HomeHeritageകൊളോണിയൽ ശൈലിയുടെ നേർക്കാഴ്ച്ചയുമായി രാമനിലയം

കൊളോണിയൽ ശൈലിയുടെ നേർക്കാഴ്ച്ചയുമായി രാമനിലയം

‘രാമനിലയം’ കണ്ടിട്ടില്ലായെങ്കില്‍ പോലും പേരു കേള്‍ക്കുമ്പോള്‍ തന്നെ ഏതോ പുരാതനമായ ഒരു നിര്‍മ്മിതി എന്ന തോന്നല്‍ ഉളവാകുന്നില്ലേ? നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയും നിര്‍മ്മാണ ശൈലിയും അടയാളപ്പെടുത്തിക്കൊണ്ട് ജനമനസില്‍ കയറിക്കൂടിയ അപൂര്‍വം ചില നിര്‍മിതികളില്‍ ഒന്ന്.തൃശ്ശിവപേരൂര്‍ നഗരവാസികളുടെ ഗൃഹാതുരമായ ഓര്‍മകളില്‍ രാമനിലയത്തിന് എന്നുമിടമുണ്ട്. നഗരനടുവിലെ ഹെറിറ്റേജ് സോണില്‍ ടൗണ്‍ഹാള്‍ റോഡിലാണ് രാമനിലയം

പഴമയുടെയും പരമ്പര്യത്തിന്റയും ഓര്‍മകളും കാഴ്ചകളുമായി, ശക്തന്‍ തമ്പുരാന്‍ പാലസ്, വടക്കേച്ചിറ, താലൂക്ക് ഓഫീസ്, പണ്ടത്തേ കളക്ട്രേറ്റ് (ദിവാന്‍ പേഷ്‌കാര്‍ ഓഫീസ്) എന്നിവയെല്ലാമുളളത് ഈ രാജകീയ മന്ദിരത്തിന്റ ചുറ്റുമാണ്.

നിര്‍മ്മാണ കാലം പരിശോധിച്ചാല്‍ 19ാം നുറ്റാണ്ട് എന്നു പറയാം. രാജാവിന്റെ അതിഥി മന്ദിരമായി നിര്‍മ്മിച്ച് പിന്നീട് ബ്രട്ടീഷുകാരുടെ കാലത്ത് റെസിഡന്റിന്റെ ഔദ്യോഗിക വസതിയായി, കോളനി വാഴ്ചകള്‍ക്ക് ശേഷം സ്വതന്ത്ര്യം കിട്ടി, ഭരണഘടന നിലവില്‍ വന്നു, മന്ത്രിസഭ രൂപികരിച്ചു ഗവണ്‍മെന്റ് വന്നു, ഇപ്പോള്‍ സര്‍ക്കാര്‍ അതിഥി മന്ദിരം.

ഇങ്ങനെ ഒരുപാട് ചരിത്രവും പഴമയും രാമനിലയത്തിന്റെ അകത്തളങ്ങളില്‍ ഉറങ്ങികിടക്കുന്നുണ്ട്. അന്നുതൊട്ട് ഇന്നുവരെ പുരാതനമായ ഈ അതിഥി മന്ദിരത്തില്‍ തങ്ങി,ഉണ്ട്, ഉറങ്ങി,യാത്രപറഞ്ഞുപോയ വി.വി.ഐ .പി കളുടെ നീണ്ട നിരതന്നെയുണ്ട്. ബ്രിട്ടീഷ് റസിഡൻറ്, നെഹ്രറു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.വി. ഗിരി, ശങ്കര്‍ദയാല്‍ ശര്‍മ്മ, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അങ്ങനെയങ്ങനെ ആരെല്ലാം.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കരുണാകരന്‍ ആണ് ഇവിടെ ഏറ്റവും കൂടുതല്‍ താമസിച്ചിട്ടുളള വ്യക്തികളില്‍ ഒരാള്‍

