഉപയോഗിക്കേണ്ടി വരരുത് .

എല്ലായിടത്തും ചുമരുകൾ കെട്ടി മറക്കേണ്ട .തുറന്ന നയമാവാം .സ്വകാര്യത ബെഡ്റൂമുകൾക്ക് മാത്രം മതി .ഇങ്ങനെയുള്ള പല നിർദ്ദേശങ്ങളും ഈ കുടുംബത്തിൻറെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.

15 സെൻറ് ഭൂമിയിൽ ഉണ്ടായിരുന്ന തെങ്ങ്,  മാവ്,വാഴ തുടങ്ങിയ  വൃക്ഷങ്ങളെയെല്ലാം സംരക്ഷിച്ച് ലാൻഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കി കൊണ്ടായിരുന്നു പുതിയ വീടൊരുക്കിയത്.

അധികം സംരക്ഷണമാവശ്യമില്ലാത്ത ഹെലിക്കോണിയ പോലുള്ള കാലാവസ്ഥക്കിണങ്ങുന്ന നാടൻ ചെടികളും ചേർത്ത് മുറ്റമൊരുക്കി. ഒരു വീട്ടിലേക്കാവശ്യമായ  പ ച്ചക്കറികൾ വിളയുന്ന പിൻമുറ്റം കൂടി  തയ്യാറാക്കി .

വീടിൻറെ ചുറ്റി നുമുള്ള ഈ ഹരിത സാന്നിധ്യം ചൂട് കുറയ്ക്കുവാൻ സഹായിക്കുന്നുണ്ട്.ഉള്ളിൽ കാഴ്ച വിരുന്നുമാവുന്നുണ്ട്.

വീട് ഇഷ്ടത്തിനൊത്ത്

എലിവേഷന്റെ കാഴ്ചക്ക്  ബോക്സ് മാതൃകയിലുള്ള  ഡിസൈൻ ആണ്.അകത്തളത്തിലെ ഡബിൾഹൈറ്റ് ഏരിയകൾ ഉള്ളിലെ ചൂട് കുറയ്ക്കുന്നു. ക്രോസ്സ് വെന്റിലേഷന് പ്രാധാന്യം നൽകിയി ട്ടുണ്ട്.

അലങ്കാരങ്ങളിൽ പൊതുവേ മിതത്വം പാലിച്ചിട്ടുണ്ട്. കാറ്റും വെളിച്ചവും കടന്നുവരുന്ന ബാൽക്കണികൾ ഗ്രീനറി തുടങ്ങിയ ഇഷ്ടങ്ങൾ ഒന്നും മാറ്റി നിർത്തിയിട്ടില്ല.

ഫാമിലി ലിവിങ്ങിനോട് ചേർന്നുളള കോർട്ട്യാർഡ് അകത്തളത്തിന്ഹരിത സാന്നിധ്യമാവുന്നു. ഡൈനിങ്ങും വാഷ് ഏരിയയും ശ്രദ്ധേയം. സിറ്റ്ഔട്ടിൻറെ ചുമരിലെ വൃത്താകൃതിയിലുള്ള ജനാല യും തൊട്ടടുത്ത ഏരിയകകളും സ്റ്റോൺ ക്ലാഡിങ്ങിനാൽ സമ്പന്നമാണ്. ഇത് എലിവേഷന് കാഴ്ച പ്രാധാന്യം നൽകുന്നുണ്ട്.

ഫർണിച്ചറെല്ലാം ഓരോ ഏരിയയ്ക്കും ഉപയോഗത്തിനും അനുസരിച്ച് കസ്റ്റമൈസ്‌ ചെയ്തെടുത്തവയാകുന്നു. കൃത്രിമങ്ങൾ ഒന്നും തന്നെയില്ല. വീട്ടുകാരുടെ പ്രത്യേക നിർദ്ദേശ പ്രകാരം എലിവേഷൻറെ  ബോക്സ് ശൈലിയോട് ചേർന്നുപോകും വിധം ഒരു നായക്കൂടും തീർത്തിരിക്കുന്നു  .

ഒരുപാട് പ്രതീക്ഷകളുമായി പുതിയൊരു വീട്ടിലേക്ക് ചേക്കേറിയ ഈ കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെയും ഇഷ്ടങ്ങളെയും അവരുടെ പ്രതീക്ഷക്കൊത്ത് ഉയരുവാനും സാധ്യമാക്കി കൊടുക്കുവാനും സ്റ്റോണാർക്കിന് കഴിഞ്ഞിട്ടുണ്ട്.

രാജേന്ദ്രനും കുടുംബവും

PROJECT DETAILS :

PROJECT TEAM : SAJAD .P, AMJAD.T.P, SHAMIL.N.V, HANEEFA. P. T

STONEARCH DESIGN COMPANY INSTA URL:https://www.instagram.com/stone_arc_/

MANJERI , MALAPPURAM

CONTACT : 8590044044

PLOT: 15 CENT

TOTAL SQ FT : 2750 SQ FT

CLIENT: RAJENDRAN  T K

PLACE:  MANJERI

PHOTOS & VIDEO: ANUGRAHA PHOTOGRAPHY

Read another one click : https://archnest.in/2024/06/tropical-house/

‘OIKOS’ a combination of two styles

0

The residence name is  OIKOS . oikos is a greek word  that  means ‘home’ or ‘earth’. Term ‘ecology’ is derived from oikos  This home is a combination of traditional and modern residence design that takes inspiration from two styles to create a unique and harmonious living space. The exterior of the residence is featured as an architectural element, including a mix of materials such as brick cladding, kota stones, wood, and clay roofing tiles. The roof design incorporates a sloping roof with a modern twist of asymmetrical angles.

The Residence is located in a Residential area in Koothuparamba, Kannur, Kerala. The 3-bedroom residence is facing towards the Northwest side, It’s a single-family residence with a 4-family member. The goal is to create a residence that honors design principles while incorporating modern elements to add a fresh and updated look. It’s important to strike a balance between the two styles to achieve a cohesive and harmonious design.

The double height of the living space creates a sense of grandeur and openness, allowing for ample vertical space to showcase stunning architectural details. The walls are adorned with brick cladding and intricate woodwork, adding a touch of Kerala’s rich cultural heritage.

 A beautiful chandelier hangs from the ceiling, accentuating the height. Adjacent to the dining is a cozy patio, seamlessly integrated with the indoor area through large sliding glass doors. The patio serves as a tranquil oasis where you can relax, unwind, and enjoy the refreshing breeze. Lush green plants and comfortable seating create a serene atmosphere, inviting you to spend quality time outdoors.

The color palette is a mix of traditional and modern tones. Neutral colors like Grey, white, brown, yellow, and green. Design can enhance the connection between indoor and outdoor spaces. Large windows and glass doors bring in ample natural light and provide views of the surrounding landscape.

The double-height living room offers a visually striking element to the overall design of the house and it allows for ample natural light to flood the space and enhance the brightness and airiness of the room. Double-height living room is the focal point of the residence, it provides an impressive and inviting gathering space.

An open kitchen and dining area that seamlessly connects with a courtyard can create a harmonious indoor-outdoor living experience and maximize functionality and aesthetics. Aim for a seamless transition that allows for easy movement and interaction between Kitchen and other spaces

Plan

PROJECT DETAILS

Design Team : Ar.Sarath Mohan, Ar.Swaroop Abraham,Ar. Jithu Issac

T square Architects

Calicut,Kerala

Contact : 94951 91590,75618 12448

Instagram URL: https://instagram.com/abraham_swaroop

https://instagram.com/sarathmohan

https://instagram.com/ar.jithu_

Project Name: The Oikos

Location: Koothuparamba

Plot Area:14 cent

Built-up Area: 2900 sqft

Consultant: Glorry Construction

PHOTO CREDITS

Photographer: Prasanth Mohan Running Studios

Instagram URL link: https://instagram.com/runningstudios

MANUFACTURER & BRANDS

Finishes: Wood, Terracotta Roofing Tile

Wallcovering / Cladding:  Brick Cladding

Construction Materials: Laterite Stone

Lighting:  Luker Light , DIAR Lighting Hub

Doors and Partitions: teak wood

Sanitary ware: Jaguar

Facade Systems: Glass 

Windows: Teak Wood

Furniture: Teak Wood

Flooring: Kota Stone

Kitchen: Modular Kitchen

Paint: Asian Paint

Artifacts: WoodApple

Read in Malayalam click Here

കൗതുകം പേരിൽ ഒളിപ്പിച്ച വീട്

പരമ്പരാഗതവും ആധുനികവുമായ രണ്ട് ഗൃഹനിർമ്മാണ ശൈലികളുടെ സവിശേഷതകളെ ഡിസൈനിങ്ങിൽ സംയോജിപ്പിച്ച് ഒരുക്കിയെടുത്തിട്ടുള്ള ഒരു ലിവിങ് സ്പേസ്.

മണ്ണിൻറെ നിറം പുറത്തു കാണുന്ന ഇഷ്ടിക ചുമരുകളും ഓടുപാകിയ ചരിഞ്ഞ മേൽക്കൂരയുടെ അസിമെട്രിക്കൽ ഡിസൈനും എലിവേഷനു കാഴ്ച പ്രാധാന്യം നൽകുന്നു. ഡബിൾ ഹൈറ്റും ഓപ്പൺ സ്പേസിന്റെ മഹത്വവും മനസ്സിലാക്കി വെർട്ടിക്കൽ ഡിസൈനിന്പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള  ലിവിങ്, ഡൈനിങ് ഏരിയകൾ.

പാരമ്പര്യ സ്പർശത്തിനായി ഇഷ്ടിക ചുമരിനെ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഒപ്പം വുഡ് വർക്കുകൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.

ഓപ്പൺ പ്ലാനിങ്ങിന്റെ  മഹത്വവും സവിശേഷതകളും ഉൾക്കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീട് കണ്ണൂരിലെ കൂത്തുപറമ്പിലാണ്. കോഴിക്കോട് ‘T square’  ആർക്കിടെക്റ്റ്സാണ് ഈ വീടിൻറെ നിർമ്മാണത്തിന് പിന്നിൽ.

‘Oikos എന്ന ഈ വീടിൻറെ പേരിലുമുണ്ട് ഒരു കൗതുകം ‘Oikos’  ഗ്രീക്ക് പദമാണ്. വീട്, ഇക്കോസിസ്റ്റം എന്നൊക്കെയാണ് അർത്ഥമാക്കുന്നത്.

അകത്തളത്തിലുമുണ്ട് രണ്ട് ശൈലികൾ

രണ്ട് ഗൃഹനിർമ്മാണ ശൈലികളുടെ കൂടിച്ചേരൽ അകത്തളങ്ങളിലുമുണ്ട്.കോമൺ ഏരിയകളിൽ ഡബിൾ ഹൈറ്റിന്പ്രാധാന്യം നൽകിയിരിക്കുന്നു. ലിവിങ് റൂമിന്റെ മൊത്തത്തിലുള്ള ഡിസൈൻ ദൃശ്യപരമായി ശ്രദ്ധേയമായിരിക്കുന്നു.

പ്രകൃതിദത്ത വെളിച്ചം കടന്നുവരുന്ന ഏരിയയാണിത്. ഉയരമുള്ള ഇഷ്ടിക ചുമര് ഹൈലൈറ്റ് ചെയ്തിരിക്കുന്നു .അത് ഒരു പാരമ്പര്യ സ്പർശവും നൽകുന്നു .കോമൺ ഏരിയകളുടെ റൂഫിനോട് ചേർന്നുള്ള ഗ്ലാസ് ഓപ്പണിങ് പ്രധാന വെളിച്ച സ്രോതസ്സ് ആണ്.

ലിവിങ് ഏരിയയുടെ ഡിസൈൻ കേവലമായ ഒരു ദൃശ്യാനുഭവത്തിനും അപ്പുറം വീടിൻറെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ പ്രാധാന്യം വഹിക്കുന്നു.

എലിവേഷന്റെ ഡിസൈനിൽ ഈ രൂപഘടന പ്രത്യേകം വേർതിരിച്ചറിയാനാവുന്നു . ഡിസൈനിങ്ങിന്റെ ഡീറ്റൈയിലിങ്ങിലേക്ക് അല്പം കൂടി കടന്നുചെന്നാൽ ചില ജ്യോമെട്രിക്കൽ സിംബലുകളും കാണാം.

കോർട്യാർഡ് പ്രിയപ്പെട്ട ഇടം

ഡൈനിങ്ങിനോട് ചേർന്നുള്ള കോർട്യാർഡും ലിവിങ് ഏരിയയും പ്രധാന വെളിച്ച സ്രോതസ്സുകളാകുന്നു .ഈ കോർട്യാർഡ് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് .വലിയ സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ തുറന്നു വച്ചാൽ അകവും   പുറവും  സംയോജിക്കുകയായി.

പച്ചപ്പും ചെടികളും സുഖപ്രദമായ ഇരിപ്പിടവും ശുദ്ധവായുവും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.വീട്ടുകാർ ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യുന്ന ഇടം കൂടിയാണിത്.

നിറങ്ങളുടെ തെരഞ്ഞെടുപ്പിലുമുണ്ട് ആധുനികവും പരമ്പരാഗതവുമായ ഘടകങ്ങൾ ഗ്രേ,വൈറ്റ്,യെല്ലോ തുടങ്ങിയ നിറങ്ങൾക്കിടയിൽ പച്ചപ്പും ബ്രിക്ക്റെഡും ചേരുന്ന കോമ്പിനേഷൻ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.

ഓപ്പൺ ഡിസൈനിങ് കിച്ചനെയും ഡൈനിങ്ങിനെയും തടസ്സമില്ലാതെ പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തനക്ഷമത നൽകുന്നു. മുകളിലും താഴെയുമായുള്ള കിടപ്പുമുറികളും സ്റ്റഡി ഏരിയയുമെല്ലാം മികച്ച വെളിച്ച സംവിധാനങ്ങളും മിനിമം ഒരുക്കങ്ങളും ഉൾച്ചേർന്നവയാണ്.

വീടിരിക്കുന്ന പരിസരത്തോട്ചേർന്ന് പോകുന്ന ലാൻഡ്സ്കേപ്പും സിറ്റ് ഔട്ടിനോട് ചേർന്നുള്ള പ്ലാന്റർ ബോക്സ്സുമെല്ലാം ശ്രദ്ധേയം തന്നെ.

രണ്ട്  ശൈലികളെ വളരെ തന്മയത്വത്തോടെ ഇണക്കിച്ചേർത്തു കൊണ്ട് അകവും പുറവും ഒരുക്കിയിരിക്കുന്ന ഈ വീട്  T SQUARE Architects ലെ ആർക്കിടെക്ട് മാരായ ശരത്തിന്റെയും സ്വരൂപിന്റെയും ഡിസൈനിങ് മികവ് വെളിവാക്കുന്നതാണ്.

plan

Ar. Swaroop Abraham

Ar. Sarath Mohan

PROJECT DETAILS:

Design Team : Ar. Sarath Mohan, Ar. Swaroop Abraham, & Ar. Jithu Issac

T Square Architects, Calicut, Kerala.

Contact : 94951 91590,75618 12448

Instagram URL: https://instagram.com/abraham_swaroop

https://instagram.com/sarathmohan

https://instagram.com/ar.jithu_

Project Name: The Oikos

Location: Koothuparamba

Plot Area:14 cent

Built-up Area: 2900 sqft

Consultant: Glorry Construction

PHOTO CREDITS

Photographer: Prasanth Mohan Running Studios

Instagram URL link: https://instagram.com/runningstudios

MANUFACTURER & BRANDS

  • Finishes: Wood, Terracotta Roofing Tile
  • Wallcovering / Cladding:  Brick Cladding
  • Construction Materials: Laterite Stone
  • Lighting:  Luker Light , DIAR Lighting Hub
  • Doors and Partitions: teak wood
  • Sanitary ware: Jaguar
  • Facade Systems: Glass 
  • Windows: Teak Wood
  • Furniture: Teak Wood
  • Flooring: Kota Stone
  • Kitchen: Modular Kitchen
  • Paint: Asian Paint
  • Artifacts: WoodApple

Read in English click here // Find more Traditional Houses

തിരികെ വിളിക്കുന്ന ട്രോപ്പിക്കൽ ഹൗസ്

മീനച്ചിലാറും 100 മേനി വിളയുന്ന മണ്ണും ആ മണ്ണിലെ മുഖ്യ വരുമാന സ്രോതസായ റബ്ബർ മരങ്ങളും നിറഞ്ഞ കോട്ടയം ജില്ലയിലെ പാലാ നഗരം. പശ്ചിമ ഘട്ടത്തിൻറെ കിഴക്കൻ മേഖലയുടെ കവാടം കൂടിയാണീ  നഗരം.

അതുകൊണ്ടു തന്നെ കുന്നും  മലകളും താഴ്വരയും നിറഞ്ഞതും; നിരപ്പായതും അല്ലാത്തതും അങ്ങനെ ഒട്ടേറെ  വൈവിധ്യം നിറഞ്ഞ ഭൂ പ്രകൃതിയും ട്രോപ്പിക്കൽ കാലാവസ്ഥയുമാണ് ഇവിടുത്തേത് .

പാലക്കടുത്തു മരങ്ങാട്ടുപള്ളിക്ക് സമീപമുള്ള ഈ വീടിനും വീടിരിക്കുന്ന പ്ലോട്ടിനുമുണ്ട്പ്രത്യേകതകൾ ഏറേ.പ്ലോട്ടിൻറെ ഒരു ഭാഗം ഉയർന്നും ഒരുഭാഗം താഴ്ന്നും.

ആര്കിടെക്ടിന്റെ ഭാഷയിൽ പറഞ്ഞാൽ “ട്രോപ്പിക്കൽ ക്ലൈമറ്റും സ്ലോപ്പിങ് ആയ പ്ലോട്ടും. നിരപ്പായ ഭൂമിയിൽ മാത്രമേ വീട് പണി സാധ്യമാവൂ എന്ന നിർബന്ധമൊന്നും ഇന്നില്ല.കാരണം  കാലമൊക്കെ മാറി, പ്ലോട്ടിലെ ലെവൽ വ്യതിയാനത്തെ എങ്ങനെ ഒരു ഡിസൈൻ എലമെന്റാക്കി മാറ്റം എന്നതാണ് ഇന്നത്തെ ഡിസൈനിങ് തിങ്കിങ് രീതി.”

അങ്ങനെ ലെവൽ വ്യത്യാസമനുരിച്ചു പ്ലാൻ ചെയ്തപ്പോൾ റീടേയ്നിങ് വാൾ വരെ ഡിസൈൻ എലമെന്റായി മാറുകയായിരുന്നു ഇവിടെ .ഗ്രൗണ്ട് ഫ്ലോറിൽ സ്റ്റോർ ഏരിയ, പാർക്കിങ് സ്പേസ്,ഒരു ബുട്ടീക് എന്നിവയാണുള്ളത്.

ഗൃഹാന്തരീക്ഷത്തെ ബാധിക്കാത്ത വിധം ബുട്ടിക്കിലേക്ക് ആളുകൾക്കും സ്റ്റാഫിനും വന്ന് പോകാനും  കാർപാർക്കിങ്ങിനും   ഉള്ള സൗകര്യം നൽകിയിട്ടുണ്ട്.  ഫാമിലി ഏരിയകളായ ലിവിങ്,ഡൈനിങ്,കിച്ചൻ,നാല് ബെഡ്റൂമുകൾ എന്നീ ഇടങ്ങൾക്ക് സ്ഥാനം ഫസ്റ്റ് ഫ്ലോറിൽ ആണ്.

കണ്ടു മടുത്ത സ്റ്റെയർകേസ് ഒഴിവാക്കി

ടിപ്പിക്കൽ ടൈപ്പ് ഒരു സ്റ്റെയർകേസ് ഒഴിവാക്കി . പകരം ഹരിതാഭ നിറഞ്ഞൊരു കോർട്ടിയാർഡും  അതിനു നടുവിലൂടെയുള്ള സ്റ്റെപ്പുകളുമാണ് .ചെന്നു കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്.ഡൈനിങ് ഏരിയയ്ക്ക് സമീപത്തും പച്ചപ്പാർന്ന കോർട്യാർഡും,ഫിഷ് പൊണ്ടും,ലൗബേർഡ്‌സും എല്ലാമായ് ഒരു ഗാർഡന്റെ അനുഭവം പകരുന്ന ഇടങ്ങളുണ്ട്.

ഈ രണ്ടു ഹരിത കേന്ദ്രങ്ങളെ പ്രധാന ആകർഷണമാക്കി അതിലേക്ക് കാഴ്ച ലഭിക്കും വിധമാണ് അകത്തളത്തിലെ എല്ലാ ഏരിയകളും നൽകിയിട്ടുള്ളത്.ക്രോസ് വെന്റിലേഷനുകൾ കാറ്റിന്റെയും വെളിച്ചത്തിന്റെയും സുഗമമായ ഒഴുക്ക് സാധ്യമാക്കിയിരിക്കുന്നു. 

ആർക്കിടെക്ചറൽ ഡിസൈനിൻറെ മികവ് കൊണ്ട്  കൈവന്നിട്ടുള്ള സ്വാഭാവിക തനിമയും വെണ്മയും ഫർണിഷിങ്ങിലെ വൈറ്റ്,ബേജ് വർണങ്ങളും ഫർണിച്ചറിന്റെ ബ്രൗൺ നിറവും അകത്തും പുറത്തും നിറയുന്ന പച്ചപ്പും ലൈറ്റിങ് സംവിധാങ്ങളുമാണ്  അകത്തളമൊരുക്കലിന്റെ ചേരുവകൾ.

കുറവിനെ നിറവാക്കി

     എലിവിഷന് കാഴ്ചയിൽ ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഇണങ്ങുന്ന ട്രോപ്പിക്കൽ സ്ലോപ്പിങ് റൂഫിനാണ്പ്രാധാന്യം.റൂഫിനുള്ളിലെ ആറ്റിക് സ്പേസിൽ ചെറിയൊരു പാർട്ടി ഏരിയയും ഒരുക്കിയിട്ടുണ്ട്.മുറ്റത്ത് ടൈലുകൾ വിരിച്ചിട്ടുണ്ടെങ്കിലും ഗാർഡൻ ഒഴിവാക്കിട്ടില്ല.

സിറ്റ് ഔട്ടിലും ചുറ്റുമതിലിലും എല്ലാം പ്ലാന്റർ ബോക്സുകൾ നൽകി. പ്ലോട്ടിന്റെ ഉയർച്ച താഴ്ചകൾ ഒരു കുറവാണ് എങ്കിൽ ആ കുറവിനെ ഒരു നിറവാക്കി മാറ്റി തൽ പ്രദേശത്തിനും ട്രോപ്പിക്കൽ കാലാവസ്ഥക്കും യോജിക്കുന്ന തരത്തിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ  പാർപ്പിടം ഈ വീട്ടുകാരുടെ ആഗ്രഹസാഫല്യത്തിൻറെ പൂർത്തീകരണം കൂടിയാണ്.

വായു സഞ്ചാരം ഏ.സി യുടെ ഉപയോഗമില്ലാതെ തന്നെ വീടിനുളളിലെ ചുടു കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. ഒപ്പം പുറത്തെ ലാൻഡ്സ്കേപ്പിന്റെയും വീടിനു ചുറ്റിനുമുള്ള പച്ചപ്പിന്റെയും കാഴ്ചകളെ ഉള്ളിലേക്ക് എത്തിക്കുന്നു. കൂടാതെ കിടപ്പുമുറികളുടെ ജനാലകൾ ഇരിപ്പിട സൗകര്യമുളളതും പാസ്സേജ്  സ്വകാര്യത പ്രദാനം ചെയ്യുന്നതുമാണ്.

കിച്ചനും ഫാമിലി ഡൈനിങ്ങും വീടിന്റെ മുന്നിലേക്ക് കാഴ്ച ലഭിക്കുന്ന വിധമാണ്. അകത്തളത്തിൽ വെളിച്ചത്തിന്റെയും വെണ്മയുടെയും നിറവാണ്. തികച്ചും മിനിമൽ  ആയ ഡിസൈനിങ് നയം ഗൃഹാന്തരീക്ഷത്തെ ഏറെ ഹൃദ്യമാക്കുന്നു.

എവിടെ പോയാലും വേഗം തിരിച്ചു വീട്ടിൽ വരിക എന്ന തോന്നൽ ഉളവാക്കാൻ കഴിയുന്ന സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന തിരികെ വിളിക്കുന്ന വീട്.

DESIGN : AR. JAMES JOSEPH

Insta : https://www.instagram.com/jameskavalackal/

Facebook : https://www.facebook.com/james.kavalackal

INDESIGN

PONKUNNAM,KOTTAYAM

CONTACT : 9446279600/04828 202799

PLOT : 28.5  CENTS

TOTAL SQ FT : 4000 SQ FT

PHOTOS & VIDEO SHIJO THOMAS PHOTOGRAPHY KOCHI

Facebook : https://www.facebook.com/shijo.imaging

Insta : https://www.instagram.com/shijothomas.photography/

ALSO READ: തുറന്ന സൗഹൃദംപോലൊരു വീട്

A corner plot house with design excellence

0

This well designed architectural excellence is truly impressive and serves a wonderful visual impact. The house looks amazing with its mix of squares fitting together beautifully,making it stand out. The House owner Sojan had a clear vision of modern amenities he desired and the precise aesthetics he envisioned for the interior design. He entrusted architect with the freedom to innovate, resulting in a home that seamlessly blends functionality with aesthetics.His expertise in the construction sector proved invaluable as he meticulously crafted every aspect of his domicile(Residence).

The inside of the house feels luxurious because of the careful selection of materials and smart use of lighting, especially the flooding of natural light in the spacious rooms. Walls are kept to a minimum,fostering an open and airy ambience great for family get-togethers. The colours are mostly neutral, with some bright splashes of colours  in  furnishing and a vibrant greenery that together creates a welcoming atmosphere in every corner.

The heart of the home is the family living area which  is also a home theater, with comfy reclining sofas and smart technology for easy use. Sojan made sure that every part of the house had a unique design, reflecting his personal tastes.

Overall, Sojan’s home is not only attractive but also well-designed for modern living.It’s a true work of art that shows his commitment to making things both beautiful and practical. Inside and out, it stands as a testament to his persistent dedication to design excellence.

AR. SUJITH K NADESH

PROJECT DETAILS :

AR.SUJITH K NADESH

SANSKRUTHI ARCHITECTS

EROOR,THRIPUNITHURA

CONTACT : 9495959889

PLOT : 10 CENT

TOTAL SQFT :3000 SQFT

CLIENT : SOJAN

PLACE  :MAREDU,ERNAKULAM

PHOTOS & VEDIO : SHIJO THOMAS PHOTOGRAPHY ,KOCHI

Read malayalam :കോർണർ പ്ലോട്ടിലെ ഡിസൈൻ മികവ്

കോർണർ പ്ലോട്ടിലെ ഡിസൈൻ മികവ്

ചതുരങ്ങളുടെ സംഗമത്തിലൂടെ കോർണർ പ്ലോട്ടിലേ  ഈ വീട് നൽകുന്ന  വിഷ്വൽ ഇമ്പാക്റ്റിന് ഏറെ പ്രാധാന്യമുണ്ട്. ഡിസൈനിങ്ങിന്റെ മികവുകൊണ്ടും മെറ്റീരിയലുകളുടെ റിച്ച് ലുക്ക് കൊണ്ടും മുന്നിട്ടുനിൽക്കുന്ന വീട്. 

നേവിയിൽ നിന്നും വിരമിച്ച ശേഷം, വിദേശത്ത് കൺസ്ട്രക്ഷൻ മേഖലയിൽ പ്രോജക്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയായിരുന്നു ഗൃഹനാഥൻ സോജൻ. അദ്ദേഹത്തിൻറെ പ്രവർത്തി പരിചയവും നിർമ്മാണ മേഖലയെക്കുറിച്ചുള്ള ധാരണയും സ്വന്തം വീട് നിർമ്മാണത്തിന് ഏറെ ഗുണകരമായി.

വീട് എങ്ങനെയായിരിക്കണം ,ഇൻറീരിയർ ഡിസൈനിങ്, ആധുനിക സൗകര്യങ്ങൾ ഇവയെക്കുറിച്ചെല്ലാം വ്യക്തവും കൃത്യവുമായ തിരിച്ചറിവുണ്ടായിരുന്നു.കൂടാതെ ഡിസൈനിങ്ങിൽ ഒരു ആർക്കിടെക്ടിന് കൊടുക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു.

മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിൽ വളരെ റിച്ച്ലുക്ക് പകരുന്ന അകത്തളം .ലൈറ്റിങ്ങിൽ  പ്രത്യേകിച്ച് നാച്വറൽ ലൈറ്റിങ്ങിന് വളരെ പ്രാധാന്യം നൽകിയിട്ടുണ്ട് അകത്തളത്തിൽ .വിശാലമായ ഇടങ്ങൾ,  ചുമരുകളുടെ ആധിക്യമില്ലാത്ത  ഫാമിലി ലിവിങ്ങും ഡൈനിങ്ങും. ന്യൂട്രൽ കളറുകൾക്കിടയിൽ ചില ഇടങ്ങളിൽ ചെറുതായി വുഡ് ഉപയോഗിച്ച് നൽകിയിരിക്കുന്ന വർക്കുകൾ .

ഫർണിഷിങ് ഇനങ്ങൾക്ക് നൽകിയിട്ടുള്ള വർണ്ണങ്ങൾ ചെടികൾ നൽകിയിരിക്കുന്ന പ്രാധാന്യം ഇവയൊക്കെയാണ് ഇൻറീരിയറിനു  മിഴിവേകുന്നത് എല്ലാ ഏരിയയും വിശാലമാണ് ഇടുങ്ങിയതോ വെളിച്ചം കുറവുള്ളതോ ആയ ഒരു ഇഞ്ച് സ്ഥലം പോലും ഒരിടത്തുമില്ല.

ഫാമിലി ലിവിങ്ങിന്  സീലിങ്ങിൽ മാത്രം അല്പം വർണ്ണക്കൂട്ടുകൾ  നൽകിയിരിക്കുന്നു. അത് ഫാമിലി ലിവിങ് ഹോംതീയേറ്റർ കൂടി ആയതിനാലാണ് .പൂർണ്ണമായും ഓട്ടോമേഷൻ സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ആവശ്യാനുസരണമുള്ള  ഉപയോഗം എളുപ്പമാക്കുന്നു.

ഫാമിലി ലിവിങ്ങിനും ഹോം തീയേറ്ററിനും ഇണങ്ങിയ ഫർണിച്ചർ പ്രത്യേകിച്ച് റീക്ലെയ്നിങ് സോഫയും മറ്റും.ഗൃഹനാഥന്റെ ആഗ്രഹപ്രകാരം എല്ലാത്തിനും ഒരു യൂണിക്  ഡിസൈനിങ് കൊണ്ടുവരുവാൻ ശ്രമിച്ചിട്ടുണ്ട് .

സദാ ഊർജ്ജസ്വലത നിലനിർത്തുന്ന ഒരുക്കങ്ങളും  വെളിച്ചം നിറഞ്ഞ ഇടങ്ങളും.ഡിസൈനിങ് മികവുകൊണ്ട്  അകവും പുറവും ആകർഷകമായ വീട്.

AR.SUJITH K NADESH

FB URL:https://www.facebook.com/sujith.natesh/about

PROJECT DETAILS

AR.SUJITH K NADESH

SANSKRUTHI ARCHITECTS

EROOR,THRIPUNITHURA

CONTACT : 9495959889

PLOT : 10 CENT

TOTAL SQFT :3000 SQFT

CLIENT : SOJAN

PLACE :MARADU,ERNAKULAM

PHOTOS &VIDEO : SHIJO THOMAS PHOTOGRAPHY ,KOCHIhttps://www.facebook.com/photo/?fbid=1452708372316438&set=a.107429130177709

Read Another one Click:https://archnest.in/2024/06/box-house/