The client requested a four-bedroom house integrating living, dining, kitchen, and other ancillary uses in an open plan. With this thought planted as a conceptual seed, the team decided to act discreetly linking it with the immediate surrounding.
Surrounded by nature and fresh air, one of the primary drivers was to ensure the house values quality of life and features large windows opening to the outside, creating a visual connection.The large opening is a feature that amplifies the internal and external areas and endorses the experience of using a space.
The entry opens to the cohesive dining, living and family areas with an internal courtyard that lets one experience the outside in the interiors. The design emphasizes a practice of coexistence while supporting privacy for the intimate areas. The bedrooms are clustered on the far end as you enter,with the wardrobes, dress area and toilets tucked in.
While designing in Kerala, the sloped tiled roofs are a crowd favorite, keeping up the traditional element and being in-tune with the seasons. However, this project brims with modern details such as straight lines, and cleaner spaces combining the warmth and functionality. A neutral color palette with wood accents and all wood furniture brings a clean look making the courtyard and the green prominent.
The shared spaces facing the courtyard garden become a conscious design decision to embrace the art of receiving among neutral tones and comfort. Among the shared spaces is a wall that carries the breakfast counter on one side and a bedroom entry on the other, thus becoming a notable feature in creating privacy as required.
ചരിത്രമുറങ്ങുന്ന കോട്ടയത്തെ താഴത്തങ്ങാടിയിൽ മീനച്ചിലാറിൻ്റെ ഇരുകരകളിലുമായി ഇന്നും കാണപ്പെടുന്ന പഴക്കമേറിയ പരമ്പരാഗത ശൈലിയിലുള്ള വീടുകളും ആരാധനാലയങ്ങളും അവയുടെ വാസ്തുപരമായ സവിശേഷതകളും ആകാരഭംഗിയും കൊണ്ട് സഞ്ചാരികളിൽ വിസ്മയം തീർത്തുകൊണ്ട് നിലകൊള്ളുന്നു.
കോട്ടയം പട്ടണത്തിൻ്റെ പഴയ പൈതൃകപ്പെരുമ കേട്ടറിഞ്ഞ് വിവിധ ദേശങ്ങളിൽ നിന്ന് എത്തിച്ചേരുന്ന സഞ്ചാരികൾ ഈ വീടുകളുടെയും ആരാധനാലയങ്ങളുടെയും കാലപ്പഴക്കത്തെ കുറിച്ചും വാസ്തുപരമായ പ്രത്യേകതകളെ കുറിച്ചും സംരക്ഷണരീതികളെ കുറിച്ചുമെല്ലാം നാട്ടുകാരോടും വീട്ടുടമസ്ഥരോടും ചോദിച്ചറിയാറുണ്ടെങ്കിലും ഈ വിശിഷ്ടസൗധങ്ങൾ പടുത്തുയർത്തുന്നതിൽ സൃഷ്ടിപരമായി പങ്കുവഹിച്ച വാസ്തുശില്പികളെയും നിർമ്മാണവിദഗ്ധരെക്കു റിച്ച് അധികമാരും ആരായാറില്ല എന്നതാണ് വസ്തുത. തങ്ങളുടെ സർഗ്ഗശേഷിയുടെ കെടാത്ത ചൈതന്യം ഈ വാസ്തുനിർമ്മിതികളിലേക്ക് ആവാഹിച്ചിരുത്തിയ പഴയ കോട്ടയത്തെ വാസ്തുശില്പികളെക്കുറിച്ചും അവരുടെ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചുമുള്ള ചരിത്രാന്വേഷണത്തിന് പ്രസക്തിയുണ്ട്.
താഴത്തങ്ങാടിയിലെ ചില മനുഷ്യാലയങ്ങളുടെയെങ്കിലും മച്ചിനോട് ചേര്‍ന്ന് രേഖപ്പെടുത്തിക്കാണുന്ന നിർമ്മാണ കാലഘട്ടവും മൂത്താശാരിയുടെ പേരും വാമൊഴി അറിവുകളും മാത്രമാണ് അത്തരമൊരു അന്വേഷണത്തിന് സഹായകരമായിട്ടുള്ളൂ. ഈ വാസ്തുശില്പികൾ ഉള്‍ക്കൊള്ളുന്ന ജനവിഭാഗത്തെ കുറിച്ചും കേരളത്തിൻ്റെ സാമൂഹ്യചരിത്രത്തില്‍ അവര്‍ക്കുള്ള സ്ഥാനവും വിചിന്തനം ചെയ്യുന്നതും ആമുഖമെന്ന നിലയില്‍ പ്രസക്തമായിരിക്കും.
സംഘകാലത്തിന് മുമ്പ് കരകൗശലവിദ്യകളും ഗൃഹനിര്‍മ്മാണം, ആയുധനിര്‍മ്മാണം, ആഭരണനിര്‍മ്മാണം, പാത്രനിര്‍മ്മാണം ഇവയൊന്നും മലയാളനാട്ടിൽ വളര്‍ന്നു വികസിച്ചിട്ടുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥയൊന്നും ഉടലെടുക്കാത്ത അക്കാലത്ത് സമൂഹത്തില്‍ മേല്‍പ്പറഞ്ഞ പണികളെല്ലാം പ്രാകൃതമായ രീതിയിലാണ് കൈകാര്യം ചെയ്തു വന്നിരുന്നത്. എന്നാല്‍ ഓരോ തൊഴിലുകളിലും തുടർച്ചയായ പഴക്കവും പരിശീലനവും മൂലം കൈത്തഴക്കവും പ്രായോഗികജ്ഞാനവും കൈവന്ന വിദഗ്ദ്ധർ തങ്ങള്‍ നേടിയ അറിവ് തങ്ങളുടെ തന്നെ പിന്‍തലമുറയെ അഭ്യസിപ്പിക്കുന്നതിന് ഇടയായതോടെ ഓരോ തൊഴിലുകളുടെയും നിലനില്പ് പാരമ്പര്യാധിഷ്ഠിതമായി മാറി. ഒരേ കുടുംബത്തിലെ പിന്മുറക്കാരും ബന്ധപ്പെട്ട ഗോത്രത്തിലുള്ളവരും തങ്ങളുടെ പൂർവ്വികർ ഇടപെട്ടിരുന്ന തൊഴില്‍ തന്നെ പിന്തുടരാൻ ഇടയായി.
സംഘകാലത്താണ് ഈ തൊഴിലുകളെല്ലാം ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കപ്പെടുകയും അത്തരത്തിൽ വളര്‍ച്ച പ്രാപിച്ചു തുടങ്ങുകയും ചെയ്തത്. തമിഴകത്ത് കല്പണിയാണ് പ്രാമുഖ്യം നേടിയതെങ്കില്‍ മലയാളനാട്ടില്‍ തടിപ്പണിയിലാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ് ഇത്തരം വൈജാത്യങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, ലോഹപ്പണിക്കാര്‍ എന്നിവരെല്ലാം നിർമ്മാണപ്രവർത്തനങ്ങളിൽ ഈ തൊഴിലുകൾ തമ്മിലുള്ള പരസ്പരബന്ധംകൊണ്ട് ഒരേ ഗ്രാമത്തില്‍ അടുത്തടുത്തായി വസിക്കുവാനും ഇടപഴകി കഴിയുവാനും ഇടയായി.
അത്തരം ഗോത്രങ്ങള്‍ക്ക് ഒരേ രീതിയിലുള്ള ആചാരാനുഷ്ഠാനങ്ങളും ഗോത്ര ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ഉണ്ടായി. വൈദികസാഹിത്യത്തിൻ്റെ വ്യാപനത്തോടെ ഈ ഐതിഹ്യങ്ങൾ പൊതുവായ ഇതിഹാസങ്ങളോട് ചേർത്തു വായിക്കപ്പെട്ടു. പ്രപഞ്ചസൃഷ്ടിയുടെ മൂർത്തിയായ ബ്രഹ്മാവിനെയാണ് ഭൂമിയിലെ സൃഷ്ടിയുടെ വക്താക്കള്‍ ഉപാസിച്ചിരുന്നത്. ബ്രഹ്മാവിന്റെ അവതാരമായ പഞ്ചമുഖത്തോടു കൂടിയ വിശ്വകര്‍മ്മാവിനെ ഇവര്‍ കുലത്തിന്റെ കാരണഭൂതനായും മനു, മയ, ത്വഷ്ഠ, ശില്പി, വിശ്വജ്ഞ എന്നീ അഞ്ചുപേര്‍ ആ ദേവന്റെ പുത്രന്മാരായ ശിഷ്യരായും സങ്കല്പിച്ചുവന്നു.
സംഘകാലത്തെ തുടർന്നും നിര്‍മ്മാണകലയില്‍ തങ്ങളുടെ സൃഷ്ടിപരമായ പങ്ക് ഇണക്കിച്ചേര്‍ത്ത കമ്മാളർ (വിശ്വകർമ്മജർ) തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിലെ വൈദഗ്ധ്യം കൊണ്ടും ശാസ്ത്രജ്ഞാനം കൊണ്ടും സമൂഹത്തില്‍ ബഹുമാനിതമായ സ്ഥാനം അലങ്കരിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ സംഘകാലത്തിനു മുമ്പ് തന്നെ ആരംഭിച്ചിരുന്ന വൈദേശികസമ്പര്‍ക്കത്താൽ വാസ്തുവിദ്യാരംഗത്ത് പുതിയ മാനങ്ങള്‍ ഉളവാക്കാനായി എന്നു കരുതാൻ തെളിവുകൾ ഏറെയാണ്.
ദ്രാവിഡഗോത്രങ്ങളിലെ ബ്രഹ്മജ്ഞരായി അറിയപ്പെട്ട അവര്‍ ആര്യഗോത്രങ്ങളുടെ തള്ളിക്കയറ്റത്തോടെയാണ് സമൂഹത്തിന്റെ പിന്‍ഭാഗത്തേക്ക് തള്ളപ്പെട്ടത്. ഭൂമിയുടെ മേൽ അധികാരമുറപ്പിച്ചവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കപ്പെട്ടപ്പോൾ ചാതുർവർണ്യത്തിന് പുറത്ത് പഞ്ചമരിലായി ഇക്കൂട്ടരുടെ സ്ഥാനം.
വൈദികമതത്തിൻ്റെ വക്താക്കൾ തങ്ങള്‍ കടന്നുകയറുന്ന ദേശങ്ങളിലെല്ലാം നിലനില്‍ക്കുന്ന ശാസ്ത്രാദിവിഷയങ്ങളെ സസൂക്ഷ്മം പഠിക്കുകയും ചിട്ടപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നുവല്ലോ. ഇവരുടെ മേധാവിത്വത്തിനും മുമ്പ് നൂറ്റാണ്ടുകളോളമായി ദക്ഷിണേന്ത്യയിലെ വിവിധ ഗോത്രസമൂഹങ്ങൾ നിരീക്ഷണപരീക്ഷണങ്ങളിലൂടെയും പ്രായോഗികജഞാനത്തിലൂടെയും പരമ്പരാഗതമായി സ്വായത്തമാക്കിയ ശാസ്ത്രവിജ്ഞാനത്തെയാണ് വൈദിക മതക്കാർ ക്രോഡീകരിച്ച് സംരക്ഷിക്കുകയും അത്തരത്തിൽ തങ്ങളുടേത് എന്നു പിൽക്കാലത്തുള്ളവർ തെറ്റിദ്ധരിക്കപ്പെടുന്ന നിലയിൽ വ്യാഖ്യാനം ചെയ്യുകയുമുണ്ടായത്.
തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ സര്‍ഗ്ഗവാസനയും പ്രായോഗികവിജ്ഞാനവും കമ്മാളസമൂഹത്തിന് സ്വായത്തമായിരുന്നു; എന്നു മാത്രമല്ല സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് ബുദ്ധിപരതയും കലാവൈദഗ്ദ്ധ്യവും ശാസ്ത്രവിജ്ഞാനവും മാത്രമല്ല പ്രായോഗികമായ കരവിരുതും കായികമായ അധ്വാനവും കൂടി ആവശ്യമായിരുന്നതിനാൽ വാസ്തുവിജ്ഞാനത്തിൻ്റെ കർത്തൃസ്ഥാനം ഇവരിൽ നിന്ന് അത്രയെളുപ്പമൊന്നും തട്ടിയെടുക്കാനായില്ല.
രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലത്താണ് തമിഴ്‌നാട്ടില്‍നിന്ന് ശിലയിലുള്ള കൊത്തുപണിയില്‍ വിദഗ്ദ്ധരായവര്‍ ഇവിടെയെത്തുന്നത്. തമിഴകത്തെ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും സങ്കീർണ്ണവും ഉന്നതവുമായ പ്രാകാരങ്ങളോടു കൂടി ചമച്ചിരുന്ന അവര്‍ രൂപതലത്തിൽ ലളിതവും അതേ സമയം സൂക്ഷ്മതലത്തിൽ സങ്കീർണ്ണവുമായ നിർമ്മാണശൈലിയാണ് ഇവിടെ സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. പ്രകൃതിയിലും കാലാവസ്ഥയിലുമുള്ള വ്യത്യാസവും നിർമ്മാണസാമഗ്രികളുടെ ലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകളും ഇതിനൊക്കെയും കാരണമായിട്ടുണ്ടാവാം.
പത്താം നൂറ്റാണ്ടു മുതൽ ദാരുശില്പങ്ങളുടെയും തടിയിലുള്ള പണികളുടെയും രംഗത്തുണ്ടായ വളര്‍ച്ചയും പ്രത്യേകം ശ്രദ്ധേയമാണ്. മുളയുപയോഗിച്ച് കെട്ടിവരിഞ്ഞ് തറ മെഴുകി ഓലയുപയോഗിച്ച് മേഞ്ഞവയായിരുന്നു അതിനു മുമ്പുള്ള കൊട്ടാരങ്ങള്‍ പോലും! പുതിയതായി ഉദയം ചെയ്ത വാസ്തുവിദ്യാശൈലി വരേണ്യവര്‍ഗ്ഗത്തിന്റെ പാര്‍പ്പിട ആവശ്യങ്ങള്‍ക്കായും ആരാധനാലയങ്ങള്‍ക്കായുമാണ് ഉപയോഗിച്ചുതുടങ്ങിയത്.
ചോളാധിപത്യത്തിൻ്റെ കാലത്തും കാലത്തും നിര്‍മ്മാണകലയുടെ രംഗത്ത് പുരോഗതിയുണ്ടായി. സിലോണിലെ ഗജബാഹു എന്ന സിംഹളരാജാവ് ദക്ഷിണേന്ത്യ ആക്രമിച്ച് ചോളന്മാരെ പരാജയപ്പെടുത്തിയതായി ചരിത്രം രേഖപ്പെടുത്തുന്നു. അക്കാലത്ത് കൃഷി, വൈദ്യം, ആയുധവിദ്യ, കായികാഭ്യാസം, തുടങ്ങിയ വിവിധ കാര്യങ്ങളില്‍ വിജ്ഞാനമാര്‍ജ്ജിച്ച ചേവകർ എന്ന ഒരു ജനവിഭാഗമുണ്ടായിരുന്നത്രേ. ഈ ജനവിഭാഗത്തിലെ അതതു വിഷയങ്ങളിൽ മികവുള്ളവരെയും വിശ്വകര്‍മ്മഗോത്രത്തിലെ അഞ്ചു വിഭാഗങ്ങളില്‍ പ്രഗത്ഭരായവരെയും സിംഹളനാട്ടിലേയ്ക്ക് ഗജബാഹു കടത്തിക്കൊണ്ടുപോയതായി കേസരി ബാലകൃഷ്ണപിള്ളയുടെ “ചരിത്രത്തിൻ്റെ അടിവേരുകൾ” എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട് ‘.
ബുദ്ധമതം വളര്‍ന്നു പന്തലിച്ച സിലോണില്‍ പൂർവേഷ്യൻ രാജ്യങ്ങളില്‍ നിലവിലിരുന്ന ഗൃഹനിർമ്മാണരീതിയാണ് പ്രചാരത്തിലിരുന്നത്. തടി കൊണ്ട് മനോഹരമായി നിര്‍മ്മിക്കുന്ന ആലയങ്ങള്‍ക്ക് ‘പഗോഡ’യായി മേല്‍ക്കൂരയും, അത് മണ്ണു ചുട്ടെടുത്ത ഓട് മേഞ്ഞും നിര്‍മ്മിക്കുന്ന രീതിയാണത്. അത്തരം നിര്‍മ്മാണരീതിയെ സ്വാംശീകരിക്കാനും അതിനെ പാരമ്പര്യമായി ലഭിച്ച വാസ്തുഗണിതവുമായി വിളര്‍ക്കിച്ചേര്‍ക്കാനും ഗജബാഹുവിന്റെ നാട്ടിലെത്തിയ മൂത്താശാരിമാര്‍ക്ക് സാധിച്ചിരിക്കാം.
പെരുമാൾ വാഴ്ചയുടെ തുടക്കം മുതൽ വിദേശവാണിജ്യത്തില്‍ മുമ്പത്തെക്കാളേറെ അഭിവൃദ്ധിയുണ്ടായി എങ്കിലും നിര്‍മ്മാണരംഗത്തെ സാങ്കേതികവിദഗ്ദ്ധരുടെ അഭാവം മൂലം ഭരണവർഗ്ഗങ്ങൾക്കായുള്ള ആഡംബര സൗധങ്ങൾ അപൂർവ്വമായി തുടർന്നു.
പള്ളിബാണപ്പെരുമാളുടെ ഭരണകാലത്ത് കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ക്‌നായത്തൊമ്മന്‍ എന്ന സുറിയാനി വര്‍ത്തകപ്രമുഖന്‍ പെരുമാളുടെ സഹോദരനായ തുളുവന്‍ പെരുമാളുമൊത്ത് ഇരുപതു പടകുകളിലേറി സിംഹളനാട്ടിലെത്തി ഗജബാഹു കടത്തിക്കൊണ്ടുപോയ ചേവകരുടെയും കമ്മാളരുടെയും പിന്മുറക്കാരെ തിരിച്ചെത്തിച്ചതായി കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെടുത്തു. ക്നാനായക്കാരുടെ പരമ്പരാഗത വിശ്വാസത്തിലും ഇതു നിലനിൽക്കുന്നുണ്ട്. ക്‌നായിത്തൊമ്മന്റെ സഹായത്തോടെയുണ്ടായ ഈ സംഭവത്തിന് നന്ദിസൂചകമായി ക്നായിത്തൊമ്മനും അനുയായികൾക്കും പലവിധമായ സ്ഥാനമാനങ്ങൾ പെരുമാള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ട് എന്നതിനും ലക്ഷ്യങ്ങളുണ്ട്.
സിലോണിൽ നിന്നുള്ള കമ്മാളരുടെ തിരിച്ചുവരവോടെയായിരിക്കാം വാസ്തുവിദ്യാരംഗത്ത് ഇന്നു കാണുന്ന നിലയിലുള്ള നിർമ്മാണരീതിക്ക് പ്രചാരം കിട്ടിത്തുടങ്ങിയത്. കല്ലും തടിയും ആവശ്യാനുസരണം ഉപയോഗിച്ചും മുകളിലേക്ക് കൂർത്ത കൂരകൾ മച്ചായി ഉപയോഗിച്ചുമുള്ള പൂർവേഷ്യൻ രാജ്യങ്ങളിൽ കാണുന്ന സമ്പ്രദായം ദക്ഷിണേന്ത്യയിൽ കേരളത്തിൽ കൂടുതലായി പ്രയോഗത്തിൽ വന്നതിൽ നിന്ന് മേൽപ്പറഞ്ഞ ഐതിഹ്യകഥകളിൽ എന്തെങ്കിലും ചരിത്രവസ്തുത അടക്കം ചെയ്തിരിക്കുന്നു എന്നു കരുതാവുന്നതാണ്. ചേരനാട്ടില്‍ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു വാസ്തുവിദ്യാ വിദഗ്ദ്ധരായ തച്ചന്മാര്‍ ജീവിച്ചിരുന്നത്. ഉളിയന്നൂർ ദേശക്കാരനായിരുന്ന പെരുന്തച്ചന്‍ പറയിപെറ്റ പന്തിരുകുലത്തിലെ ഒരാളായി ഐതിഹ്യം ഘോഷിക്കുന്നു.
പഴയ കോട്ടയത്തെ ആലയ- ദേവാലയനിർമ്മാണരംഗത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ച സ്ഥപതിവര്യന്മാരുടെ ചരിത്രത്തിലേയ്ക്ക് ഇനി കടക്കാം.
മീനച്ചിൽ നദീതടത്തിലെ കേവലം ഒരു കാര്‍ഷികമേഖല എന്നതില്‍നിന്നും ഒരു പ്രമുഖ ഉൾനാടൻ വാണിജ്യകേന്ദ്രമായി എന്ന താഴത്തങ്ങാടി മദ്ധ്യകാലത്തോടെ അറിയപ്പെട്ടുതുടങ്ങിയിരുന്നു. വിവിധ ജനവിഭാഗങ്ങൾ കൂടുതലായി എത്തിച്ചേർന്ന് പാർപ്പുറപ്പിച്ചതോടെ പാര്‍പ്പിടങ്ങള്‍, ജലയാനങ്ങൾ, പണിയായുധങ്ങൾ ഇവയെല്ലാം നിര്‍മ്മിക്കുന്ന രംഗത്ത് ഉണ്ടായ പുരോഗതി ആ മേഖലയിലെ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയവരെ ഇവിടെ എത്തിക്കേണ്ടതിന്റെ ആവശ്യകതയെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടാകാം.
നാടുവാഴിത്തയുഗത്തിലെ സാമൂഹ്യഘടനയില്‍ ഗ്രാമത്തില്‍ വരുത്തിപ്പാര്‍പ്പിച്ച നിർമ്മാണരംഗത്തെ സാങ്കേതികവിദഗ്ദ്ധര്‍ക്ക് പ്രഥമഗണനീയമായ സ്ഥാനമാണ് ഭരണവർഗ്ഗം നൽകിയിരുന്നത്.
ദേവാലയങ്ങളും ഗൃഹങ്ങളും അതതു കാലങ്ങളില്‍ പൊതുവേ സ്വീകാര്യമായിരുന്ന മികച്ച സൗന്ദര്യശാസ്ത്രസങ്കല്പങ്ങള്‍ക്ക് അനുഗുണമായി നിര്‍മ്മിക്കപ്പെടേണ്ടത് ഭരണവര്‍ഗ്ഗത്തിന്റെ ആഭിജാത്യപ്രകടനത്തിന് അനുപേക്ഷണീയമായിരുന്നു. വാണിജ്യരംഗത്തെ വളര്‍ച്ച ഉണ്ടാക്കിയ സാമ്പത്തികമായ മുന്നേറ്റം ഇതിനു പിൻബലമേകി.
ഭരണവർഗ്ഗത്തിൻ്റെ തണലിൽ വാസ്തുവിദ്യാരംഗത്തെ വിദഗ്ധർ അന്യദേശങ്ങളില്‍ നിലനിന്നിരുന്ന വാസ്തുശില്പരീതികള്‍പോലും സൂക്ഷ്മമായി പഠിക്കുകയും അതിനെ പരമ്പരാഗതമായി നേടിയ വാസ്തുശാസ്ത്രവുമായി ഇണക്കിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ക്കു തുടക്കമിട്ടതും പരിപോഷിപ്പിക്കപ്പെട്ടതും പെരുമാള്‍വാഴ്ചക്കാലത്ത് ആണെങ്കിൽ സ്വതന്ത്രമായ സ്വരൂപവാഴ്ചക്കാലത്ത് അതു വളർച്ചയുടെ പരമകോടിയിലെത്തി. വിവിധ ആകാരങ്ങളിലുള്ള ശ്രീകോവിലും ദാരുശില്പ സമ്പന്നമായ നമസ്കാരമണ്ഡപവും നാലുകെട്ടും കൂത്തമ്പലവും ആനക്കൊട്ടിലുകളും ഗോപുരങ്ങളും ഗജപൃഷ്ടമതിലുമൊക്കെ ചേർന്ന മുക്കാൽവട്ടങ്ങളും നാലുകെട്ടും എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെയായി ഗൃഹ സമുച്ചയങ്ങളും രൂപമെടുത്തത്
അങ്ങനെയാണ്. ജലയാനങ്ങളുടെ നിര്‍മ്മാണത്തില്‍ പരമ്പരാഗതരീതിയും അറബികളും പറങ്കികളും മുഖേനയുണ്ടായ പുത്തന്‍ അറിവുകളും സംയോജിക്കപ്പെട്ടിരുന്നു. ഈ മേഖലയിലുള്ളവരെയെല്ലാം തങ്ങളുടെ പ്രധാന കേന്ദ്രങ്ങളില്‍ വരുത്തി പാര്‍പ്പിക്കേണ്ടത് ഭരണവര്‍ഗ്ഗത്തിന്റെ കടമയുമായിരുന്നു.
തെക്കുംകൂറിലെ വാസ്തുവിദ്യാവിദഗ്ദ്ധരായവരെ കുടുംബസമേതം കൊണ്ടുവന്നത് കൊടുങ്ങല്ലൂര്‍, മധുര, തഞ്ചാവൂർ, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാവാം എന്നത് ആ വിഭാഗങ്ങളിൽ വാമൊഴിയായി നില നിന്നു വരുന്ന പൂർവ്വികസ്മരണയിൽ നിന്ന് അറിയാന്‍ കഴിയുന്നുണ്ട്. മരപ്പണി, കല്‍പ്പണി, ലോഹപ്പണി, ആഭരണനിര്‍മ്മാണം എന്നീ തൊഴിലുകളില്‍ വിദഗ്ധരായവരുടെ കുടുംബങ്ങള്‍ അടുത്തടുത്തായാണ് ജീവിച്ചുവന്നത്. പ്രധാനമായും ക്ഷേത്രനിര്‍മ്മാണത്തിനായി എത്തിച്ചേർന്ന ഓരോരുത്തര്‍ക്കും കരമൊഴിവായി സ്ഥലങ്ങളും മറ്റു വസ്തുവകകളും ഭരണാധികാരികൾ അനുവദിച്ചു കൊടുത്തിരുന്നു. ക്ഷേത്രങ്ങളിലെ സ്ഥപതിസ്ഥാനം പരമ്പരയായി നിലനിര്‍ത്തുന്നതിനുള്ള അവകാശം അതതു ക്ഷേത്രങ്ങളുടെ സ്ഥാനം
നിശ്ചയിച്ച് രൂപകല്പന നടത്തിയ പ്രമാണിമാരുടെ പിന്മുറക്കാർക്കായിരുന്നു. വാസ്തുശാസ്ത്രപരമായ പ്രമാണങ്ങൾ കൈകാര്യം ചെയ്തിരുന്നതിനാലാവാം “പ്രമാണി” എന്ന പേരിലാണ് സ്ഥപതികുടുംബങ്ങളിൽ മൂത്താശാരി അറിയപ്പെട്ടിരുന്നത്.വാണിജ്യവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് വരുത്തിപ്പാര്‍പ്പിച്ചിരുന്ന ഇതരവിഭാഗങ്ങള്‍ക്കായി ഉചിതമായ പാർപ്പിടങ്ങൾ നിര്‍മ്മിച്ചുനല്‍കുന്നതിന് ഈ തച്ചപ്രമാണിമാരുടെ പ്രാഗത്ഭ്യം ആവശ്യമായിവന്നു. രാജാക്കന്മാരുടെ ഇക്കാര്യത്തിലുള്ള ശുഷ്‌കാന്തിയും പ്രോത്സാഹനവും കൂടിയായപ്പോള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കണം എന്ന മുന്‍നിശ്ചയത്തോടെ പണിതുയര്‍ത്തിയ വാസഗൃഹങ്ങൾ അങ്ങാടിയുടെ അലങ്കാരമായി മാറി. തനതായി വികസിതമായ ഒരു വാസ്തുവിദ്യാസമ്പ്രദായം രൂപമെടുത്തു.
താഴത്തങ്ങാടിയിൽ മീനച്ചിലാറിൻ്റെ കിഴക്കേ കരയിൽ വ്യാപാരികളായ നസ്രാണികളുടെ വീടുകളാണ് കൂടുതലായി കാണപ്പെടുന്നതെങ്കിൽ പടിഞ്ഞാറേകരയായ കുമ്മനത്ത് മുസ്ലിങ്ങളുടെ വീടുകളാണ് ഏറെയുള്ളത്. 300 വർഷം പഴക്കമുള്ളവ മുതൽ 150 വർഷം മുമ്പ് പണിത വീടുകൾ വരെ ഇവയിൽ പെടും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ തന്നെ താഴത്തങ്ങാടിയിലെ തനതു പാരമ്പര്യശൈലിയിലുളള ഇരുപതോളം വീടുകൾ പൊളിച്ചുമാറ്റപ്പെടുകയും ആ സ്ഥാനത്ത് കോൺക്രീറ്റ് പെട്ടികൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
താഴത്തങ്ങാടിയിലെ വീടുകളുടെ പൊതുവായ വാസ്തുമാതൃക എങ്ങനെ രൂപമെടുത്തു എന്ന അന്വേഷണത്തിന് വളരെ പ്രസക്തിയുണ്ട്. കാലപ്പഴക്കത്തിനനുസരിച്ച് ശൈലിയിലും വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ട്. ക്രിസ്ത്യാനികളുടെ വീടുകൾക്കും മുസ്ലിങ്ങളുടെ വീടുകൾക്കും വ്യത്യസ്തമായ ശൈലി കാണാനാവും. കേരളീയ വാസ്തു ശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ പാലിച്ചുള്ളവയാണ് എങ്കിലും നദിക്ക് അഭിമുഖമായി നിരന്നിരിക്കുന്ന ഈ വീടുകൾക്ക് നാലുകെട്ട് പോലെയുള്ള പരമ്പരാഗതരീതിയല്ല കാണുന്നത്.
ക്രിസ്ത്യൻ വീടുകൾക്ക് സുറിയാനി – പോർച്ചുഗീസ് ശൈലികളുടെ സമന്വയമാണ് കാണാനാവുക. കുന്നംകുളത്ത് കാണപ്പെടുന്ന പഴയ സുറിയാനിഗൃഹങ്ങളുടെയും മട്ടാഞ്ചേരിയിൽ കാണപ്പെടുന്ന പോർച്ചുഗീസ് മാൻഷനുകളുടെയും രൂപപരമായ പ്രത്യേകതകൾ കേരളീയ നിർമ്മാണരീതികളിൽ ഇവിടെ തെളിഞ്ഞു കാണാനാവുന്നു.
കച്ചവടക്കാരുടെ വീടുകൾക്ക് വേണ്ടതായ അറകളും വരാന്തകളും ഈ വീടുകളുടെ പ്രത്യേകതയാണ്. നദീതീരത്ത് അധികമൊന്നും ഉയർന്നല്ല സ്ഥിതി ചെയ്യുന്നതെങ്കിലും. എങ്കിലും ഭൂഗർഭ അറകളും ഈ വീടുകൾക്കുണ്ട്. തേക്ക്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ കൂടുതലായി ഉപയോഗിച്ചാണ് ഇവയുടെ നിർമ്മിതി. മേൽക്കൂട്ടും ഭിത്തിയുമൊക്കെ തടിയായതിനാൽ വിട്ടുകൾക്കുള്ളിൽ സമശീതോഷ്ണമായ കാലാവസ്ഥയാണുള്ളത്. ഈ വീടുകളെ കുറിച്ച് നിരവധി ആർക്കിടെക്ച്ചർ വിദ്യാർത്ഥികളും ഗവേഷകരും പഠനങ്ങൾ നടത്തിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ആരംഭത്തിലാണ് കോട്ടയം തളിയിൽ മഹാദേവ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ തെക്കുംകൂർ രാജാവ് പുതുക്കിപ്പണിയുന്നത്.
കൊട്ടാരം സ്ഥപതിയായിരുന്ന മഠത്തിങ്കൽ മൂത്താശാരിയാണ് ക്ഷേത്രത്തിൻ്റെ പ്രധാന വാസ്തുശില്പിയെന്ന് കരുതുന്നു. ഇടപ്പള്ളിയിൽ നിന്നെത്തിയ കൽപ്പണിക്കാരാണ് നിർമ്മാണത്തിൽ പങ്കു ചേർന്നത്. ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൻ്റെ നിർമ്മിതി പ്രത്യേകതകളോടു കൂടിയതാണ്.താഴത്തങ്ങാടി ജുമ മസ്ജിദ് കേരളീയ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. പഴയ കാല മുസ്ലിം പള്ളികളിൽ തടിയിൽ ഇത്രയും സങ്കീർണ്ണമായ കൊത്തുപണികളോടു കൂടിയത് വേറെയുണ്ടാകാനിടയില്ല.
കോട്ടയം വലിയ പള്ളിയുടെയും ചെറിയപള്ളിയുടെയും നിർമ്മാണത്തിൽ പോർച്ചുഗീസ് വാസ്തുവിദഗ്ദ്ധനായ അന്തോണി മേസ്തിരിയോടൊപ്പം നാട്ടുകാരായ മൂത്താശാരിമാർ സഹകരിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നുണ്ട്. അങ്ങനെയെങ്കിൽ പോർച്ചുഗീസ് സമ്പ്രദായം മനസ്സിലാക്കിയെടുക്കാനും പ്രയോഗിക്കാനും നാട്ടുകാരായ തച്ചൻമാർക്ക് സാഹചര്യമൊരുങ്ങിയിട്ടുണ്ടാവും.അതു കൊണ്ടു തന്നെയാകാം താഴത്തങ്ങാടിയിലെ വീടുകളിലും ഈ സാംസ്കാരികസമന്വയം ദൃശ്യമാകുന്നതും.
കോട്ടയം തളിയില്‍ക്ഷേത്രവും താഴത്തങ്ങാടി ജുമാ മസ്ജിദും പണിയുന്നതിനായി വിശ്വകര്‍മ്മജർ കൊടുങ്ങല്ലൂരില്‍ നിന്നാണ് എത്തിയതെന്നു കരുതപ്പെടുന്നു. അതില്‍ ഒരു കുടുംബത്തിലെ രണ്ടു മൂത്താശാരിമാർ ജുമാ മസ്ജിദിൻ്റെ പണിക്കിടെ താഴെ വീണ് മരണപ്പെട്ടതായുള്ള വാമൊഴികഥ പ്രചാരത്തിലുണ്ട്.
താഴത്തങ്ങാടിയില്‍ മീനച്ചിലാറിന് അഭിമുഖമായി കാണുന്ന പുരാതനമായ ചില ഗൃഹങ്ങൾ വേളൂരിലെ വടക്കേടത്ത് കണ്ടങ്കാളി ആചാരിയാണ് നിർമ്മിച്ചതെന്ന് മുഖപ്പിൽ രേഖപ്പെടുത്തിയത് കണ്ടിട്ടുണ്ട്. വേളൂര്‍ പാറപ്പാടം ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തെക്കേടത്ത്, വടക്കേടത്ത് എന്ന കുടുംബക്കാരുടെ മുൻഗാമികളാണ് സ്ഥപതികളായി അറിയപ്പെടുന്നത്.. തെക്കേടത്ത് കുഞ്ഞുപിള്ള ആചാരിയും മൂന്നുതലമുറ മുമ്പുള്ള പ്രശസ്തനായ ഒരു തച്ചപ്രമാണിയായിരുന്നു. താഴത്തങ്ങാടിയിൽ തന്നെയുള്ള ചില വീടുകള്‍ അദ്ദേഹത്തിന്റെ വാസ്തുവിദ്യാ വൈഭവത്തിന് ഉദാഹരണങ്ങളാണ്.
തെക്കേടത്ത് കുടുംബത്തില്‍ മുന്‍കാലത്ത് ദേവീഭക്തനായ ഒരു തച്ചപ്രമാണി ഉണ്ടായിരുന്നു. പാറപ്പാടത്തെ സ്ഥപതീസ്ഥാനം മുറയ്ക്ക് അദ്ദേഹത്തിനായിരുന്നു ലഭ്യമായിരുന്നത്. തെക്കുംകൂര്‍ രാജാവിനുണ്ടായ ഏതോ തെറ്റിദ്ധാരണയുടെ ഫലമായി ഈ സ്ഥാനം നഷ്ടമാകുകയും ഏഷണിക്കാരനായ മറ്റൊരു ആശാരിക്ക് കല്പിച്ചു നല്കുകയും ചെയ്തു. ഇതറിഞ്ഞ് അത്യന്തം വിഷണ്ണനായിത്തീര്‍ന്ന ആ അഭിമാനി അലമുറയിട്ടുകൊണ്ട് പാറപ്പാടത്ത് ദേവിസന്നിധിയിലെത്തുകയും ബലിക്കല്ലില്‍ വിതുളികൊണ്ട് കഴുത്തറുത്ത് ആത്മഹൂതി ചെയ്യുകയും ചെയ്തത്രെ. ഈ കാരണവരുടെ ആത്മാവിനെ ആവാഹിച്ച് അറുകൊലയായി പ്രതിഷ്ഠിച്ചിരിക്കുന്നു.
അയ്മനം, ഒളശ്ശ തുടങ്ങിയ പ്രദേശങ്ങളിലെ ക്ഷേത്രനിര്‍മ്മാണത്തിന് ചുമതലപ്പെടുത്തിയ സ്ഥപതികളുടെ ഒരു കുടുംബമുണ്ടായിരുന്നു. അവരിൽ ചിലരെ കുമ്മനം ദേശത്തെ നിര്‍മ്മാണകാര്യങ്ങള്‍ക്കായി കൊണ്ടുവന്നു പാര്‍പ്പിച്ചു. പെരുമ്പാലയില്‍ എന്ന പേരിലറിയപ്പെട്ടിരുന്ന കുടുംബക്കാരാണ് ഇളങ്കാവ് ദേവീക്ഷേത്രം, തൈക്കാട്ട് തൃക്കയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ പണിതുയര്‍ത്തിയത്. മീനച്ചിലാറിനോടു ചേര്‍ന്നുള്ള വിവിധ മുസ്ലീംഭവനങ്ങള്‍ ഇവരുടെ പ്രതിഭയെ ഉയര്‍ത്തിക്കാട്ടുന്നു. കോയിപ്പുറത്ത്, വെടിപ്പുരയ്ക്കല്‍, വലിയവീട്ടില്‍ എന്നിവ പ്രധാന ഉദാഹരണങ്ങളാണ്.
പെരുമ്പാലയില്‍ കൊച്ചുപണിക്കര്‍ രണ്ടുതലമുറയ്ക്ക് മുമ്പുണ്ടായിരുന്ന ഒരു പ്രശ്‌സ്ത തച്ചപ്രമാണിയായിരുന്നു. ശബരിമലക്ഷേത്രം അഗ്നിബാധയെത്തുടര്‍ന്ന് പുനര്‍നിര്‍മ്മിച്ചപ്പോള്‍ വാസ്തുവിന്റെ മേല്‍നോട്ടം കൈകാര്യം ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട ആശാരിമാരുടെ സംഘത്തില്‍ ഇദ്ദേഹത്തിന്റെ മൂത്ത പുത്രനായ നാരായണനാചാരിയും ഉൾപ്പെട്ടിരുന്നു.
ഈ കുടുംബങ്ങളോടൊപ്പം പ്രദേശത്തെ വീടുനിര്‍മ്മാണത്തിനും ഗൃഹോപകരണനിര്‍മ്മാണത്തിനുമായി എത്തിച്ചേര്‍ന്ന കുടുംബങ്ങളുടെ പിന്‍മുറക്കാര്‍ മണലേൽ, ആലയ്ക്കല്‍, പുതിയാറ, ചെറുകോത്ര എന്നീ കുടുംബപ്പേരുകളില്‍ കുമ്മനം ദേശത്ത് വസിച്ചുവരുന്നു. വൈദ്യം, ശസ്ത്രക്രിയ എന്നീ ചികിത്സാരീതികളിൽ പ്രാവീണ്യം നേടിയിരുന്ന പല വ്യക്തികളെയും ചെറുകോത്ര എന്ന കുടുംബം സംഭാവന ചെയ്തിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെറുകോത്ര വൈദ്യര്‍ ആ നിലയില്‍ പ്രശസ്തനായിരുന്നു.വഞ്ചിപ്പണിയുമായി ബന്ധപ്പെട്ട് കുട്ടനാട്ടില്‍നിന്നും എത്തിയവരുടെ പിന്‍മുറക്കാരും കുമ്മനത്ത് ഇന്നുമുണ്ട്.
തെക്കുംകൂര്‍ രാജാവ് തിരുനക്കര മഹാദേവക്ഷേത്രം പണിയുന്നതിനായി വരുത്തിപ്പാര്‍പ്പിച്ച മൂത്താശാരിയുടെ കുടുംബമാണ് മഠത്തിങ്കല്‍ എന്ന പേരില്‍ പുത്തനങ്ങാടിയിലും തിരുനക്കരയുടെ വടക്കേ ചെരുവിലും രണ്ടു ശാഖകളായി വസിച്ചുവരുന്നത്. ഇവരോടൊപ്പം ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് എത്തിച്ചേര്‍ന്ന മറ്റൊരു കുടുംബക്കാര്‍ തോട്ടകത്ത് എന്ന പേരില്‍ തിരുവാതുക്കല്‍ വസിച്ചുവരുന്നു. തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ സ്ഥപതീസ്ഥാനം അലങ്കരിച്ച മഠത്തിങ്കല്‍ ആശാരിമാരുടെ കുടുംബത്തിന് ചിറയില്‍പാടത്തിനും തിരുനക്കരയ്ക്കും ഇടയിലുള്ള സ്ഥലം കരമൊഴിവായി നല്‍കുകയും ക്ഷേത്രത്തില്‍നിന്ന് ആണ്ടോടാണ്ട് പലവിധ അവകാശങ്ങളും കല്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ആ കുടുംബത്തിലെ പിന്മുറക്കാര്‍ പറയുന്നു.പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളി, പുത്തനങ്ങാടി കുരിശുപള്ളി എന്നിവയുടെ നിര്‍മ്മാണത്തില്‍ ഈ കൂടുംബത്തിലെ വാസ്തുവിശാരദന്മാർ വഹിച്ച പങ്ക് സ്മരണീയമത്രെ.
ലേഖകൻ : പള്ളിക്കോണം രാജീവ്
സംസ്ഥാന കോ ഓഡിനേറ്റർ കേരള പ്രാദേശികചരിത്ര പഠനസമിതി
ഫോട്ടോ കടപ്പാട് :ഡോ. ബിനുമോൾ ടോം (ആർക്കിടെക്റ്റ് )
മാത്തോ വീട് തികച്ചും പ്രാദേശികമായഒരു നിർമ്മിതിയാണ് പരിസ്ഥിക്കും കാലാവസ്ഥക്കും ഇണങ്ങിയത്.മനോഹരമായൊരു ദൃശ്യം വീടിനടുത്തുള്ളപ്പോൾ എന്തിനാണ് കൃത്രിമ വസ്തുക്കൾ കൊണ്ട് അകത്തളം നിറക്കുന്നത്.ചുറ്റിനുമുള്ളത് ചിലപ്പോ കുന്നാവാം,അടുത്ത പ്ലോട്ടിലെ മരമാവാം പുഴയാവാം അങ്ങനെ പലതുമാവാം. പ്രകൃതിയുടെ വരദാനങ്ങളെ അകത്തളത്തിൻറെ ഭാഗമാക്കുക. അതുവഴി അകവും പുറവും തമ്മിലുള്ള ലയനം സാധ്യമാക്കുക (interior exterior merging ). പെരിയാറിന്റെ തീരത്തുള്ള ഈ വീട് കാണുമ്പോൾ ഇത്തരമൊരു ചിന്തയാണുരുക.
ഉപയോഗിക്കുന്ന മെറ്റീരിയലിൻറെ പ്രൈസ് ടാഗിലോ,കൃത്രിമമായ് സൃഷ്ടിച്ചെടുക്കുന്ന അലങ്കാരത്തിലോ,ആർഭാടത്തിലോ അല്ല ഒരു വീട് ചൈതന്യമുള്ളതാവുന്നത്.ഓരോ വീടും പണിത് കഴിഞ്ഞ് അതിൽ താമസിച്ച് തുടങ്ങുമ്പോൾ ആ വീടിന് കൊടുക്കുന്ന എനർജിയും ആ വീട് തിരിച്ചു നൽകുന്ന ഒരു എനർജിയുമുണ്ട്. ഇതു രണ്ടും ബാലൻസിലാവുമ്പോഴാണ് വീട് ചൈതന്യമുള്ളതാവുന്നത്. അവിടെയാണ് വാസ്തുവിദ്യ വിജയിക്കുന്നത്.
റെനൊവേഷൻ
ഇതൊരു റെനൊവേഷൻ പ്രൊജക്റ്റാണ് .പ്ലോട്ടിൽ നിലവിലുണ്ടായിരുന്ന ചെറിയൊരു സ്ട്രക്ച്ചർ അതിനെ പുതുക്കിയെടുത്തു.മുകളിൽ ഒരു നില കൂട്ടിച്ചേർത്തു. ഒരു വരാന്ത വഴി പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു നിർമ്മിതി അടുത്ത് തന്നെ തീർത്തു.പഴയ സ്ട്രക്ച്ചറിനു മുന്നിലും പിന്നിലും ആയി വരാന്തകളും ഉള്ളിൽ കോർട്യാർഡും നൽകി.
രണ്ടു ബെഡ്റൂമുകൾ,ഒരു എന്റർടൈൻമെന്റ് ഏരിയ, ഹോം തീയേറ്റർ ബാൽക്കണികൾ.കിച്ചന്റെ സമീപം വർക്ക് ഏരിയ എന്നിവയെല്ലാം പുതുതായി ചെയ്തെടുത്തു. ബെഡ്റൂം പുതുക്കിയപ്പോൾ പഴയ സ്ട്രക്ചറിൻറ ഭാഗമായുണ്ടായിരുന്ന ഭിത്തിയെ മരം കൊണ്ട് പൊതിഞ്ഞു ഒരു ഡിസൈൻ എലമെൻറാക്കി.
ഈ കൂട്ടിച്ചേർക്കലുകളെല്ലാം കഴിഞ്ഞു നിറയെ ജനാലകളും സുതാര്യമായ ഗ്ലാസ് ചുമരുകളും ഭംഗിയുള്ള വരാന്തകളും കൂടി ആയപ്പോൾ വീടിന്റെ മുൻഭാഗവും പിൻഭാഗവും ഒരേപോലെ ഭംഗിയുള്ളതായി.ഒരു ബൊട്ടിക് റിസോർട്ട് പോലെ.പ്രാദേശിക വാസ്തുകലയുടെ തനതു വാസ്തുകലയുടെ നേർക്കാഴ്ച
പുഴയുള്ളത് വീടിന്റെ പിന്നിലാണ്.പുഴയുടെ കാഴ്ചകളെ വീടിന്റെ ഉള്ളിലും വ രാന്തകളിലും നിറച്ചു.ചുറ്റിനുമുണ്ടായിരുന്ന മരങ്ങൾക്ക് പുറമെ ലാൻഡ്സ്കേപ്പും ചെയ്തു. പച്ചപ്പ് ഒന്ന് കൂടി നിറച്ചപ്പോൾ എലിവേഷൻറെ കാഴ്ചക്ക് ഭംഗി കൂടുതൽ മുന്നിലാണോ പിന്നിലാണോ എന്ന് ചിന്തിപ്പിക്കും വിധമായി .
ഇന്റീരിയറിൻറെ കാര്യമെടുത്താൽ ലിവിങ് ഡൈനിങ് ഏരിയകൾക്ക് ചുമരിൽ ചെങ്കല്ലിൻറെ ക്ലാഡിങ്ങും സീലിങ്ങിലും നിലത്തും എക്സ്പോസ്ഡ് കോൺക്രീറ്റിന്റെ ഗ്രേ കളറുമാണ്.ഫാമിലി ഡൈനിങ്ങിന്റെ സമീപമുള്ള വരാന്തക്കും ചെങ്കൽ ക്ലാഡിങ് തന്നെ.ഇവിടെ ഒരു ചുമരിൽ വുഡ് കൊണ്ട് ഹൈലൈറ്റ് ചെയ്തു പ്രെയർ ഏരിയ സ്ഥാപിച്ചു.ഇവിടുത്തെ വരാന്ത നൽകുന്ന കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്.
പുഴയും പുഴയിലെ ചീന വലയും ചുറ്റിനുമുള്ള മരങ്ങളും പച്ചപ്പുമെല്ലാം ഉള്ളിലും എത്തുന്നുണ്ട്.അകത്തിരുന്നാലും പുറത്തിരിക്കുന്ന അനുഭവം.
കോർട്യാർഡാണ് ഹൈലൈറ്
അകത്തളത്തിലെ ഓരോ ഏരിയയും ഇന്നയാവശ്യത്തിനു മാത്രമേ ഉപയോഗിക്കാവു എന്ന നിബന്ധനയൊന്നുമില്ല.എവിടെ വേണമെങ്കിലുമിരിക്കാം.സ്റ്റെയർകേസിനടിയിൽ, സ്റ്റെപ്പിൽ, ലിവിങ്ങിൽ വരാന്തകളിൽ ,കോർട്യാർഡിൽ അങ്ങനെ എവിടെയും.സ്റ്റെയർകേസ് കയറുന്നത് ഗ്ലാസ് ചുമരുകൾക്ക് അപ്പുറമുള്ള കോർട്യാർഡിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടാണ്.ഹരിതാഭ നിറഞ്ഞ കോർട്യാഡും പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ ഒന്നാണ്.സ്റ്റെയർകേസ് ഏരിയായുംഇവിടെ ഒരു ഡിസൈൻ എലമെന്റായി മാറുന്നുണ്ട്.
നാലുപാടും തുറക്കുന്ന ജനാലകൾ .അതിലൂടെ ഉള്ളിലേക്ക് എത്തുന്ന പരിസര ക്കാഴ്ചകൾ.നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും അനുഭവമാക്കി മാറ്റുന്ന ആസ്വാദ്യകരമാക്കുന്ന അകത്തളം .വെളുത്ത ശൂന്യമായ ചുമരുകൾ ഉള്ളിൽ വെളിച്ചം നിറയ്ക്കാൻ സഹായിക്കുന്നു.കിച്ചൻറ വർക്കേരിയ ഒരു ഗാർഡനായാണ് ഡിസൈൻ ചെയ്തിട്ടുളളത്.ജി ഐ പൈപ്പിലും സുതാര്യമായ റുഫിലും വല്ലികൽ പടർന്നു കയറിയിട്ടുണ്ട്. ഇവിടുത്തെ പുറംചുമരിനും ചെങ്കല്ലിൻറ ക്ളാഡിങ്ങാണ്.ഇത് എലിവേഷൻറ കാഴ്ച യെ ഒന്ന് കൂടി ആകർഷകമാക്കുന്നു.
പിന്നിലെ പുഴക്കരയിൽ കാഴ്ചകൾ കണ്ടിരിക്കാൻ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു.പ്രാദേശികമായ, കാലാവസ്ഥക്ക് ഇണങ്ങുന്ന നിർമ്മാണ രീതിയും മെറ്റീരിയലുകളും .ഗുണമേന്മയിൽ ഒന്നിനും വിട്ട് വീഴ്ചയില്ല.കാറ്റ് മഴ വെയിൽ എന്നിങ്ങനെ പുറത്തേ ഓരോ മാറ്റവും അനുഭവവേദ്യമാക്കുന്ന വരാന്തകൾ;വീട് എന്ന അനുഭവത്തെ ഓരോ ഇഞ്ചിലും ഏതു പ്രവർത്തി ചെയ്യുമ്പോഴും അതിൻറ പൂർണ്ണതയിൽ അനുഭവിക്കാൻ ആസ്വദിക്കാൻ കഴിയുന്ന ഇടം.
Why clutter the interior with artificial elements when there is a beautiful natural scenery just outside the house? Whether it’s a nearby hill, a neighbouring tree, a flowing river, or any other natural feature, incorporating these gifts of nature into the interior design allows for a seamless blend between the interior and exterior.
The liveability of a house isn’t determined by the price tag of the materials used, the artificial decorations, or the extravagance. When a house is built and lived in, there is an energy that is imbued into that house and an energy that it gives back. Only when these energies are in harmony does the house truly come alive.
Like a Boutique Resort
Set along the picturesque Periyar River, the house of Matho is an ode to vernacular-tropical architecture. The site is located in a typical residential suburb in Kerala and is approached through a narrow road, giving no hint to the presence of an architectural gem in the vicinity.The client owns multiple resorts and hotels of his own but he felt like his own home fell short in aesthetics; this became the brief, to renovate his existing home to feel like a boutique resort, with views towards the river wherever possible.
Upon entry to the site, the visitor is welcomed by lush lawns and tropical greens and a pathway leads him further into the site. A long exposed laterite wall acts as an axis,demarcating the entry walkway and public spaces from the semi-public and private spaces.There is a thick growth of calathea along its side which contrasts with the bright brick red of laterite, acting as a defining element leading to the sitout.
Entering into the house, one feels the richness of wood in carefully curated handpicked furniture with the backdrop of the beautiful Periyar River. He then proceeds into the semi-public spaces through a passage with courtyards on either side.
Dining is placed at the end of the passage; followed by the prayer space which is designed in such a way that its outer wall is slightly offset from the main structure and this wall later becomes part of the outdoor kitchen. On one side are the open kitchen and staircase, and then the bedroom. The master bedroom is placed on the other side of the dining room, with a deck that has panoramic views of the river.
The kitchen work area is designed as a garden. The GI pipe and transparent roof are covered with creepers. Red stone cladding has been used for the exterior wall here, enhancing the appeal of the elevation.
Moving to the first floor, there are two bedrooms directly above the ones on the ground floor, along with a media room, a family living, and a recreational room. One of the bedrooms has a deck with views towards the river.
The family living is atop dining on the ground floor with a double-height space overlooking part of the prayer space. The media room has a small deck/ balcony and can accommodate six people. Accessed through a semi open passage with only handrails, the recreational room is designed with clear glass windows and coloured glass accents all around, to provide views to all sides.
As one ascends the staircase, the beauty of the courtyard beyond the glass walls unfolds,turning the staircase itself into a design feature. The absence of heavy furniture and windows opening on all sides allows the surrounding views to flood in, creating an interior that transforms every moment of daily life into an experience. The use of white blank walls help fill the interior with light.
The view from the veranda holds great significance throughout design of the house, encompassing the river, the Chinese fishing nets, and the lush greenery of the surroundings.These vistas seamlessly merge with the interior, blurring the distinction between being indoors or outdoors.
Each area of the interior serves multiple purposes, inviting one to relax anywhere – whether on the steps, beneath the staircase, in the living room, on the veranda,or within the courtyard.Seating has been strategically placed to allow for the enjoyment of river views at the rear side. Utilizing local, climate-friendly construction methods and materials ensures quality without compromise.
The verandahs offer an immersive experience, allowing one to feel every change in theoutdoor environment, whether it’s the wind, rain, or sun. It’s a space where the feeling of home is fully embraced with warmth and comfort, in every inch and every activity. An ideology that the firm follows in almost all of its projects is that the materials used become the interior design elements in itself, without much else added for ornamentation.This concept has been religiously executed in the House of Matho too.
Adaptations of different Vernacular Kerala architecture concepts such as sloping roofs, courtyards with lush tropical greens, and water bodies have helped in regulating the internal climate within the building to a great extent. The use of diverse natural materials, and their uniqueness in physical and decorative features, makes the project stand out while adapting to nature.
പണ്ട് കാലങ്ങളിൽ വീടിനോട് അനുബന്ധിച്ച് ജലാശയങ്ങളും ചിറകളും കുളങ്ങളും കുളപ്പടവുകളും സർവസാധാരണമായിരുന്നു .കുളിക്കുവാൻ മാത്രമല്ല കൃഷിക്കും മൃഗങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഒന്നിലധികം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും നമ്മുടെ വീടിന്റെ ചുറ്റുപാടുകളിൽ ഉണ്ടായിരുന്നു .
A Heritage Walkway
അത്തരം ജലസ്രോതസ്സുകളിൽ നാൽക്കാലികൾക്ക് വെള്ളം കുടിക്കാനും അവയെ കുളിപ്പിക്കാനും പ്രേത്യേകം ഒരെണ്ണം .
നാൽക്കാലികളെല്ലാം കൂടി തിക്കിത്തിരക്കി ഒരുമിച്ച് കുളത്തിലേക്കിറങ്ങാതെ വരിയായി നടന്നു കയറുവാനും ഇറങ്ങുവാനും പാകത്തിനുള്ള വഴി പ്രേത്യേകം തയ്യാറാക്കിയിരുന്നു.
കരിങ്കല്ലും വെട്ടുകല്ലും സിമന്റും ഒക്കെ ഇതിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഇന്നത്തെ കാലത്ത് പ്രാധാന്യമില്ലാതാവുകയോ അതുമല്ലെങ്കിൽ ചിലപ്പോ ഒരു കൗതുകക്കാഴ്ചയായി മാറുകയോ ചെയ്യുന്നു ഈ നിർമിതികൾ .
മലപ്പുറം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നുമാണ് ഈ പൗരാണിക നിർമ്മിതി കാണുവാൻ ഇടയായത്
മഴവിൽ പാലവും കെട്ടുവള്ളം പാലവും കടന്ന് ഗോശ്രീ പാലത്തിലെത്തി അവിടുന്ന് പ്രസ്റ്റീജ് ഗ്രൂപ്പിൻറെ ഫ്ലാറ്റിനപ്പുറം വടുതല -ചിറ്റൂർ റോഡിലേക്ക് നീങ്ങുന്ന കൊച്ചി മറൈൻ ഡ്രൈവിന്റെ പിന്തുടർച്ച;സായാഹ്നം ചിലവഴിക്കാൻ ഇപ്പോൾ ആളുകൾ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഈ റോഡും പരിസര പ്രദേശങ്ങളുമാണ്. മറൈൻഡ്രൈവിലെ തിരക്കും നഗരത്തിലെ വാഹന ബാഹുല്യവും കായലിനോട് ചേർന്നുള്ള താരതമ്യേന തിരക്കും ബഹളവും കുറഞ്ഞ ഈ റോഡിനെയും പരിസരത്തെയും തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. റോഡിൻറെ ഒരു ഭാഗത്തെ അവസ്ഥയാണ് ഇതെങ്കിൽ മറുഭാഗത്ത് റ്റാറ്റ ത്രിത്വത്തിന്റെ ഫ്ലാറ്റ് സമുച്ചയവും കൊച്ചിയുടെ പുരാതന റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന മംഗളവനവും അതിനപ്പുറം ഹൈക്കോർട്ടും സബ്ജയിലും സെൻട്രൽ പോലീസ് സ്റ്റേഷനും ഉൾപ്പെടുന്ന ഒരു ബഫർ സോൺ ആണ്. ഓൾഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന മംഗളവനം പക്ഷി സങ്കേതം കൊച്ചി നഗരത്തിന് ശുദ്ധവായു പ്രദാനം ചെയ്യുന്ന ഒരു ഹരിത കേന്ദ്രം തന്നെയാണ്.
മറൈൻഡ്രൈവിൽ നിന്നും ഗോശ്രീ പാലത്തിലേക്കുള്ള റോഡിൽ എബ്രഹാം മാടമാക്കൽ റോഡിൽ നിന്നും ഏതാനും മീറ്റർ ഉള്ളിലേക്ക്കയറി കുറ്റിക്കാടുകൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന ഒരൊറ്റ മരം ഉണ്ട്. ആ മരത്തിന് ചുവട്ടിലാണ് മഹാകവി ജി .ശങ്കരക്കുറുപ്പ് സ്മാരകം. അദ്ദേഹത്തെപ്പോലൊരു മഹാകവിക്ക് ഇവിടെയാണോ സ്മാരകം തീർക്കുന്നത് എന്നൊരു ചിന്ത ഇങ്ങോട്ടേക്ക് വരുമ്പോൾ നമ്മുടെ മനസ്സിൽ ഉണരുക സ്വാഭാവികമാണ്.എന്നാൽ ഈ നഗരത്തിരക്കിനിടയിൽ ചുറ്റിനും തലയുയർത്തി നിൽക്കുന്ന അംബര ചുംബികളായ സൗധങ്ങൾക്കിടയിൽ 25 സെൻറിൽ തീർത്തിട്ടുള്ള ഈ സ്മാരകത്തിൽ എത്തിയാൽ ഈ ചിന്തയൊക്കെ മാറും.
ഈ സ്ഥലം തന്നെയാണ് ഈ സ്മാരകത്തിന് ഏറ്റവും അനുയോജ്യമായത് എന്ന് നമുക്ക് മനസ്സിലാവും .ഒരു കെട്ടിടം അത് ബഫർ സോണിലോ അല്ലെങ്കിൽ പരിസ്ഥിതി ലോലപ്രദേശത്തോ ആണെങ്കിൽ അവിടെയൊക്കെ കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട,ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അത്തരം എല്ലാവിധ മര്യാദകളും പാലിച്ചുകൊണ്ടുള്ള ഒരു നിർമ്മാണം തന്നെയാണ് ഈ സ്മാരകം എന്ന് ഉറപ്പിച്ചു പറയാം. അതിനു നേതൃത്വം വഹിച്ചതാകട്ടെ മുതിർന്ന ആർക്കിടെക്റ്റും ആർട്ടിസ്റ്റും കൂടിയായ എസ് ഗോപകുമാർ ആണ്. ഇത്തരം ഒരു സ്മാരകം നിർമ്മിക്കാൻ ഏറ്റവും അനുയോജ്യനായ ഒരു വാസ്തുശില്പിയെ തന്നെയാണ്കൊച്ചി കോർപറേഷൻ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതിൽ സംശയമില്ല.
പോയട്രി മ്യൂസിയം വിത്ത് ആർട്ട് ഗ്യാലറി
ഒരു കവിത മ്യൂസിയം ഒപ്പം ആർട്ട് ഗ്യാലറിയും ചേർന്നതാണ് സ്മാരകം.ഒരു ലോബിയിലേക്കാണ്ചെന്ന്കയറുന്നത്.അത് തന്നെയാണ് റിസപ്ഷനും. ഇടതുവശത്തെ വാതിൽ തുറന്നാൽ ബേസ്മെന്റ് ലെവലിലേക്കിറങ്ങാം ഇവിടെയാണ് കവിത മ്യൂസിയം.മഹാകവി ജിയെ കൂടാത വൈലോപ്പിള്ളിയുടെയും,ചങ്ങമ്പുഴയുടെയും പേരിലുള്ള ക്യൂബിക്കിളുകൾ കൂടിയുണ്ട്; അക്യൂസ്റ്റിക്,ലൈറ്റിങ് തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് മൂന്ന് ക്യൂബിക്കിളുകളും. ചുമരലങ്കരിക്കുന്നത് ഇവരുടെയെല്ലാം അപൂർവ്വ ചിത്രങ്ങളും കൊച്ചിയുടെ ആദ്യകാല ചിത്രങ്ങളും ചേർന്നാണ്. ചരിത്ര ഡോക്യുമെൻററികൾ പ്രദർശിപ്പിക്കുവാൻ ഒരു മിനി തിയേറ്ററും ഉണ്ട്.
മ്യൂസിയത്തിൽ നിന്നും ഏതാനും സ്റ്റെപ്പുകൾ കയറിയാൽ മുകളിലെ ആർട്ട് ഗ്യാലറിയിലെത്താം . ഈ ഗ്യാലറി കലാകാരന്മാർക്ക് അവരുടെ സൃഷ്ടികളുടെ പ്രദർശനത്തിന് റെന്റിനു നൽകപ്പെടും. ഇതൊരു വരുമാനമാർഗം കൂടിയാണ്. കെട്ടിടത്തിന്റെ മുകളിലെ ഓപ്പൺ എയർ ടെറസിലേക്ക് കയറിയാൽ ഇവിടെയാണ് ‘ജിയുടെ’ ചരിത്ര മ്യൂസിയം. ഒരു ഓപ്പൺ തീയേറ്റർ -ഇവിടം കവിത പാരായണത്തിനും മറ്റു ചെറിയ കലാപരിപാടികൾക്കുള്ള ഇടമാകുന്നു. ഏതാനും സ്റ്റെപ്പുകൾ കൂടി മുകളിലേക്ക് കയറിയാൽ മഹാകവി ജിയുടെ ചരിത്രവും ജീവിതവും പുരസ്ക്കാ രങ്ങളും കവിതകളുടെ വിശദാംശങ്ങളുമെല്ലാം ഫലകങ്ങളായി പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിനിടയിൽ സ്റ്റീൽ കമ്പികൾ ഉപയോഗിച്ച് ഒരു മ്യൂറൽ ആർട്ട് പോലെ മഹാകവിയുടെ രൂപം ദൂരെ നിന്ന് തന്നെ കാണാനാവും വിധം വലിയൊരു ടവറായി സ്ഥാപിച്ചിരിക്കുന്നു.
ഓടക്കുഴൽ അവാർഡ് അദ്ദേഹത്തിന് ലഭിച്ച പുരസ്ക്കാരങ്ങളിൽ ഏറ്റവും പ്രധാനം ഇന്ത്യൻ പ്രസിഡന്റിന്റെ കൈകളിൽ നിന്നും വാങ്ങിയ പരമോന്നത ബഹുമതിയായ ജ്ഞാനപീഠപുരസ്കാരമാണ്.'ഓടക്കുഴൽ'എന്ന കവിതാസമാഹാരത്തിന് ലഭിച്ച ഈ അംഗീകാരം മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവ് എന്ന സ്ഥാനത്തിന് മഹാകവി 'ജി'യെ അർഹനാക്കി.പിന്നീട് അദ്ദേഹത്തിൻറെ പേരിൽ എല്ലാവർഷവും ഏറ്റവും മികച്ച കൃതിക്ക്ഓടക്കുഴൽ അവാർഡും ഏർപ്പെടുത്തി.ഓടക്കുഴലിനെ വളരെ പ്രതീകാത്മകമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
മെറ്റലിൽ തീർത്തിട്ടുള്ള ആറു മീറ്റർ നീളമുള്ള വലിയൊരു ഓടക്കുഴൽ ഏറ്റവും മുകളിലത്തെ ഏരിയയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിൻറെ താഴെ നീലനിറത്തിലുള്ള പൂളും തീർത്തിരിക്കുന്നു.പൂളിലെ വെള്ളത്തിൽ ഓടക്കുഴലിന്റെ രൂപം പ്രതിഫലിക്കുന്നു.നിരന്തരം ഒഴുകുന്ന കാറ്റിനൊപ്പം നിറയുന്ന ഓടക്കുഴൽ നാദം സംഗീതവിരുന്നാകുന്നുണ്ട്. ആർക്കിടെക്റ്റിന്റെ നിർമ്മാണ വൈഭവം മാത്രമല്ല കലാ ചാതുര്യത്തിന്റെ,പ്രകടന വൈഭവത്തിന്റെ,സംഗീതാസ്വാദനത്തിന്റെ നേർക്കാഴ്ച കൂടിയാകുന്നു ഈ ശാന്തമായ ഇടം.
ഓപ്പൺ എയർ ഓഡിറ്റോറിയം രാവിലെ യോഗപരിശീലനത്തിനും ഉപയോഗിക്കാവുന്നതാണ്.വിവിധ ലെവലുകൾ ഉണ്ടെങ്കിലും എല്ലാ ഏരിയകളിലേക്കും വീൽചെയർ കയറും എന്നത് ശ്രദ്ധേയം തന്നെ കാലത്തിനൊത്ത മാറ്റം കൊണ്ട് വരുവാൻ മുതിർന്ന ആർക്കിടെക്റ്റ് ശ്രമിച്ചിട്ടുണ്ട്. തൊട്ടടുത്താണ് മംഗളവനം എന്ന ചെറുപക്ഷി സങ്കേതമെന്നതിനാൽ ചുറ്റുപാടുമുള്ള ,കണ്ടൽക്കാടുകളെ, മരങ്ങളെ,കുറ്റിചെടികളെ ഒന്നും നശിപ്പിച്ചിട്ടില്ല .സ്മാരകത്തിന് സമീപം നിറയെച്ചില്ലകളുമായി തണൽ വിരിച്ച് നിൽക്കുന്ന ഒറ്റമരത്തെ പ്രത്യേകം സംരക്ഷിച്ചിട്ടുണ്ട് .
നിർമ്മാണത്തിനുശേഷം ചുറ്റിനും ചെറുകാടുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയുടെ നിറച്ചാർത്തിനു നടുവിൽ കവിയുടെ കാവ്യാലാപന ലാളിത്യത്തെ പ്രതിനിധീകരിക്കുന്ന വെള്ളനിറത്തിനാണ് എങ്ങും പ്രാധാന്യം നൽകിയിരിക്കുന്നത് . കഫറ്റീരിയയും വാഹന പാർക്കിങ് ഏരിയയുമെല്ലാം അധികം വൈകാതെ പണി പൂർത്തിയാകും. നിർമ്മിക്കുവാൻ ഏറെ വൈകിയെങ്കിലും മഹാകവിയുടെ സ്മാരകം നഗരനടുവിലെ തിരക്കുകൾക്കിടയിൽ പ്രത്യേകിച്ച് രാവിലെയും വൈകുന്നേരങ്ങളിലും ആളുകൾക്ക് സമയം ചിലവഴിക്കുവാൻ പറ്റുന്ന നേർത്ത ഓടക്കുഴൽ നാദമൊഴിവരുന്ന ശാന്തമായ,സ്വച്ഛമായ ഒരിടമായി മാറും എന്നതിൽ സംശയമില്ല. കൊച്ചി കോർപറേഷൻ കീഴിലുള്ള C-Head (Cultural & Heritage arms of Kochi co operation) നിർമ്മാണത്തിന് നേതൃത്വം വഹിച്ചത് .തുടർന്നുള്ള നടത്തിപ്പും മെയ്ന്റനൻസും C-Head തന്നെയാണ്.
മഹാകവി ജി സ്മാരകം ഉത്ഘാടന ദിവസം തന്നേ 30 വനിത ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ഇൻസ്റ്റലേഷൻറെയും പ്രദർശനവും അരങ്ങേറി.ബഹു.കൊച്ചി മേയർ അഡ്വ.അനിൽ കുമാർ പ്രദർശനം ഉത്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ബിന്ദി രാജഗോപാൽ ക്യൂറേറ്റർ ആയിരുന്നു
കാർബൺ നോയമ്പിന് ഒരുങ്ങി മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ എന്ന ഒരു പത്രവാർത്തയാണ് ഈ ഒരു ആർട്ടിക്കിളിന് അടിസ്ഥാനമായത്.തിരുവല്ലയിൽ മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ ഏഴാഴ്ച നീളുന്ന കാർബൺ നോയമ്പ് ആചരിക്കുവാൻ ഒരുങ്ങുന്നു. ഫെബ്രുവരി 11ന് ആരംഭിക്കുന്ന വലിയ നോയമ്പിനെ ‘കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ’ എന്ന പേരിലാണ് സഭ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് .കാർബൺ പാദമുദ്ര എന്നത് ഒരു വ്യക്തിയുടെ പ്രതിശീർഷ കാർബൺ നിർഗമനത്തിന്റെ അളവാണ്. വലിയ നോയമ്പിലെ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയം കേന്ദ്രീകരിച്ചാണ് വർജനവും ഉപവാസവും എന്ന് പരിസ്ഥിതി കമ്മീഷൻ കൺവീനർ ഡോക്ടർ പി എം മാത്യു പറഞ്ഞു.
ഒന്നാം ആഴ്ച കാലാവസ്ഥയുടെ മാറ്റം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളുടെ അജ്ഞത ഒഴിവാക്കാനുള്ള പഠനത്തിൻറെ ആഴ്ചയാണ്. രണ്ടാം ആഴ്ച വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കും. മൂന്നാം ആഴ്ച ആഹാരം വർജിക്കുകയോ മിതത്വം പാലിക്കുകയോ ചെയ്യാം നാലാം ആഴ്ച അമിത വ്യയം ഒഴിവാക്കാൻ ശീലിക്കും അഞ്ചാം ആഴ്ച പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായി വേർതിരിക്കും ആറാം ആഴ്ച സ്വകാര്യ വാഹനങ്ങൾ കുറച്ച് പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള ശ്രമം തുടങ്ങും ഏഴാം ആഴ്ച സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വ്യക്തിബന്ധം ഊട്ടിയുറപ്പിക്കാൻ ഉള്ള ശ്രമം തുടങ്ങും
എത്ര നല്ല ആശയം!. നമ്മുടെ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും പരിപാടികളും ഇങ്ങനെയൊക്കെ സംഘടിപ്പിക്കുവാൻ കഴിഞ്ഞാൽ അത് കാലാവസ്ഥക്ക് പ്രകൃതിക്ക് പരിസ്ഥിതിക്ക് എത്ര പ്രയോജനകരം ആയിമാറും .ഇത്തരം ചിന്തകൾ എല്ലാവരിലും ഉണ്ടാവട്ടെ എല്ലാവരിലേക്കും എത്തട്ടേ .
തികഞ്ഞ ഗ്രാമപ്രദേശമായ പിറവത്തിനടുത്ത് മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ വാസ്തുകലാ വിസ്മയമുള്ളത്. ഏതാണ്ട് 1500 വർഷമാണ് മനയുടെ പഴക്കം. ഏതൊരു നിർമ്മിതിയിലും അത് എത്ര പഴക്കമുള്ളതായാലും കാലാകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളും നവീകരണങ്ങളും ഒക്കെ ഉണ്ടാവും. ഇവിടെയും അത്തരത്തിൽ ചിലതെല്ലാമുണ്ട്.ഗുപ്തൻ നമ്പൂതിരിയും കുടുംബവുമാണ് ഇപ്പോൾ മനയിലെ താമസക്കാർ .മനയുടെ ഇന്നു കാണുന്ന ഘടനയ്ക്ക് 500 വർഷത്തോളം പഴക്കമുണ്ട് എന്നാണ് താമസക്കാർ പറഞ്ഞത്.മറ്റു മനകളിലേതുപോലെ ഇവിടെ പടിപ്പുരയോ, ഗേറ്റോ, ചുറ്റുമതിലോ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്.
വൈദ്യുതിയും സിമന്റും എത്തുന്നതിനുമുമ്പുള്ള കാലത്ത് പൂർണ്ണമായും തടിയിൽ നിർമ്മിച്ചിട്ടുള്ള ഇരുനിലയിലുള്ള എട്ടുകെട്ട് .അറയും നിരയും നിലവറയും പത്തായവും തുളസിത്തറയും മുല്ലത്തറയും;കുടുംബപരദേവതാ ക്ഷേത്രം,കൊത്തുപണികൾ നിറഞ്ഞ മച്ച്, താമരപ്പൂവ്, ഒരേസമയം ഒരാൾക്ക് മാത്രം കയറിയിറങ്ങാൻ പാകത്തിനുള്ള ഇടുങ്ങിയ മരഗോവണികൾ ,ചുറ്റ് വരാന്ത, ഗൃഹവാസ്തുകലയിലെ തച്ചന്മാരുടെ മികവും തികവും പ്രകടമാക്കുന്ന, പരമ്പരാഗത ജീവിതരീതിയുടെ, പഴമയുടെ നേർക്കാഴ്ചകളാണ് ഓരോന്നും.
ഇന്ന് വൈദ്യുതിയും മെഷിനറിയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറിൻറെ ഡിസൈൻ മികവിനെ വെല്ലുന്നതായിരുന്നു അന്നത്തെ തച്ചന്മാരുടെ കരവിരുത്. അതും പൂർണമായും തടിയിൽ തീർത്ത കടഞ്ഞെടുത്ത കൈവേലകളുടെ വിസ്മയം. ഇൻബിൽറ്റായി നിർമ്മിച്ചിട്ടുള്ള ചാരുപടിയോടുകൂടിയ നീളൻ ബഞ്ച്.അതിനു പിന്നിൽ, പൂർണമായും മരത്തിൽ നിർമ്മിച്ചിട്ടുള്ള വെന്റിലേഷനുകൾ ആവശ്യാനുസരണം വെളിച്ചക്രമീകരണം നടത്തുവാൻ കഴിയുന്നവയാണ് ഇന്നും അതിൻറെ തനിമ നഷ്ടമായിട്ടില്ല .ഈ ഡിസൈൻ മികവ് വീടിൻറെ പുറമേയുള്ള കാഴ്ചയിലും വിസ്മയം തീർക്കുന്നുണ്ട്.
മരത്തിൻറെ ഇരു പാളി ജനാലകളിൽ ഓരോന്നിലും കാണുന്നത് ഓരോ തരം ഡിസൈനുകളാകുന്നു . ഇതൊക്കെ കൈയും ഉളിയും കൊട്ടുവടിയും പോലെയുള്ള നാടൻ പണിയായുധങ്ങളുപയോഗിച്ച് തച്ചന്മാരുടെ പണിത്തികവിൽ വിരിഞ്ഞ കണക്കിന്റെ കണിശതയും കരവിരതുമാകുന്നു. ഉള്ളിലെ തളത്തിന്റെ ചുമരിലെ അന:ന്തശയനം ഹനുമാൻ തുടങ്ങിയ ദൈവരൂപങ്ങളുടെയും മയിൽ തുടങ്ങിയ പക്ഷികളുടെയും ധാരാളം റിലീഫ് വർക്കുകൾ ഇന്നും പഴമചോരാതെ ചുമരലങ്കരിക്കുന്നുണ്ട്. കലക്കും ക്രാഫ്റ്റിനും അന്നും ഒരു കുറവുമുണ്ടായിരുന്നില്ല. ഫ്ലോറിങ് ടൈലുകളുടെ പൂർവ മാതൃക ഇവിടുത്തെ നിലത്ത് പലയിടങ്ങളിലും കാണുവാനാകും.
കോൺക്രീറ്റിന്റെ കടന്നുവരവിന് ശേഷമുള്ള ചില കൂട്ടിച്ചേർക്കലുകളും. അതിൽ ഒന്നാണ് ഇന്നത്തെ അറ്റാച്ച്ഡ് ബാത്റൂമിന്റെ പൂർവ മാതൃകയായ ‘ഓവറ’ ഇത് കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഡ്രെയ്‌നേജ് സംവിധാനം ഒരു ടവർ പോലെ മനയോടു ചേർന്ന് കാണാം . അടുക്കളയിൽ നിന്നും വെള്ളംകോരാൻ പാകത്തിന് പുറത്തേ കിണറിൽ മരത്തിൻറെ തുടിയും കയറും ഇന്നുമുണ്ട്.
സ്ത്രീകൾക്ക് അടുക്കളയുടെ ഭാഗത്തു നിന്നും പുരുഷന്മാർക്ക് അല്പം മാറിയും പ്രത്യേകം കുളിപ്പുരയോട് കൂടി പിന്നിലെ പുഴയിലേക്ക് കരിങ്കല്ലുകൊണ്ട് തീർത്തിരിക്കുന്ന പടവുകൾക്ക് ഇന്നും കേടുപാടുകളൊന്നുമില്ല. പുഴയിൽ നിന്നും മനയുടെ പിന്നിലുള്ള കുടുംബ ക്ഷേത്രത്തിലേക്കു പ്രവേശന മാർഗവും ഉണ്ട് .പടിക്കെട്ടുകളുടെ ഏറ്റവും താഴെ നിന്ന് മുകളിലേക്ക് നോക്കുമ്പോഴാണ് മനയിരിക്കുന്നത് എത്ര ഉയരത്തിലാണ് എന്ന് നമുക്ക് മനസ്സിലാവുക. മുന്നിൽ നിന്നും നീണ്ട ഒറ്റയടിപ്പാതയിലൂടെ നിരപ്പായ ഒരു സമതലത്തിലേക്ക് ആണ് ചെന്ന് കയറുന്നത് അതിൻറെ പിൻഭാഗത്തെ പുഴയിലേക്ക് ഇത്ര ആഴമുണ്ടെന്ന് മനസ്സിലാവുകയേയില്ല .
ട്രോപ്പിക്കൽ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ കേരളീയ തനത് വാസ്തു കലയുടെ പ്രതിരൂപമായ ഓടുപാകിയ ചരിഞ്ഞ മേൽക്കൂര, ചുറ്റുവരാന്ത അതിലെ പടിക്കെട്ടുകൾ നൽകിയുള്ള ഒന്നിലധികം പ്രേവേശനമാർഗങ്ങൾ ഇവയൊക്കെ കാലാവസ്ഥയെ എത്ര മാനിച്ചായിരുന്നു അന്നത്തെ കാലത്ത് ഗൃഹനിമ്മാണം നടത്തിയിരുന്നത് എന്ന് വ്യക്തമാക്കുന്നു. ഒരർത്ഥത്തിൽ ഇതല്ലേ ഇന്നു നാം പറയുന്ന സസ്റ്റൈനബിൾ ആർക്കിടെക്ചർ അഥവാ സുസ്ഥിരവാസ്തു കല.
500 വർഷങ്ങൾക്കിപ്പുറം ഇന്നും കാലത്തെ അതിജീവിച്ച് ഈ വിസ്മയം നിലനിൽക്കുന്നു. ആ പഴമയും പാരമ്പര്യത്തെയും പിന്തുടർന്നുകൊണ്ട് പോകുവാനും കാലാകാലങ്ങളായി ഈ വാസ്തു ശില്പത്തെ സംരക്ഷിക്കുവാനും ആ വീട്ടുകാർ കാണിക്കുന്ന മനസ്സും വലുത് തന്നെയാണ്. പവിത്രം,അഗ്നിസാക്ഷി , പൗരൻ, ഉള്ളം തുടങ്ങിയ സിനിമകൾ ഇവിടെയാണ് ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ന് പാഴൂർ ഗൃഹസമുച്ചയം എന്നറിയപ്പെടുന്നത്പാഴൂരും മേൽപ്പാഴൂർ മനയും പടുതോൾ മനയും ചേർന്നതാണ്. പാഴൂർ ഗ്രഹത്തിന്റെ ശാഖകളാണ് പടുതോളും മേൽപ്പാഴൂരും.ഇതിൽ മേൽപ്പാഴൂർ ഇന്ന് ചിന്മയമിഷന്റെ ഉടമസ്ഥതയിലാണ്.ശ്രീ ശങ്കരാചാര്യരുടെ മാതൃഗ്രഹം കൂടിയാണ് മേൽപ്പാഴൂർ മന. ശാഖകളാണ് ഇവയൊക്കെയെങ്കിലും ഭരണപരമായ കാര്യങ്ങൾ പ്രേത്യേകമാകുന്നു.
ഏതൊരാൾക്കും പാരമ്പര്യമായി കിട്ടിയ വീടിനോട് അത് എത്ര തന്നെ പഴയതായാലും ഒരു പ്രേത്യേക മമത എന്നുമുണ്ടായിരിക്കും. ആ മമതയും സ്നേഹവും നൊസ്റ്റാൾജിയയും വീട്ടിൽ പ്രായമായ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരോടുളള സ്നേഹത്തിന്റെ,അനുസരണ മനോഭാവത്തിൻെറ പ്രതിഫലനം കൂടിയാണ് പല നവീകരണളും. 50 വർഷത്തോളം പഴക്കമുളള തൃശൂരിലെ ഈ വീടിൻറെ രൂപമാറ്റത്തിന് പിന്നിലും പാരമ്പര്യത്തോടുളള മമത തന്നെയാണ്.
50വർഷം പഴക്കമുള്ള വീട്.ഇടക്ക് എപ്പഴൊക്കയോ ചെറിയ തോതിൽ ചില കൂട്ടിച്ചർക്കലുകളൊക്കെ നടത്തിയെങ്കിലും പല അസൗകര്യങ്ങളും പരിഹരിക്കാൻ കഴിയാത്ത വിധം അവശേഷിച്ചു.വലിപ്പക്കുറവുളള മുറികൾ,പ്ളാസ്റ്ററിങ് അടർന്നു തുടങ്ങിയ ചുമരുകൾ വൃത്തിയാക്കിയാലും വൃത്തി തോന്നാത്ത മൊസൈക് ഫ്ളോറിങ്, വെളിച്ചക്കുറവുളള ഇടുങ്ങിയ സ്റ്റെയർകേസ് ഇവയൊക്കെ അസൗകര്യങ്ങളിൽ ചിലതു മാത്രം. പൊളിച്ചു പണിയാം എന്നായിരുന്നു വീട്ടുകാർ തീരുമാനമെടുത്തത് എങ്കിലൂം വീട്ടിലുളള പ്രായമായവരുടെ ആഗ്രഹത്തേക്കൂടി മാനിച്ച് അവസാന നിമിഷം പുതുക്കി പണിയാമെന്ന് തീരുമാനം മാറ്റുകയായിരുന്നു.വലിപ്പ കുറവുണ്ടായിരുന്ന ലിവിങ് ഏരിയ തൊട്ടടുത്തുണ്ടായിരുന്ന ബെഡ്റൂമും കൂടി കൂട്ടിച്ചേർത്ത് വിപുലപ്പെടുത്തി.കിച്ചനെയും പുതുക്കി സ്റ്റോർ, ഏരിയ മെയിൻ കിച്ചൻ, സെക്കൻറ് കിച്ചൻ എന്നരീതിയിൽ വിശാലമാക്കിയെടുത്തു.കിടപ്പുമുറികൾ വലുതാക്കുകയും അറ്റാച്ച്ഡ് ബാത്ത്റൂമുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
പ്രത്യേകം വാഷ് ഏരിയ കോമൺ ടോയ് ലെറ്റ് എന്നിവയോടുകൂടി ഡൈനിങ്ങും പുതുക്കിയെടുത്തു.ഡൈനിങ്ങിൻെറ എക്സ്ററൻഷൻ ആയി ഒരു ഡൈൻ ഔട്ട് സ്പേസുകൂടി നൽകി.ഒരു ടേബിളും ഏതാനും ഇരിപ്പിടങ്ങളും വെർട്ടിക്കൽ ഗാർഡനും മറ്റ് ചെടികളും ചുമരിലെ ക്ളാഡിങ്ങുമെല്ലാമായി ജീവൻ തുടിക്കുന്ന ഇടമാക്കി മാറ്റി . വീട്ടിലുളള പ്രായമായവരുടെ സൗകര്യം പരിഗണിച്ച് വീൽചെയർ ഉപയോഗിക്കുവാൻ കഴിയും വിധമുളള മാറ്റങ്ങൾ വരുത്തി.പുതുതായി വരാന്തയും വരാന്തക്കപ്പുറം പരിചാരകർക്കുളള മുറിയും നൽകിയപ്പോൾ സൗകര്യവും ശ്രദ്ധ യും വർദ്ധിച്ചു.പ്രായമായവർക്ക് ഒന്ന് പുറത്തിറങ്ങിയിരിക്കാൻ’ L’ ഷേപ്പ് വരാന്ത കൊണ്ട് സാധിക്കുന്നു.ഒപ്പം ഈ വരാന്ത റൂമിന് സ്വകാര്യതയും നൽകുന്നു.ഇടുങ്ങിയ സ്റ്റെയർകേസ് പൊളിച്ച് അല്പം വിശാലമായി തന്നെ പുതിയ സ്റ്റെയർകേസ് ഏരിയ സ്ഥാപിച്ചു.
സമീപമുണ്ടായിരുന്ന പഴയ ഭിത്തിപൊളിച്ച് പകരം ഗ്ളാസാക്കിയപ്പോൾ പുറത്തെ ലാൻഡ്സ്കേപ്പിൻറെ കാഴ്ചകളും ഉള്ളിലെത്തി.ബെഡ്റൂമുകളെല്ലാം വലിപ്പമുളളവയും അറ്റാച്ച്ഡ് ബാത്‌റൂമോടും കൂടിയാക്കി.ഹോം തീയേറ്റർ,ജിം,കോർട്ട്യാർഡ് എന്നിവക്കെല്ലാം സ്ഥലം കണ്ടെത്തി.
ഇൻറീരിയറൊരുക്കാൻ വളരെ കുറച്ച് കാര്യങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളൂ.ഫർണ്ണിച്ചറെല്ലാം ഓരോ സ്പേസിനും അനുസരിച്ച് കസ്റ്റമൈസ് ചെയ്തെടുത്തു. ഏരിയകൾ വേർതിരിക്കാൻ ചുമരിൽ ചിലയിടങ്ങളിൽ മാത്രം ക്ലാഡിങ്ങും വുഡ് പാനലിങ്ങും നൽകി.ഫ്ളോറിങ് പൂർണമായും മാറ്റി.ഫർണിഷിങ്ങിൻറെയും ക്ലാഡിങ്ങിൻറെയും ആകർഷകമായ നിറങ്ങളും വുഡിൻറെ ബ്രൗൺ നിറവുമെല്ലാം ചുമരിലെയും ഫ്ലോറിലെയും വെള്ളനിറത്തിന് ഇടയിൽ ശ്രദ്ധേയമാകുന്നുണ്ട്.
ചെടികൾക്ക് ലാൻഡ്സ്കേപ്പിൽ മാത്രമല്ല വരാന്തകളിലും വീടിനുള്ളിലുമെല്ലാം നിറയെ സ്ഥാനം നൽകിയിട്ടുണ്ട് ഈ പച്ചപ്പാണ് അകത്തളത്തിന് ജീവൻ പകരുന്നത്.ലാൻഡ്സ്കേപ്പ് വളരെ ചെലവുചുരുക്കിയാണ് ചെയ്തിട്ടുള്ളത്.
പണികളെല്ലാം പൂർത്തിയായപ്പോൾ വീടിന്റെ ലുക്ക് തന്നെ മാറിപ്പോയി.കാഴ്ചയിൽ മാത്രമല്ല ജീവിതത്തിലും പുതിയ വീട് എന്ന അനുഭവമാണിപ്പോൾ എന്നാണ് വീട്ടുകാരുടെ പക്ഷം.
ജീർണാവസ്ഥയിലേക്ക് അടുത്തുകൊണ്ടിരുന്ന 25 വർഷം പഴക്കമുള്ള വസതി. കാഴ്ചയിലും അകത്തള സജ്ജീകരണങ്ങളിലും ഉപയോഗപ്രദമല്ലാത്ത,കാലത്തിനൊത്ത സൗകര്യങ്ങൾ ഇല്ലാത്ത വെളിച്ചമില്ലാത്ത അകത്തളം.
മുന്നോട്ട് പോകുമ്പോൾ ജീവിത യോഗ്യമല്ലാതായി മാറും എന്ന് തോന്നി തുടങ്ങിയപ്പോഴാണ് വീട്ടുകാർ ഒരു നവീകരണത്തിനുള്ള ശ്രമം ആരംഭിച്ചത്.അങ്ങനെയാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറുന്നത്.
ഒരു വീട് പൊളിച്ചു കളയാൻ എളുപ്പമാണ്.എന്നാൽ സംരക്ഷിക്കുക,പുനഃ സ്ഥാപിക്കുക എന്നത് ശ്രമകരമാണ്.
സസ്റ്റൈനബിൾ ആർക്കിടെക്ചർ,പ്രാദേശിക ഘടകങ്ങൾ, കാഴ്ച പ്രാധാന്യം,ഏസ്തെറ്റിക്സ്,നവോത്ഥന ഡിസൈൻ നയങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചു വീട് പുന:സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിൻറെ ഭാഗമായി വീട്ടുകാരുമായി കൂടിയാലോചിച്ചു 3d ഇമേജുകൾ ചെയ്തു സ്കെച്ചുകളും മറ്റു വിവരണങ്ങളും ഉൾപ്പെടെ കാണിച്ചു കൊടുത്ത ശേഷമാണ് പണി ആരംഭിക്കുന്നത് .
പഴയ ഘടനയെ ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്.പിന്നെ,കാലത്തിനൊത്ത വിധം കാഴ്ച പ്രാധാന്യം നൽകി.ചില മാറ്റങ്ങൾ വരുത്തി സമകാലിക വാസ്തുവിദ്യയുടെ, ട്രോപ്പിക്കൽ ക്ലൈമറ്റിൻറെ തത്ത്വങ്ങളെ ഉൾച്ചേർക്കാൻ ശ്രമിച്ചു.പഴയ രൂപഘടനയിലേക്ക് മോഡേൺ ഡിസൈൻ എലമെന്റുകളും നയങ്ങളും കൃത്യമായ രീതിയിൽ പകർന്നു വച്ചു.
ഒരു റെനവേഷനിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഘട്ടം ഈ സംയോജിപ്പിക്കൽ ആണ്.ഓരോ പ്രോജക്റ്റിനെയും അതിൻെറ പ്രായോജനപ്രദവും സൗന്ദര്യാത്മകവുമായ സാരാംശത്തിൽ എത്തിക്കുകയും ഒപ്പം ക്ലൈയൻ്റിൻെറ ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുമ്പോഴാണ് പൂർണമാവുന്നത്.
രണ്ട് കിടപ്പു മുറികൾ,ഗ്രൗണ്ട് ഫ്ലോറിലെ കോർട്യാർഡുകൾ വെളിച്ചം കടന്നു വരുന്ന വെന്റിലേഷനുകൾ,പുതിയ രീതിയിലുള്ള കിച്ചൻ,ഇവയൊക്കെ നവീകരണത്തിൻെറ ഭാഗമായി ചെയ്തവയാണ്.വീടിൻെറ കേന്ദ്ര ഭാഗത്തെ കോർട്യാർഡിലേക്ക് കിച്ചനിൽ നിന്നും ഡൈനിങ്ങിൽ നിന്നും പ്രേവേശനമാർഗമുണ്ട്.ഈ നടുമുറ്റത്തിന് ചുറ്റിനുമായാണ് ഫാമിലി ലിവിങ്.മുകൾ നിലയിലെ രണ്ടു കിടപ്പു മുറികൾക്ക് നടുവിലാണ് ഇരട്ടി ഉയരമുള്ള കോർട്യാർഡ് ഉള്ളത്.താഴത്തെ കാഴ്ചകളെ മുകളിൽ എത്തിക്കാൻ ഇതു സഹായിക്കുന്നു .
കോർട്യാർഡിന്റെ പച്ചപ്പും വെള്ളത്തിൻറെ സാന്നിധ്യവും എല്ലാ മുറികളിലും എത്തുന്നുണ്ട്.പുതുതായി കൂട്ടിച്ചേർത്ത ഇടങ്ങൾ ഉപയോഗപ്രദം എന്ന് മാത്രമല്ല പ്രകൃതിദത്ത ചുറ്റുപാടുകളുമായി ചേർത്ത് നിർത്താനും ആർകിടെക്റ്റ് ശ്രമിച്ചിട്ടുണ്ട്.
തേയ്ക്കാത്ത ചുമരിലെ ഇഷ്ടികയുടെ പാറ്റേൺ തീർക്കുന്ന ആകർഷണീയത,കോൺക്രീറ്റിൻെറ വളരെ കുറച്ചുള്ള ഉപയോഗം, ഫില്ലർ സ്ലാബ് വർക്കുകൾ,നിറയെ വെന്റിലേഷനുകൾ ഉള്ള ശ്വസിക്കാൻ കഴിയുന്ന ഇടങ്ങൾ ഇവയൊക്കെ നൽകിയപ്പോൾ പഴയ വീട് വെളിച്ചം നിറഞ്ഞതും ഇന്നിൻറെ ജീവിത ശൈലിക്ക് ചേർന്നതും കാഴ്ചയിലും ഉപയോഗത്തിലും അകത്തു മാത്രമല്ല പുറത്തും പുതുമ പകരുന്നതുമായി.