പൂര്‍ണ്ണമായും കൊളോണിയല്‍ ഘടനയും അകത്തള സജ്ജീകരണങ്ങളും തന്നെയാണ് ഇപ്പോഴും. ഈട്ടികൊണ്ടു നിര്‍മ്മിച്ച ഫര്‍ണ്ണിച്ചറും മറ്റ് ഉപകരണങ്ങളും.നാല് കിടപ്പു മുറികള്‍,ഡൈനിങ്,ഒരു വിവിഐപി ലോഞ്ച് എന്നിവയാണ്.തൂണുകള്‍ നിരയിട്ടു നില്‍ക്കുന്ന വരാന്തയും ഓടിട്ടമേല്‍ക്കൂരയും. പഴക്കമേറെയുണ്ടായിരുന്നതിനാൽ ആധുനീക സൗകര്യങ്ങള്‍ പലതും ലഭ്യമായിരുന്നില്ല.

പണ്ട് എന്താണോ ഉണ്ടായിരുന്നത് അത് നിലനിര്‍ത്തിക്കൊണ്ടു തന്നെ കാലാനുസൃതമായ സൗകര്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുകയാണ് നവീകരണത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിടെക്റ്റ് വിനോദ് കുമാര്‍ ചെയ്തത്.

കൊളോണിയൽ ശൈലിക്ക് യാതൊരു മാറ്റവും വരുത്താതെ ആധുനീക സൗകര്യങ്ങള്‍ നല്‍കി. അന്നത്തെക്കാലത്തെ ഫര്‍ണിച്ചറാണ് ഇപ്പോഴുമുളളത്. കാലപ്പഴക്കത്താല്‍ നശിച്ചവയുടെ സ്ഥാനത്ത് അതേ മരവും ഫിനിഷും നൽകി പുതിയവ നിര്‍മ്മിച്ചു.

പണ്ട് മരം ഉപയോഗിച്ചിരുന്ന സ്ഥാനത്തെല്ലാം അത്തരം മരങ്ങള്‍ തന്നെ നല്‍കി. ചുമരിന് കുമ്മായമാണ് അതിനാല്‍ പഴയരീതിയിലുളള കുമ്മായ കൂട്ട് തന്നെ ഉണ്ടാക്കിയെടുത്ത് ചുമരുകള്‍ പുതുക്കി.

ലൈറ്റിങ്, ഇലക്ട്രിക്കല്‍ സംവിധാനങ്ങളെല്ലാം പുതുക്കി സ്ഥാപിച്ചു. എസി, ഇന്റര്‍കോം, വൈഫൈ, കോണ്‍ഫറന്‍സ് ഏരിയ എന്നിങ്ങനെ സൗകര്യങ്ങളെല്ലാം നല്‍കി. ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത് തൃശൂരിലെ പഴയകാല കെട്ടിടങ്ങളുടെ ചിത്രങ്ങള്‍കൊണ്ടാണ്. (ആര്‍ക്കിടെക്റ്റ് ഉജ്വല്‍ വരച്ചത്)

പഴയ ലാന്‍ഡ്‌സ്‌കേപ്പിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുതുക്കി സ്ഥാപിച്ചു. നിലവിലുളള ഘടനയുടെ വാസ്തുവിദ്യാ മൂല്യം കൈമോശം വരാതെ നവീകരണം നടത്താന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തത് ഏറ്റവും അനുയോജ്യമായ ആര്‍ക്കിടെക്റ്റിനെ തന്നെയെന്ന് നിസംശയം പറയാം.

പൈതൃക സംരക്ഷണത്തില്‍ പ്രത്യേകിച്ച് തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രം, വടക്കേച്ചിറ, ശക്തന്‍ പാലസ് എന്നിവയുടെ പുന:രുദ്ധാരണത്തിന് നേതൃത്വം നല്‍കിയ ആര്‍ക്കിടെക്‌ററ്, പഴമയുടെ മൂല്യവും അത് എങ്ങനെ സംരക്ഷിക്കണം എന്നും ആഴത്തില്‍ അറിവുളള അദ്ദേഹത്തിന്റെ കൈകളില്‍ രാമനിലയം പുതുജീവന്‍ കൈവരിച്ചു.

Project Details

Architect:Vinod Kumar M M
dd Architects, Thrissur
Mob:98951 77532

Client:Public Property, Govt. Guest House,trissur

Photography: Ar. Mithul

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular